Air Strike | തെക്കന്‍ ഗാസയിലെ സുരക്ഷിത മേഖലയില്‍ അഭയാര്‍ഥി കാംപിന് നേരെ ഇസ്രാഈല്‍ വ്യോമാക്രമണം; 71 പേര്‍ കൊല്ലപ്പെടുകയും 289 പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു

 
Gaza officials confirm 71 Died in latest air strike; Israel says it was targeted to eliminate Hamas military chief, Rafa, News, Air Strike, Gaza officials, Died, Injury, Media, Report, World News
Gaza officials confirm 71 Died in latest air strike; Israel says it was targeted to eliminate Hamas military chief, Rafa, News, Air Strike, Gaza officials, Died, Injury, Media, Report, World News

Photo Credit: Facebook / Husam Zomlot

ഒരു മുതിര്‍ന്ന ഹമാസ് ഉദ്യോഗസ്ഥനെ ലക്ഷ്യമിട്ടാണ് ആക്രമണം നടന്നതെന്ന് ഇസ്രാഈല്‍  മാധ്യമങ്ങള്‍

 

അഞ്ച് ബോംബുകളും അഞ്ച് മിസൈലുകളും സൈന്യം പ്രദേശത്ത് വര്‍ഷിച്ചതായും റിപോര്‍ട്
 

റാഫ: (KVARTHA) തെക്കന്‍ ഗാസയിലെ (Southern Gaza) സുരക്ഷിത മേഖലയില്‍ അഭയാര്‍ഥി കാംപിന് (Refugee camp) നേരെ ഇസ്രാഈല്‍ (Israel) വ്യോമാക്രമണം (Air strike) നടത്തിയതായി ഗാസ ആരോഗ്യ മന്ത്രാലയം (Health officials) . ഖാന്‍ യൂനിസിന് (Khan Younis) പടിഞ്ഞാറ് അല്‍-മവാസി അഭയാര്‍ഥി കാംപിന് (Refuge Camp) നേരെ നടന്ന ആക്രമണത്തില്‍ 71 പേര്‍ കൊല്ലപ്പെടുകയും (Dead) 289 പേര്‍ക്ക് പരുക്കേല്‍ക്കുകയും (Injury) ചെയ്തതായി ഗാസ ആരോഗ്യ മന്ത്രാലയം അറിയിച്ചു. പരുക്കേറ്റവരെ നാസര്‍, കുവൈത്ത് ആശുപത്രികളില്‍ (Hospital) പ്രവേശിപ്പിച്ചു.


പരുക്കേറ്റവരില്‍ പലരുടെയും നില അതീവ ഗുരുതരമാണെന്നും ബന്ധപ്പെട്ട വൃത്തങ്ങളെ ഉദ്ധരിച്ച് അല്‍ ജസീറ റിപോര്‍ട് ചെയ്തു. അഞ്ച് ബോംബുകളും അഞ്ച് മിസൈലുകളും ഇസ്രാഈല്‍ സൈന്യം പ്രദേശത്ത് വര്‍ഷിച്ചതായും റിപോര്‍ടില്‍ വ്യക്തമാക്കുന്നു.  


'ഇസ്രാഈല്‍ സൈന്യം സുരക്ഷിത മേഖലയായി നിശ്ചയിച്ചിരിക്കുന്ന മേഖലയിലാണ് ആക്രമണം നടന്നതെന്നും ഫലസ്തീന്‍കാരുടെ താത്കാലിക കൂരകളും വാടര്‍ ഡിസ്റ്റിലേഷന്‍ യൂനിറ്റും ലക്ഷ്യംവെച്ചാണ് ഇസ്രാഈല്‍ യുദ്ധവിമാനങ്ങള്‍ ആക്രമണം നടത്തിയതെന്നും ഗാസ സിവില്‍ ഡിഫന്‍സ് വക്താവ് മാധ്യമങ്ങളോട് പ്രതികരിച്ചു.


എന്നാല്‍ ആക്രമണത്തെക്കുറിച്ച് ഇസ്രാഈല്‍ സൈന്യം ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. ഒരു മുതിര്‍ന്ന ഹമാസ് ഉദ്യോഗസ്ഥനെ ലക്ഷ്യമിട്ടാണ് ആക്രമണം നടന്നതെന്ന് ഇസ്രാഈല്‍  മാധ്യമങ്ങള്‍ റിപോര്‍ട് ചെയ്തിട്ടുണ്ട്. അതേസമയം, ഇസ്രാഈല്‍  സൈന്യം ഇത്തരം അവകാശവാദങ്ങള്‍ ഉന്നയിക്കുന്നത് ഇതാദ്യമല്ലെന്നും പിന്നീട് തെറ്റാണെന്ന് തെളിയിക്കപ്പെട്ടിട്ടുണ്ടെന്നും ഹമാസ് പ്രസ്താവനയില്‍ വ്യക്തമാക്കി.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia