പ്രവാസികൾ ശ്രദ്ധിക്കുക: ഒരു ഷെയർ മതി നിങ്ങളുടെ വിസ റദ്ദാക്കാൻ! ഇറാൻ സംഘർഷത്തിന്റെ വീഡിയോകളും മറ്റും സോഷ്യൽ മീഡിയകളിൽ വഴി അയക്കുന്നവർ ജാഗ്രതൈ
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
● യുഎഇ സൈബർ നിയമപ്രകാരം വ്യാജവാർത്തകൾ പ്രചരിപ്പിച്ചാൽ ലക്ഷക്കണക്കിന് ദിർഹം പിഴയും തടവും ലഭിക്കും.
● യുദ്ധത്തെക്കുറിച്ചുള്ള ഊഹാപോഹങ്ങളും വോയിസ് മെസ്സേജുകളും പ്രചരിപ്പിക്കുന്നത് പൊതുസമാധാനത്തിന് ഭംഗമുണ്ടാക്കും.
● അംഗീകൃത മാധ്യമങ്ങളിൽ നിന്നും സർക്കാർ ഏജൻസികളിൽ നിന്നുമുള്ള വിവരങ്ങൾ മാത്രം വിശ്വസിക്കുക.
● സുരക്ഷാ ഏജൻസികളുടെ പ്രവർത്തനങ്ങളെ തടസ്സപ്പെടുത്തുന്ന രീതിയിലുള്ള യാതൊരു ഇടപെടലും പാടില്ല.
● സൗദി അറേബ്യ, ഖത്തർ, കുവൈത്ത് എന്നിവിടങ്ങളിലും സൈബർ നിയമങ്ങൾ അതീവ കർക്കശമാണ്.
ദുബൈ: (KVARTHA) ഇറാൻ-ഇസ്രയേൽ-അമേരിക്കൻ സംഘർഷം അതീവ ഗുരുതരമായ ഒരു ഘട്ടത്തിലേക്ക് പ്രവേശിച്ചിരിക്കുകയാണ്. ഇസ്രയേലിനും അമേരിക്കയ്ക്കും എതിരെ ഇറാൻ നടത്തിയ പ്രത്യാക്രമണങ്ങൾ അയൽരാജ്യങ്ങളിലേക്കും വ്യാപിച്ചിട്ടുണ്ട്. യുഎഇ, ബഹ്‌റൈൻ, കുവൈറ്റ്, ഖത്തർ തുടങ്ങിയ രാജ്യങ്ങളിലെ വിവിധ കേന്ദ്രങ്ങളെ ലക്ഷ്യമാക്കി മിസൈലുകളും ഡ്രോണുകളും തൊടുത്തുവിട്ടതായാണ് വിവരം.
ദുബൈ, അബുദബി തുടങ്ങിയ നഗരങ്ങളിൽ മിസൈലുകൾ തടയുന്നതിന്റെ ശബ്ദങ്ങൾ കേട്ടതായും വിമാനത്താവളങ്ങളുടെ പ്രവർത്തനം താൽക്കാലികമായി തടസ്സപ്പെട്ടതായും റിപ്പോർട്ടുകളുണ്ട്. ഈയൊരു സാഹചര്യത്തിൽ ഗൾഫ് രാജ്യങ്ങളിൽ താമസിക്കുന്ന പ്രവാസികൾ അതീവ ജാഗ്രത പാലിക്കുകയും സോഷ്യൽ മീഡിയ ഉപയോഗത്തിൽ കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തുകയും ചെയ്യേണ്ടതുണ്ട്.
ജാഗ്രത പാലിക്കുക
ഇറാൻ നടത്തിയ മിസൈൽ ആക്രമണങ്ങളുടെയോ ഡ്രോൺ ആക്രമണങ്ങളുടെയോ ചിത്രങ്ങളോ വീഡിയോകളോ യാതൊരു കാരണവശാലും സോഷ്യൽ മീഡിയ വഴി പങ്കുവെക്കരുത്. നിങ്ങൾ കണ്ട ദൃശ്യങ്ങൾ മറ്റൊരാൾക്ക് അയച്ചു കൊടുക്കുന്നതോ, സ്റ്റാറ്റസ് ആയി ഇടുന്നതോ ഗുരുതരമായ കുറ്റകൃത്യമായിട്ടാണ് ഗൾഫ് രാജ്യങ്ങളിലെ അധികൃതർ കാണുന്നത്. രാജ്യത്തിന്റെ സുരക്ഷയെ ബാധിക്കുന്ന ഇത്തരം ദൃശ്യങ്ങൾ പുറത്തുവിടുന്നത് നിയമലംഘനമാണ്. ഇത്തരം പ്രവർത്തികളിൽ ഏർപ്പെടുന്നവർക്ക് വലിയ തുക പിഴയായും ദീർഘകാല തടവുശിക്ഷയും ലഭിക്കാൻ സാധ്യതയുണ്ട്.
സത്യസന്ധത ഉറപ്പാക്കുക
തെറ്റിദ്ധരിപ്പിക്കുന്നതോ ഭീതി പടർത്തുന്നതോ ആയ ഒരു വിവരവും പ്രചരിപ്പിക്കാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. യുദ്ധത്തെക്കുറിച്ചുള്ള ഊഹാപോഹങ്ങളും ഔദ്യോഗികമായി സ്ഥിരീകരിക്കാത്ത വാർത്തകളും വോയിസ് മെസ്സേജുകളായി വാട്സാപ്പ് ഗ്രൂപ്പുകളിൽ അടക്കം അയക്കുന്നത് നിയമവിരുദ്ധമാണ്.
ഇത്തരം വ്യാജവാർത്തകൾ ജനങ്ങളിൽ പരിഭ്രാന്തി സൃഷ്ടിക്കുമെന്നും അത് പൊതുസമാധാനത്തിന് ഭംഗമുണ്ടാക്കുമെന്നും അധികൃതർ മുന്നറിയിപ്പ് നൽകുന്നു. ഒരോ ഷെയറിനും പിന്നിൽ വലിയൊരു ഉത്തരവാദിത്തമുണ്ടെന്ന് ഓരോ പ്രവാസിയും തിരിച്ചറിയണം.
മാധ്യമങ്ങളെ വിശ്വസിക്കുക
സംഭവങ്ങളുടെ നിജസ്ഥിതി അറിയാൻ അംഗീകൃത മാധ്യമങ്ങളെയും ഗവൺമെന്റ് ഏജൻസികളെയും മാത്രം ആശ്രയിക്കുക. ഔദ്യോഗിക വാർത്താ ഏജൻസികൾ പുറത്തുവിടുന്ന വിവരങ്ങൾ മാത്രമേ ആധികാരികമായിട്ടുള്ളൂ. അവർ വീഡിയോകളും മറ്റും പുറത്തുവിടും, ആരും സ്വയം മാധ്യമം പ്രവർത്തകർ ആവേണ്ടതില്ല. സോഷ്യൽ മീഡിയയിലെ 'ബ്രേക്കിംഗ് ന്യൂസുകൾ' പലപ്പോഴും വാസ്തവ വിരുദ്ധമായിരിക്കും. സുരക്ഷാ ഏജൻസികളുടെ പ്രവർത്തനങ്ങളെ ബാധിക്കുന്ന തരത്തിലുള്ള ഒരു ഇടപെടലും നിങ്ങളുടെ ഭാഗത്തുനിന്ന് ഉണ്ടാകരുത്.
നിയമങ്ങൾ അറിയുക
ഗൾഫ് രാജ്യങ്ങളിലെ സൈബർ നിയമങ്ങൾ അതീവ കർക്കശമാണ്. യുഎഇ സൈബർ നിയമപ്രകാരം (Federal Decree Law No. 34 of 2021) വ്യാജവാർത്തകളും സുരക്ഷയെ ബാധിക്കുന്ന ദൃശ്യങ്ങളും പ്രചരിപ്പിക്കുന്നത് ലക്ഷക്കണക്കിന് ദിർഹം പിഴയും ജയിൽ ശിക്ഷയും ലഭിക്കാവുന്ന കുറ്റമാണ്. സൗദി അറേബ്യയിലും ഖത്തറിലും സമാനമായ കർശന നിയമങ്ങൾ നിലവിലുണ്ട്. ഒരു സാധാരണക്കാരൻ പങ്കുവെക്കുന്ന ഒരു ചിത്രം മതിയാകും നിങ്ങളുടെ വിസ റദ്ദാക്കാനോ നാടുകടത്താനോ. അതുകൊണ്ട് നിയമങ്ങൾ കൃത്യമായി പാലിക്കുകയും നിങ്ങളുടെയും കുടുംബത്തിന്റെയും സുരക്ഷ ഉറപ്പാക്കുകയും ചെയ്യുക.
പുതിയ വാർത്തകൾ സമയബന്ധിതമായി അറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യുക. ഈ വാർത്ത ഷെയർ ചെയ്യൂ. അഭിപ്രായം കമന്റായി രേഖപ്പെടുത്താനും മറക്കരുത്
Article Summary: Gulf authorities have issued a stern warning to expatriates against sharing unauthorized videos or photos of the ongoing Middle East conflict on social media, as it could lead to heavy fines, imprisonment, or deportation.
#PravasiAlert #GulfCyberLaw #MiddleEastWar #SocialMediaSafety #ExpatNews #VisaCancellation #KVARTHA #DubaiPolice #SaudiLaw
