Marriages | ചൈനയിൽ യുവാക്കൾ വിവാഹത്തിൽ നിന്ന് ഒളിച്ചോടുന്നു; കല്യാണം കഴിക്കുന്നവരുടെ എണ്ണത്തിൽ ഒരു വർഷത്തിനിടെ ചരിത്രത്തിലെ ഏറ്റവും വലിയ ഇടിവ്; കാരണം ഇതാണ്!
Jun 12, 2023, 13:02 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ബീജിംഗ്: (www.kvartha.com) 2022-ൽ ചൈനയിൽ വിവാഹങ്ങളുടെ എണ്ണം റെക്കോർഡ് താഴ്ന്ന നിലയിലെത്തി. കഴിഞ്ഞ ദശകത്തിൽ വിവാഹങ്ങളിൽ സ്ഥിരമായ കുറവുണ്ടായതായി കണക്കുകൾ കാണിക്കുന്നു. ഇത് സംബന്ധിച്ച ചില സ്ഥിതിവിവരക്കണക്കുകൾ സിവിൽ അഫയേഴ്സ് മന്ത്രാലയത്തിന്റെ വെബ്സൈറ്റിൽ പങ്കുവെച്ചിട്ടുണ്ട്. കഴിഞ്ഞ വർഷം 68.3 ലക്ഷം ദമ്പതികൾ മാത്രമാണ് വിവാഹം രജിസ്റ്റർ ചെയ്തത്. മുൻവർഷത്തെ അപേക്ഷിച്ച് എട്ട് ലക്ഷത്തോളം കുറവാണിത്.
രാജ്യത്ത് കോവിഡ് ലോക്ക് ഡൗൺ കർശനമായതിനാൽ വിവാഹത്തെ ബാധിച്ചിരിക്കാമെന്ന് ഒരു വിഭാഗം ചൂണ്ടിക്കാട്ടുന്നു. തലസ്ഥാനമായ ബീജിംഗ് ഉൾപ്പെടെ രാജ്യത്തെ മറ്റ് നഗരങ്ങളിൽ 'സീറോ കോവിഡ്' നയം കഴിഞ്ഞ വർഷം ഏർപെടുത്തിയിരുന്നു. ഇതുമൂലം കോടിക്കണക്കിന് ആളുകൾ ആഴ്ചകളോളം വീടുകളിൽ തന്നെ കുടുങ്ങി. വിവാഹിതരുടെ എണ്ണം കുറയാൻ ഇതൊരു പ്രധാന കാരണമായേക്കാമെന്നാണ് കരുതുന്നത്. കോവിഡിനെ തുടർന്ന് പലർക്കും തൊഴിൽ നഷ്ടമുണ്ടായതും സാമ്പത്തിക തകർച്ചയും വിവാഹം കഴിക്കുന്നതിൽ നിന്ന് യുവാക്കളെ പിന്തിരിപ്പിച്ചിരിക്കാമെന്നും പറയുന്നു.
ചൈനയിൽ ഇതിനകം തന്നെ ജനനനിരക്കും ജനസംഖ്യയും കുറയുന്ന സമയത്താണ് ഈ വാർത്ത വന്നിരിക്കുന്നത്. 2022ൽ ചൈനയിലെ ജനസംഖ്യ ആറു പതിറ്റാണ്ടിനിടെ ആദ്യമായി കുറഞ്ഞതായി വിദഗ്ധർ കരുതുന്നു. രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥയ്ക്കും ലോകത്തിനും പ്രത്യാഘാതങ്ങൾ ഉണ്ടാക്കിയേക്കാവുന്ന നീണ്ട തകർച്ചയുടെ തുടക്കമാണിതെന്നാണ് ചൂണ്ടിക്കാട്ടുന്നത്.
ജനനനിരക്കിലെ ഇടിവ് ചൈനയെ അസ്വസ്ഥമാക്കുന്നു
ചൈനയിലെ ജനനനിരക്ക് കഴിഞ്ഞ വർഷം 1,000 പേർക്ക് 6.77 ആയി കുറഞ്ഞു, ഇത് 2021 ലെ 7.52 ൽ താഴെയാണ്. ഇതിനർത്ഥം ചൈന സമ്പന്നമാകുന്നതിന് മുമ്പ് പ്രായമായവർ കൂടുമെന്നാണ്. വാസ്‌തവത്തിൽ, രാജ്യത്തെ തൊഴിൽ ശക്തി ചുരുങ്ങുകയും പ്രാദേശിക സർക്കാരുകൾ പ്രായമായവർക്കായി കൂടുതൽ ചിലവഴിക്കുകയും ചെയ്യുന്നു. വിവാഹങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനും ജനന നിരക്ക് വർധിപ്പിക്കുന്നതിനുമായി ഒരു പൈലറ്റ് പ്രോജക്റ്റ് രാജ്യത്ത് ആരംഭിച്ചത് കഴിഞ്ഞ മാസമാണ്. ചൈനയിലെ 20-ലധികം നഗരങ്ങളിൽ വിവാഹവും ജനന നിരക്കും പ്രോത്സാഹിപ്പിക്കുക എന്നതാണ് ഇതിന്റെ ലക്ഷ്യം. രാജ്യത്തിന്റെ ചില ഭാഗങ്ങളിൽ, നവദമ്പതികൾക്ക് വിവാഹ അവധിക്കാലത്തും ശമ്പളം നൽകുന്നുണ്ട്.
ഇന്ത്യ ചൈനയെ പിന്നിലാക്കി
ഐക്യരാഷ്ട്രസഭയുടെ കണക്കുകൾ പ്രകാരം ഇന്ത്യയുടെ ജനസംഖ്യ 142.86 കോടിയായി ഉയർന്നു. ചൈനയെ പിന്തള്ളി ലോകത്തിലെ ഏറ്റവും ജനസംഖ്യയുള്ള രാജ്യമായി ഇന്ത്യ മാറി. ഐക്യരാഷ്ട്രസഭയുടെ വേൾഡ് പോപ്പുലേഷൻ 'ഡാഷ്ബോർഡ്' (ഫോറം) പ്രകാരം ചൈനയിലെ ജനസംഖ്യ 142.57 കോടിയാണ്. ഇന്ത്യയിലെ ജനസംഖ്യയുടെ 25 ശതമാനം 0-14 (വയസ്) പ്രായപരിധിയിലുള്ളവരാണ്, 18 ശതമാനം 10 മുതൽ 19 വയസ് വരെ, 26 ശതമാനം പേർ 10 മുതൽ 24 വയസ് വരെ, 68 ശതമാനം പേർ 15 നും 64 നും ഇടയിൽ പ്രായമുള്ളവരാണ്. ജനസംഖ്യയുടെ ഏഴ് ശതമാനം 65 വയസിനു മുകളിലുള്ളവരാണ്. വിവിധ ഏജൻസികൾ പറയുന്നതനുസരിച്ച്, ഏകദേശം മൂന്ന് പതിറ്റാണ്ടുകളായി ഇന്ത്യയിലെ ജനസംഖ്യ വർധിച്ചുകൊണ്ടിരിക്കുകയാണ്. ഇത് 165 കോടി വരെ ഉയരാമെന്നാണ് കരുതുന്നത്.
Keywords: News, World, Marriages, China, Lock Down, Covid, India, Marriages in China slump to historic low.
< !- START disable copy paste -->
രാജ്യത്ത് കോവിഡ് ലോക്ക് ഡൗൺ കർശനമായതിനാൽ വിവാഹത്തെ ബാധിച്ചിരിക്കാമെന്ന് ഒരു വിഭാഗം ചൂണ്ടിക്കാട്ടുന്നു. തലസ്ഥാനമായ ബീജിംഗ് ഉൾപ്പെടെ രാജ്യത്തെ മറ്റ് നഗരങ്ങളിൽ 'സീറോ കോവിഡ്' നയം കഴിഞ്ഞ വർഷം ഏർപെടുത്തിയിരുന്നു. ഇതുമൂലം കോടിക്കണക്കിന് ആളുകൾ ആഴ്ചകളോളം വീടുകളിൽ തന്നെ കുടുങ്ങി. വിവാഹിതരുടെ എണ്ണം കുറയാൻ ഇതൊരു പ്രധാന കാരണമായേക്കാമെന്നാണ് കരുതുന്നത്. കോവിഡിനെ തുടർന്ന് പലർക്കും തൊഴിൽ നഷ്ടമുണ്ടായതും സാമ്പത്തിക തകർച്ചയും വിവാഹം കഴിക്കുന്നതിൽ നിന്ന് യുവാക്കളെ പിന്തിരിപ്പിച്ചിരിക്കാമെന്നും പറയുന്നു.
ചൈനയിൽ ഇതിനകം തന്നെ ജനനനിരക്കും ജനസംഖ്യയും കുറയുന്ന സമയത്താണ് ഈ വാർത്ത വന്നിരിക്കുന്നത്. 2022ൽ ചൈനയിലെ ജനസംഖ്യ ആറു പതിറ്റാണ്ടിനിടെ ആദ്യമായി കുറഞ്ഞതായി വിദഗ്ധർ കരുതുന്നു. രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥയ്ക്കും ലോകത്തിനും പ്രത്യാഘാതങ്ങൾ ഉണ്ടാക്കിയേക്കാവുന്ന നീണ്ട തകർച്ചയുടെ തുടക്കമാണിതെന്നാണ് ചൂണ്ടിക്കാട്ടുന്നത്.
ജനനനിരക്കിലെ ഇടിവ് ചൈനയെ അസ്വസ്ഥമാക്കുന്നു
ചൈനയിലെ ജനനനിരക്ക് കഴിഞ്ഞ വർഷം 1,000 പേർക്ക് 6.77 ആയി കുറഞ്ഞു, ഇത് 2021 ലെ 7.52 ൽ താഴെയാണ്. ഇതിനർത്ഥം ചൈന സമ്പന്നമാകുന്നതിന് മുമ്പ് പ്രായമായവർ കൂടുമെന്നാണ്. വാസ്‌തവത്തിൽ, രാജ്യത്തെ തൊഴിൽ ശക്തി ചുരുങ്ങുകയും പ്രാദേശിക സർക്കാരുകൾ പ്രായമായവർക്കായി കൂടുതൽ ചിലവഴിക്കുകയും ചെയ്യുന്നു. വിവാഹങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനും ജനന നിരക്ക് വർധിപ്പിക്കുന്നതിനുമായി ഒരു പൈലറ്റ് പ്രോജക്റ്റ് രാജ്യത്ത് ആരംഭിച്ചത് കഴിഞ്ഞ മാസമാണ്. ചൈനയിലെ 20-ലധികം നഗരങ്ങളിൽ വിവാഹവും ജനന നിരക്കും പ്രോത്സാഹിപ്പിക്കുക എന്നതാണ് ഇതിന്റെ ലക്ഷ്യം. രാജ്യത്തിന്റെ ചില ഭാഗങ്ങളിൽ, നവദമ്പതികൾക്ക് വിവാഹ അവധിക്കാലത്തും ശമ്പളം നൽകുന്നുണ്ട്.
ഇന്ത്യ ചൈനയെ പിന്നിലാക്കി
ഐക്യരാഷ്ട്രസഭയുടെ കണക്കുകൾ പ്രകാരം ഇന്ത്യയുടെ ജനസംഖ്യ 142.86 കോടിയായി ഉയർന്നു. ചൈനയെ പിന്തള്ളി ലോകത്തിലെ ഏറ്റവും ജനസംഖ്യയുള്ള രാജ്യമായി ഇന്ത്യ മാറി. ഐക്യരാഷ്ട്രസഭയുടെ വേൾഡ് പോപ്പുലേഷൻ 'ഡാഷ്ബോർഡ്' (ഫോറം) പ്രകാരം ചൈനയിലെ ജനസംഖ്യ 142.57 കോടിയാണ്. ഇന്ത്യയിലെ ജനസംഖ്യയുടെ 25 ശതമാനം 0-14 (വയസ്) പ്രായപരിധിയിലുള്ളവരാണ്, 18 ശതമാനം 10 മുതൽ 19 വയസ് വരെ, 26 ശതമാനം പേർ 10 മുതൽ 24 വയസ് വരെ, 68 ശതമാനം പേർ 15 നും 64 നും ഇടയിൽ പ്രായമുള്ളവരാണ്. ജനസംഖ്യയുടെ ഏഴ് ശതമാനം 65 വയസിനു മുകളിലുള്ളവരാണ്. വിവിധ ഏജൻസികൾ പറയുന്നതനുസരിച്ച്, ഏകദേശം മൂന്ന് പതിറ്റാണ്ടുകളായി ഇന്ത്യയിലെ ജനസംഖ്യ വർധിച്ചുകൊണ്ടിരിക്കുകയാണ്. ഇത് 165 കോടി വരെ ഉയരാമെന്നാണ് കരുതുന്നത്.
Keywords: News, World, Marriages, China, Lock Down, Covid, India, Marriages in China slump to historic low.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.

