രാഷ്ട്രീയത്തിലേക്കുള്ള രംഗപ്രവേശം ഊഹാപോഹം: ഫാത്വിമ ഭൂട്ടോ
                                                 Dec 3, 2012, 17:54 IST
                                            
                                        ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
 കറാച്ചി: എഴുത്തുകാരിയും സാമൂഹ്യ പ്രവര്‍ത്തകയും പാകിസ്ഥാന്‍ മുന്‍ പ്രധാനമന്ത്രി ബേനസീര്‍ ഭൂട്ടോയുടെ സഹോദര പുത്രിയുമായ ഫാത്വിമ ഭൂട്ടോ രാഷ്ട്രീയത്തില്‍ ഇറങ്ങില്ലെന്ന് വ്യക്തമാക്കി. താന്‍ അടുത്ത പാക് തെരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്ന റിപ്പോര്‍ട്ടുകള്‍ ഊഹാപോഹമാണെന്ന അവര്‍ അറിയിച്ചു.
 കറാച്ചി: എഴുത്തുകാരിയും സാമൂഹ്യ പ്രവര്‍ത്തകയും പാകിസ്ഥാന്‍ മുന്‍ പ്രധാനമന്ത്രി ബേനസീര്‍ ഭൂട്ടോയുടെ സഹോദര പുത്രിയുമായ ഫാത്വിമ ഭൂട്ടോ രാഷ്ട്രീയത്തില്‍ ഇറങ്ങില്ലെന്ന് വ്യക്തമാക്കി. താന്‍ അടുത്ത പാക് തെരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്ന റിപ്പോര്‍ട്ടുകള്‍ ഊഹാപോഹമാണെന്ന അവര്‍ അറിയിച്ചു. 
 30കാരിയായ ഫാത്തിമ പഞ്ചാബ് പ്രവിശ്യയില്‍ നിന്ന് തെരഞ്ഞെടുപ്പില്‍ മത്സരിക്കും എന്നാണ്
അവരുടെ അമ്മയെ ഉദ്ധരിച്ച് പാക് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. ബേനസീറിന്റെ സഹോദരന്‍ മുര്‍താസ ഭൂട്ടോയുടെ മകളാണ് ഫാത്വിമ.
പിതാവ് മുര്‍താസ ഭൂട്ടോ കൊല്ലപ്പെട്ടതിനെ കുറിച്ച് എഴുതിയ 'സോങ്സ് ഓഫ് ബ്ലഡ് ആന്‍ഡ് സോഡ് 'എന്ന പുസ്തകത്തില്‍ ഭരണകക്ഷിയായ പാകിസ്താന് പീപ്പിള്‍സ് പാര്‍ടിയെയും ഭൂട്ടോ- സര്‍ദാരി കുടുംബത്തെയും രൂക്ഷമായി വിമര്‍ശിച്ചിരുന്നു.മുര്താസയുടെയും ബേനസീറിന്റെയും ഘാതകരാണ് ഇപ്പോള്‍ ഭരിക്കുന്നതെന്നും ഫാത്വിമ കുറ്റപ്പെടുത്തിയിട്ടുണ്ട്. ഈ സന്ദര്‍ഭത്തിലാണ് ഫാത്വിമ പാര്‍ടിയില്‍ സജീവമാകുന്നുവെന്ന വാര്‍ത്ത പരന്നത്. ട്വിറ്ററിലൂടെയാണ് ഫാത്വിമ വാര്‍ത്ത നിഷേധിച്ചത്.
   Keywords:  Politics, Karachi, Pakistan, Prime Minister, Brother, Election, Media, Mother, Family, World, Fatima bhutto denies political entrance 
 
 
 
                                            ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
                                            രേഖപ്പെടുത്താം. സ്വതന്ത്രമായ
                                            ചിന്തയും അഭിപ്രായ പ്രകടനവും
                                            പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
                                            ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
                                            കണക്കാക്കരുത്. അധിക്ഷേപങ്ങളും
                                            വിദ്വേഷ - അശ്ലീല പരാമർശങ്ങളും
                                            പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
                                            ശക്തമായ നിയമനടപടി നേരിടേണ്ടി
                                            വന്നേക്കാം.
                                        
                                        
                                         
  
                                     
                                     
                                     
                                     
                                     
                                     
                                     
                                     
                                     
                                     
   
                                                     
                                                