Tragedy | മ്യാൻമർ വിട്ട് പോകുന്ന റോഹിങ്ക്യകൾക്ക് നേരെ ഡ്രോൺ ആക്രമണം; 150 ലധികം പേർ കൊല്ലപ്പെട്ടു

 
Tragedy
Watermark

Representational Image Generated by Meta AI

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

മ്യാൻമറിൽ ഡ്രോൺ ആക്രമണം, 150 റോഹിങ്ക്യർ കൊല്ലപ്പെട്ടു, ആക്രമണത്തിന്റെ ഉത്തരവാദിത്തം സംസ്ഥാനത്തെ റാഖൈൻ വംശീയ വിഭാഗത്തിന്റെ സൈനിക വിഭാഗമായ അരാകൻ ആർമിക്കാണെന്ന ഇരയായവർ ആരോപിച്ചു. 

[നയ്പിഡോ]: (KVARTHA) മ്യാൻമറിലെ റോഹിങ്ക്യൻ മുസ്‌ലിം ന്യൂനപക്ഷം വീണ്ടും ദുരന്തത്തിനിരയായി. ബംഗ്ലാദേശിലേക്ക് പലായനം ചെയ്യാൻ ശ്രമിച്ച 150-ലധികം റോഹിങ്ക്യൻ മുസ്‌ലിംകൾ ഡ്രോൺ ആക്രമണത്തിൽ കൊല്ലപ്പെട്ടു. മ്യാൻമറിലെ പടിഞ്ഞാറൻ നഗരമായ റാഖൈനിലാണ് സംഭവം നടന്നത്. ബംഗ്ലാദേശിലെ നാഫ് നദി കടന്ന് മൗംഗ്‌ഡോ നഗരത്തിൽ നിന്ന് രക്ഷപ്പെടാൻ ശ്രമിക്കുകയായിരുന്നു ആക്രമണത്തിൽ കൊല്ലപ്പെട്ടവർ. കുട്ടികളടക്കം നിരവധി പേർ ഈ ആക്രമണത്തിൽ മരണത്തിന് കീഴടങ്ങിയതായി ദൃക്‌സാക്ഷികൾ പറയുന്നു. നദീതീരത്ത് ചിതറിക്കിടക്കുന്ന മൃതദേഹങ്ങൾ ലോകത്തെ ഞെട്ടിച്ചിട്ടുണ്ട്.

Aster mims 04/11/2022

Tragedy

ആക്രമണത്തിന്റെ ഉത്തരവാദിത്തം സംസ്ഥാനത്തെ റാഖൈൻ വംശീയ വിഭാഗത്തിന്റെ സൈനിക വിഭാഗമായ അരാകൻ ആർമിക്കാണെന്ന ഇരയായവർ ആരോപിച്ചു. എന്നാൽ അരാകൻ ആർമി ഈ ആരോപണം നിഷേധിച്ചിട്ടുണ്ട്. ഇത് സ്ഥിരീകരിച്ചാൽ, രാജ്യത്തെ ആഭ്യന്തരയുദ്ധത്തിൽ സാധാരണക്കാർ ഉൾപ്പെടുന്ന ഏറ്റവും മാരകമായ ആക്രമണമായിരിക്കും ഇത്.

മ്യാൻമറിലെ യുദ്ധം

2021 മുതൽ മ്യാൻമറിൽ ആഭ്യന്തരയുദ്ധം നടക്കുന്നുണ്ട്. അതിനാൽ യാത്രയ്ക്ക് കർശന നിയന്ത്രണങ്ങളും നിലനിൽക്കുകയാണ്. 2021 ൽ തിരഞ്ഞെടുക്കപ്പെട്ട ഓങ് സാൻ സൂകി സർക്കാരിൽ നിന്ന് രാജ്യത്തിൻ്റെ സൈന്യം അധികാരം പിടിച്ചെടുത്തിരുന്നു. റാഖൈനിലെ ഈ ആക്രമണം റോഹിങ്ക്യൻ ന്യൂനപക്ഷ വിഭാഗങ്ങൾക്കെതിരെ വീണ്ടും അക്രമം ആരംഭിക്കുമോ എന്ന ഭയം ഉയർത്തിയിട്ടുണ്ട്. സംഭവത്തിന്റെ ദാരുണമായ നിരവധി വീഡിയോകൾ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്.

#Rohingya #Myanmar #DroneAttack #Genocide #HumanitarianCrisis #Refugees #StopTheViolence #JusticeForRohingya

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia