SWISS-TOWER 24/07/2023

700 വര്‍ഷം മുമ്പ് അടക്കം ചെയ്ത കുട്ടികളുടെ ശരീരങ്ങള്‍ കണ്ടെടുത്തു

 


ADVERTISEMENT

700 വര്‍ഷം മുമ്പ് അടക്കം ചെയ്ത കുട്ടികളുടെ ശരീരങ്ങള്‍ കണ്ടെടുത്തു
പെറു: പെറുവിലെ സില്ലുസ്താനി ഉദ്ഖനന പ്രദേശത്തുനിന്ന്‌ 44 കുട്ടികളുടെ മൃതദേഹങ്ങള്‍ കണ്ടെടുത്തു. 600 നും 700നും വര്‍ഷങ്ങള്‍ക്കിടയ്ക്ക് അടക്കം ചെയ്ത കുട്ടികളുടെ ശരീരമാണിതെന്ന്‌ ഗവേഷകര്‍ അഭിപ്രായപ്പെട്ടു. കല്ലറകളില്‍ രണ്ട് കുട്ടികളെ വീതമാണ്‌ അടക്കിയിരുന്നത്. 3 വയസ്സിന്‌ താഴെയുള്ള കുട്ടികളുടെ ശരീരമാണ്‌ കണ്ടെത്തിയത്. എല്ലാ ശരീരങ്ങളുടേയും നെഞ്ചിന്റെ ഭാഗത്തായി അഗ്നിപര്‍വ്വതസ്ഫോടനത്താല്‍ രൂപപ്പെടുന്ന ശിലയുടെ ഒരു കഷണം വച്ചിട്ടുണ്ട്. മൃഗങ്ങള്‍, ഭക്ഷണം, തുടങ്ങി നേര്‍ച്ചദ്രവ്യങ്ങള്‍ ധാരാളം ശരീരത്തിന്‌ ചുറ്റും വച്ചിട്ടുണ്ട്.

1200 നും 1450 നും ജീവിച്ചിരുന്ന കൊല്ല സംസ്കാരത്തില്‍ പെട്ടവരാണ്‌ ഇതെന്നു കരുതുന്നു. സംഘര്‍ഷാവസരങ്ങളില്‍ കുരുതി നല്‍കിയ കുട്ടികളുടെ മൃതദേഹങ്ങളാണിതെന്ന്‌ ഗവേഷകര്‍ പറഞ്ഞു.

English Summary
Peru: Researchers at the Sillustani archaeological site in Peru say they have found the bodies of 44 children thought to have been sacrificed between 600 and 700 years ago.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia