ഇറാഖില്‍ തടവിലാക്കിയ ഒരു ഇന്ത്യാക്കാരന്‍ രക്ഷപ്പെട്ടു

 


ബഗ്ദാദ്: (www.kvartha.com 20.06.2014) ഇറാഖില്‍ സുന്നി വിമതര്‍ തട്ടിക്കൊണ്ടുപോയി ബന്ദികളാക്കിയ 40 ഇന്ത്യക്കാരില്‍ ഒരാള്‍ രക്ഷപ്പെട്ടു.

ഇയാള്‍ വടക്കന്‍ ഇറാഖില്‍ സുരക്ഷിതനായി കഴിയുന്നുവെന്ന് റെഡ് ക്രസന്റ് വൃത്തങ്ങള്‍ അറിയിച്ചു. രക്ഷപ്പെട്ട ശേഷം ഇയാള്‍ ബഗ്ദാദിലെ ഇന്ത്യന്‍ എംബസിയുമായി ബന്ധപ്പെടുകയായിരുന്നു.

ബന്ദികളെ പാര്‍പ്പിച്ചിരിക്കുന്ന സ്ഥലത്തെ കുറിച്ച്  വിവരം നല്‍കിയത് ഇയാളാണെന്നാണ് കരുതുന്നത്. അതേസമയം തട്ടിക്കൊണ്ടു പോയ ഇന്ത്യക്കാരെ മോചിപ്പിക്കാന്‍ ഇന്ത്യ അറബ് രാജ്യങ്ങളുടെ സഹായം തേടിയിട്ടുണ്ട്.

ഇറാഖിലെ പ്രശ്‌നബാധിത മേഖലകളില്‍ 46 മലയാളി നേഴ്‌സുമാരുള്‍പ്പെടെ ഇരുന്നൂറോളം ഇന്ത്യക്കാര്‍ താമസിക്കുന്നുണ്ട്.  ഇവരില്‍ നിര്‍മാണ തൊഴിലാളികളായ 40 പേരെയാണ് സുന്നി വിമതര്‍ തട്ടിക്കൊണ്ടു പോയത്. ഇവരെ തടവില്‍ പാര്‍പ്പിച്ചിരിക്കുന്ന സ്ഥലം കണ്ടെത്തിയതായി കഴിഞ്ഞദിവസം  വിദേശകാര്യമന്ത്രി സുഷമസ്വരാജ് അറിയിച്ചിരുന്നു. അതിനിടെയാണ്, സുന്നി വിമതര്‍ ബന്ദികളാക്കിയവരില്‍ ഒരാള്‍ രക്ഷപ്പെട്ടതായുള്ള വിവരവും ലഭിച്ചിരിക്കുന്നത്.

ഇറാഖില്‍ തടവിലാക്കിയ ഒരു ഇന്ത്യാക്കാരന്‍ രക്ഷപ്പെട്ടു

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം

Also Read:
തിരുവനന്തപുരത്തെ കുപ്രസിദ്ധ ഗുണ്ട കാതില്‍ കമ്മലിട്ട സുനി കാസര്‍കോട്ട് അറസ്റ്റില്‍
Keywords:  One Indian worker among 40 abducted in Iraq flees; in touch with MEA,  Iraq, Baghdad, Embassy, Kidnap, Nurse, World.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia