SWISS-TOWER 24/07/2023

Assassination | ഇസ്‌മാഈൽ ഹനിയ: അഭയാർത്ഥി ക്യാമ്പിൽ ജനിച്ച് വളർന്ന് ഹമാസിനെ നയിച്ച നേതാവ്; അതിഥിക്ക് തങ്ങളുടെ മണ്ണിൽ ജീവൻ നഷ്ടപ്പെട്ടതിൽ ഇറാൻ എങ്ങനെ പ്രതികരിക്കും?

 
Assassination
Assassination

Photo: X / Republic of Türkiye Directorate of Communications

കൊലപാതകത്തെക്കുറിച്ചുള്ള റിപ്പോർട്ടുകളോട് പ്രതികരിക്കാൻ ഇസ്രാഈൽ സൈന്യം വിസമ്മതിച്ചു 

ടെഹ്‌റാൻ: (KVARTHA) ഹമാസ് തലവൻ ഇസ്‌മാഈൽ ഹനിയ ഇറാനിൽ കൊല്ലപ്പെട്ടത് ലോകത്തെ ഞെട്ടിച്ചിരിക്കുകയാണ്. ഇറാൻ്റെ ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സ് (ഐആർജിസി) തന്നെ ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്. ഇറാൻ്റെ തലസ്ഥാനമായ ടെഹ്‌റാനിലെ ഇസ്മാഈൽ ഹനിയയുടെ വസതിക്ക് നേരെയാണ് ആക്രമണം നടന്നതെന്ന് ഐആർജിസി അറിയിച്ചു. ഈ ആക്രമണത്തിൽ ഹമാസ് മേധാവിക്കൊപ്പം അദ്ദേഹത്തിൻ്റെ ഒരു സുരക്ഷാ ഉദ്യോഗസ്ഥനും കൊല്ലപ്പെട്ടിട്ടുണ്ട്.

Aster mims 04/11/2022

ഇസ്രഈലാണ് കൊലയ്ക്ക് പിന്നിലെന്ന് ഹമാസ് ആരോപിച്ചു. ഇറാൻ പ്രസിഡന്റ് മസൂദ് പെസെഷ്ക്യന്റെ സ്ഥാനാരോഹണചടങ്ങിൽ പങ്കെടുക്കാനെത്തിയതായിരുന്നു ഹനിയ. ഇസ്മാഈൽ ഹനിയയുടെ കൊലപാതകത്തെക്കുറിച്ചുള്ള റിപ്പോർട്ടുകളോട് പ്രതികരിക്കാൻ ഇസ്രാഈൽ സൈന്യം വിസമ്മതിച്ചതായി എഎഫ്പി വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്യുന്നു.

അഭയാർത്ഥി ക്യാമ്പിൽ ജനനം 

1962-ൽ ഫലസ്തീനിലെ ഗസ്സ മുനമ്പിലെ ഒരു അഭയാർത്ഥി ക്യാമ്പിലാണ് ഇസ്മാഈൽ ഹനിയ ജനിച്ചത്. പ്രാഥമിക വിദ്യാഭ്യാസം ഗാസയിലെ യുണൈറ്റഡ് നേഷൻസ് റിലീഫ് ആൻഡ് വർക്ക് ഏജൻസിയിൽ നിന്നായിരുന്നു. 1981-ൽ അറബി സാഹിത്യത്തിൽ വിദ്യാഭ്യാസം നേടി. 2006 മുതൽ 2007 വരെ പലസ്തീൻ അതോറിറ്റിയുടെ (പിഎ) പ്രധാനമന്ത്രിയായി സേവനമനുഷ്ഠിച്ചു. . 2017ൽ ഖാലിദ് മെഷാലിൻ്റെ പിൻഗാമിയായി അദ്ദേഹം ഹമാസ് മേധാവിയുടെ ചുമതല ഏറ്റെടുത്തു. ഈ വർഷം ഏപ്രിലിൽ ഗസ്സ മുനമ്പിൽ നടത്തിയ വ്യോമാക്രമണത്തിൽ ഇസ്മാഈൽ ഹനിയയുടെ മൂന്ന് മക്കളെ ഇസ്രാഈൽ കൊലപ്പെടുത്തിയിരുന്നു. 

ഇറാൻ ഇനി എന്തുചെയ്യും?

ഏതാനും മാസങ്ങൾക്ക് മുമ്പ്, സിറിയയിലെ ഇറാനിയൻ കോൺസുലേറ്റിനെ ഇസ്രാഈൽ ലക്ഷ്യം വച്ചപ്പോൾ, ഏപ്രിൽ 14 ന് 300-ലധികം ഡ്രോണുകളും മിസൈലുകളും ഉപയോഗിച്ച് ഇറാൻ ഇസ്രാഈലിനെതിരെ തിരിച്ചടിച്ചിരുന്നു. ഇനി, ഇറാനിയൻ അതിഥിയായ ഹനിയ ഇറാൻ്റെ മണ്ണിൽ കൊല്ലപ്പെട്ടുവെന്ന വസ്തുത കണക്കിലെടുക്കുമ്പോൾ, ഇറാൻ എന്ത് ചെയ്യും എന്നതാണ് വലിയ ചോദ്യം. അതിൻ്റെ പ്രത്യാഘാതങ്ങൾ ഈ മേഖലയ്ക്കാകെ വലുതായിരിക്കും.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia