Gaza | അഭയാർഥികൾ സാധനങ്ങൾ വാങ്ങാൻ ആശ്രയിക്കുന്ന ചന്തയിലും വ്യോമാക്രമണം നടത്തി ഇസ്രാഈൽ; 24 മണിക്കൂറിനുള്ളിൽ ഗസ്സയിൽ 400 ലധികം കേന്ദ്രങ്ങളിൽ ബോംബാക്രമണം; 140 ഫലസ്തീനികൾ കൊല്ലപ്പെട്ടു; ലെബനൻ അതിർത്തിയിൽ ഇസ്രാഈൽ സേനയും ഹിസ്ബുല്ലയും തമ്മിൽ ഏറ്റുമുട്ടൽ
Oct 24, 2023, 15:19 IST
ഗസ്സ: (KVARTHA) വടക്കൻ ഗസ്സയിലെ അൽ-ഷാതി അഭയാർഥി ക്യാമ്പിലും തെക്കൻ നഗരങ്ങളായ റഫയിലും ഖാൻ യൂനിസിലും ഇസ്രാഈൽ നടത്തിയ പുതിയ വ്യോമാക്രമണത്തിൽ 140 ഫലസ്തീനികൾ കൊല്ലപ്പെട്ടതായി ഹമാസ് അറിയിച്ചു. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ ഗസ്സയിലെ 400 ലധികം കേന്ദ്രങ്ങൾ ആക്രമിച്ചതായി ഇസ്രാഈൽ പ്രതിരോധ സേനയും (IDF) പറഞ്ഞു. തിങ്കളാഴ്ച ഇസ്രാഈൽ 320 സ്ഥലങ്ങളിൽ ആക്രമണം നടത്തിയിരുന്നു.
അതിനിടെ അഭയാർഥികൾ തങ്ങളുടെ സാധനങ്ങൾ വാങ്ങാൻ ആശ്രയിക്കുന്ന ഏറ്റവും വലിയ വിപണികളിലൊന്നായ നുസെറാത്ത് പ്രദേശത്തെ ഒരു മാർക്കറ്റിലും ഇസ്രാഈൽ സേന വ്യോമാക്രമണം നടത്തി.
പ്രദേശത്ത് ഒരു വീടും തകർന്നു. ഇവിടെ രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്. ഒക്‌ടോബർ ഏഴിന് ശേഷം ഇത് മൂന്നാം തവണയാണ് വിപണിയെ സേന ലക്ഷ്യം വെക്കുന്നത്.
വടക്കൻ ഗസ്സയിൽ ആക്രമണം തുടരുകയാണെന്ന് ഇസ്രാഈലി സൈന്യം പറയുന്നു. താമസക്കാരോട് ഒഴിഞ്ഞുപോകാൻ നിർദേശിച്ചിട്ടുണ്ട്. ഗസ്സ നഗരവും വടക്കുഭാഗത്തുള്ള ജില്ലകളുമാണ് സൈന്യം ലക്ഷ്യം വെക്കുന്നതെന്ന് ഉന്നത സൈനിക വക്താവ് ഡാനിയൽ ഹഗാരി പറഞ്ഞു. തങ്ങൾ ശക്തമായി അവിടെ ആക്രമണം തുടരുകയാണെന്നും സുരക്ഷയ്ക്കായി താമസക്കാർ തെക്കോട്ട് മാറണമെന്നും അദ്ദേഹം കൂട്ടിക്കയർത്തു. വടക്കൻ ഗസ്സയിൽ നിന്ന് ഒഴിഞ്ഞുപോകാൻ സൈന്യം നിവാസികളോട് ആവർത്തിച്ച് ആവശ്യപ്പെട്ട് വരികയാണ്.
അതിനിടെ, ലെബനനിലെ രമേഷ്, മർകബ, ഹൗല, ഷെബ, കഫ്ർ ഷുബ എന്നിവിടങ്ങളിൽ ഇസ്രാഈൽ വ്യോമാക്രമണം നടത്തി. ഇസ്രാഈൽ സേനയും ഹിസ്ബുല്ല പോരാളികളും തമ്മിലുള്ള ഏറ്റുമുട്ടൽ തുടരുന്നതിനാൽ അതിർത്തി പട്ടണങ്ങളായ ബുസ്താൻ, തേര, ദയാരീൻ എന്നിവിടങ്ങളിൽ നിന്ന് താമസക്കാരെ ഇസ്രാഈൽ ഒഴിപ്പിച്ചിട്ടുണ്ട്. തെക്കൻ ലെബനീസ് അതിർത്തിയിലെ നിരീക്ഷണ ടവറുകൾ ഹിസ്ബുല്ല പോരാളികൾ ആക്രമിച്ചതിന് ശേഷം ഇസ്രാഈൽ ഡ്രോൺ ആക്രമണം ശക്തമാക്കിയിട്ടുണ്ട്.
Keywords: News, World, Israel, Hamas, Palestine, Gaza, Israel-Palestine-War, Hamas says over 140 killed in Israel night strikes on Gaza.
< !- START disable copy paste -->
അതിനിടെ അഭയാർഥികൾ തങ്ങളുടെ സാധനങ്ങൾ വാങ്ങാൻ ആശ്രയിക്കുന്ന ഏറ്റവും വലിയ വിപണികളിലൊന്നായ നുസെറാത്ത് പ്രദേശത്തെ ഒരു മാർക്കറ്റിലും ഇസ്രാഈൽ സേന വ്യോമാക്രമണം നടത്തി.
പ്രദേശത്ത് ഒരു വീടും തകർന്നു. ഇവിടെ രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്. ഒക്‌ടോബർ ഏഴിന് ശേഷം ഇത് മൂന്നാം തവണയാണ് വിപണിയെ സേന ലക്ഷ്യം വെക്കുന്നത്.
വടക്കൻ ഗസ്സയിൽ ആക്രമണം തുടരുകയാണെന്ന് ഇസ്രാഈലി സൈന്യം പറയുന്നു. താമസക്കാരോട് ഒഴിഞ്ഞുപോകാൻ നിർദേശിച്ചിട്ടുണ്ട്. ഗസ്സ നഗരവും വടക്കുഭാഗത്തുള്ള ജില്ലകളുമാണ് സൈന്യം ലക്ഷ്യം വെക്കുന്നതെന്ന് ഉന്നത സൈനിക വക്താവ് ഡാനിയൽ ഹഗാരി പറഞ്ഞു. തങ്ങൾ ശക്തമായി അവിടെ ആക്രമണം തുടരുകയാണെന്നും സുരക്ഷയ്ക്കായി താമസക്കാർ തെക്കോട്ട് മാറണമെന്നും അദ്ദേഹം കൂട്ടിക്കയർത്തു. വടക്കൻ ഗസ്സയിൽ നിന്ന് ഒഴിഞ്ഞുപോകാൻ സൈന്യം നിവാസികളോട് ആവർത്തിച്ച് ആവശ്യപ്പെട്ട് വരികയാണ്.
അതിനിടെ, ലെബനനിലെ രമേഷ്, മർകബ, ഹൗല, ഷെബ, കഫ്ർ ഷുബ എന്നിവിടങ്ങളിൽ ഇസ്രാഈൽ വ്യോമാക്രമണം നടത്തി. ഇസ്രാഈൽ സേനയും ഹിസ്ബുല്ല പോരാളികളും തമ്മിലുള്ള ഏറ്റുമുട്ടൽ തുടരുന്നതിനാൽ അതിർത്തി പട്ടണങ്ങളായ ബുസ്താൻ, തേര, ദയാരീൻ എന്നിവിടങ്ങളിൽ നിന്ന് താമസക്കാരെ ഇസ്രാഈൽ ഒഴിപ്പിച്ചിട്ടുണ്ട്. തെക്കൻ ലെബനീസ് അതിർത്തിയിലെ നിരീക്ഷണ ടവറുകൾ ഹിസ്ബുല്ല പോരാളികൾ ആക്രമിച്ചതിന് ശേഷം ഇസ്രാഈൽ ഡ്രോൺ ആക്രമണം ശക്തമാക്കിയിട്ടുണ്ട്.
Keywords: News, World, Israel, Hamas, Palestine, Gaza, Israel-Palestine-War, Hamas says over 140 killed in Israel night strikes on Gaza.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.