Attack | വീണ്ടും ബെയ്റൂത് ആക്രമിച്ച് ഇസ്റാഈൽ: 8 പേർ കൊല്ലപ്പെട്ടു, 59 പേർക്ക് പരിക്ക്; മരണപെട്ടവരിൽ ഹിസ്ബുല്ലയുടെ ഉന്നത കമാൻഡറും

 
Israel strikes Beirut again: 8 dead, 59 injured

Photo Credit: X / Mr.Action

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

● 'ജനവാസ മേഖലകളിൽ എഫ്-35 ജെറ്റ് വിമാനം ഉപയോഗിച്ചു'
● ദഹിയയിലെ പ്രധാന ഹിസ്ബുല്ല കേന്ദ്രങ്ങളെ ലക്ഷ്യം വച്ചുള്ളതാണ് ഈ നടന്ന ആക്രമണം. 

ബെയ്‌റൂത്: (KVARTHA) തെക്കൻ ബെയ്‌റൂത് വീണ്ടും ഇസ്രയേൽ വ്യോമാക്രമണത്തിന് ഇരയായ. സംഭവത്തിൽ 59 പേർക്ക് പരിക്കേറ്റു, എട്ടു പേർ കൊല്ലപ്പെട്ടു, ഇതിൽ ഇറാൻ പിന്തുണയുള്ള ഹിസ്ബുല്ലയുടെ ഒരു ഉന്നത കമാൻഡറും ഉള്‍പ്പെടുന്നു. 2023 ഒക്ടോബർ 7ന് ഇസ്രയേൽ-ഹമാസ് യുദ്ധം ആരംഭിച്ചതിന് ശേഷം ബെയ്‌റൂത് നഗരത്തിന്റെ തെക്കൻ മേഖലയിൽ നടന്ന മൂന്നാമത്തെ വ്യോമാക്രമണമാണെന്ന് ലെബനൻ ആരോഗ്യ മന്ത്രാലയം റിപ്പോർട്ട് ചെയ്തു. 

Aster mims 04/11/2022

റദ്വാൻ ഫോഴ്സ് കമാൻഡർ ഇബ്രാഹിം അഖീലാണ് ആക്രമണത്തിൽ കൊല്ലപ്പെട്ട ഹിസ്ബുല്ല കമാൻഡർ. ഹിസ്ബുല്ലയുടെ സായുധ സേനയുടെ രണ്ടാമത്തെ കമാൻഡറായിരുന്ന അഖീൽ, തങ്ങളുടെ മുൻ കമാൻഡർ ഫുവാദ് ശുക്ർ ജൂലൈയിൽ ഇതേ മേഖലയിലുണ്ടായ ആക്രമണത്തിൽ കൊല്ലപ്പെട്ടതിന് പിന്നാലെയാണ് ഈ മരണം സംഭവിക്കുന്നത്.

ഇസ്‌റാഈൽ നടത്തിയ ആക്രമണത്തിൽ ജനവാസ മേഖലകളിൽ എഫ്-35 ജെറ്റ് വിമാനം ഉപയോഗിച്ചുവെന്ന് ഏജൻസി അറിയിച്ചു. ദഹിയയിലെ പ്രധാന ഹിസ്ബുല്ല കേന്ദ്രങ്ങളെ ലക്ഷ്യം വച്ചുള്ളതാണ് ഈ നടന്ന ആക്രമണം. വോക്കിടോക്കി സ്ഫോടനങ്ങളും പേജർ സ്ഫോടനങ്ങളും തുടർന്നുള്ള വൻ സായുധ സ്ഫോടന പരമ്പരയുടെ ഭാഗമാണെന്നാണ് റിപ്പോർട്ട്.

കഴിഞ്ഞ ദിവസത്തെ ഇസ്രയേൽ വ്യോമാക്രമണത്തിന് പിന്നാലെ യുദ്ധ പ്രഖ്യാപനമാണിതെന്നാണ് ഹിസ്ബുല്ല സംഘടനയുടെ സെക്രട്ടറി ജനറൽ ഹസ്സൻ നസ്രല്ല പറഞ്ഞത്.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia