Gaza | ഗസ്സയിൽ ഇസ്രാഈൽ കൂട്ടക്കുരുതിക്ക് ഒരു മാസം; ജീവൻ നഷ്ടമായയത് 10,000 പേർക്ക്; ഇരകളിൽ 67 ശതമാനവും സ്ത്രീകളും കുട്ടികളും; ജനസംഖ്യയുടെ 70 ശതമാനവും നിർബന്ധിതമായി കുടിയിറക്കപ്പെട്ടു
Nov 7, 2023, 12:02 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ഗസ്സ: (KVARTHA) ഫലസ്തീനിലെ ഗസ്സയിൽ ഇസ്രാഈൽ കൂട്ടക്കുരുതിക്ക് ഒരു മാസം. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ മൂന്ന് അഭയാർത്ഥി ക്യാമ്പുകൾ ഉൾപ്പെടെ ആക്രമിച്ച ഇസ്രാഈൽ ഗസ്സ മുനമ്പിലെ ജനസാന്ദ്രതയുള്ള ജനവാസ മേഖലകളെ ലക്ഷ്യമിടുന്നത് തുടരുകയാണ്. ഒക്‌ടോബർ ഏഴിന് ബോംബാക്രമണം ആരംഭിച്ചതിന് ശേഷം 10,022 ഫലസ്തീനികളാണ് കൊല്ലപ്പെട്ടത്, അവരിൽ ഭൂരിഭാഗവും സാധാരണക്കാരാണ്. കൂടാതെ 25,408 പേർക്ക് പരുക്കേറ്റിട്ടുമുണ്ട്. ഉപരോധം കൂടി ആയപ്പോൾ ജനജീവിതം ദുസ്സഹമായി.
ഗസ്സയിൽ 2,326 സ്ത്രീകളും 4,104 കുട്ടികളും കൊല്ലപ്പെട്ടതായി ആരോഗ്യ മന്ത്രാലയത്തിൽ നിന്നുള്ള കണക്കുകൾ സൂചിപ്പിക്കുന്നു. ഇത് മൊത്തം ഇരകളുടെ 67 ശതമാനത്തെ പ്രതിനിധീകരിക്കുന്നു, അതായത് പ്രതിദിനം 420 കുട്ടികൾ കൊല്ലപ്പെടുകയോ പരിക്കേൽക്കുകയോ ചെയ്യുന്നു, അവരിൽ ചിലർക്ക് ഏതാനും മാസങ്ങൾ മാത്രമാണ് പ്രായമെന്ന് ഐക്യരാഷ്ട്ര സഭയുടെ ഏജൻസികൾ റിപ്പോർട്ട് ചെയ്യുന്നു.
1,400 പേരെ കൊല്ലുകയും 240 ലധികം പേരെ ബന്ദികളാക്കുകയും ചെയ്ത ഹമാസ് തെക്കൻ ഇസ്രാഈലിൽ അപ്രതീക്ഷിത ആക്രമണം നടത്തിയതോടെയാണ് ഗസ്സയ്‌ക്കെതിരായ ആക്രമണം ആരംഭിച്ചത്. ഇസ്രാഈൽ യുദ്ധവിമാനങ്ങൾ ആശുപത്രികളെ അടക്കം ലക്ഷ്യം വെച്ചപ്പോൾ വലിയ ദുരന്തമാണ് ഗസ്സ നേരിട്ടത്. ഇതേ കാലയളവിൽ അധിനിവേശ വെസ്റ്റ് ബാങ്കിൽ 152 പേർക്ക് ജീവൻ നഷ്ടമായി.
ഗസ്സയിലെ ജനസംഖ്യയുടെ 70 ശതമാനവും ഇസ്രാഈൽ നടത്തുന്ന ബോംബാക്രമണങ്ങളും അധിനിവേശവും മൂലം നിർബന്ധിതമായി കുടിയിറക്കപ്പെട്ടതായി സർക്കാർ അധികൃതർ പറയുന്നു. ഗസ്സയിലെ 2.3 ദശലക്ഷം ജനസംഖ്യയിൽ 1.61 ദശലക്ഷമെങ്കിലും നിർത്താതെയുള്ള ബോംബാക്രമണങ്ങളും ഷെല്ലാക്രമണങ്ങളും കാരണം വീടുകൾ ഉപേക്ഷിച്ചു.
യുദ്ധം രണ്ടാം മാസത്തിലേക്ക് കടന്നപ്പോൾ, ഗസ്സ മുനമ്പിനെ വടക്കൻ, തെക്ക് എന്നിങ്ങനെ രണ്ട് ഭാഗങ്ങളായി വിഭജിക്കുന്നതിൽ ഇസ്രാഈൽ വിജയിച്ചു. ഗസ്സ നഗരത്തിലേക്കുള്ള ഉപരോധം കർശനമാക്കാൻ ഇത് അവരെ വളരെയധികം സഹായിച്ചു. ചക്രവാളത്തിൽ പരിഹാരമോ വെടിനിർത്തലോ ഇല്ലാത്ത ഈ സമയത്ത് യുദ്ധത്തിന്റെ ആഘാതം ഇനിയും ഗസ്സ നേരിടേണ്ടി വന്നേക്കാം.
ഗസ്സയിലെ ജനസംഖ്യയുടെ 70 ശതമാനവും ഇസ്രാഈൽ നടത്തുന്ന ബോംബാക്രമണങ്ങളും അധിനിവേശവും മൂലം നിർബന്ധിതമായി കുടിയിറക്കപ്പെട്ടതായി സർക്കാർ അധികൃതർ പറയുന്നു. ഗസ്സയിലെ 2.3 ദശലക്ഷം ജനസംഖ്യയിൽ 1.61 ദശലക്ഷമെങ്കിലും നിർത്താതെയുള്ള ബോംബാക്രമണങ്ങളും ഷെല്ലാക്രമണങ്ങളും കാരണം വീടുകൾ ഉപേക്ഷിച്ചു.
യുദ്ധം രണ്ടാം മാസത്തിലേക്ക് കടന്നപ്പോൾ, ഗസ്സ മുനമ്പിനെ വടക്കൻ, തെക്ക് എന്നിങ്ങനെ രണ്ട് ഭാഗങ്ങളായി വിഭജിക്കുന്നതിൽ ഇസ്രാഈൽ വിജയിച്ചു. ഗസ്സ നഗരത്തിലേക്കുള്ള ഉപരോധം കർശനമാക്കാൻ ഇത് അവരെ വളരെയധികം സഹായിച്ചു. ചക്രവാളത്തിൽ പരിഹാരമോ വെടിനിർത്തലോ ഇല്ലാത്ത ഈ സമയത്ത് യുദ്ധത്തിന്റെ ആഘാതം ഇനിയും ഗസ്സ നേരിടേണ്ടി വന്നേക്കാം.
Keywords: Gaza, Israel, Killed, Peoples, War, Bomb, Attack, Death, Palestine, West Bank, One month of conflict, 10,000 dead in Gaza

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.