നഗ്നരായ ഫെമിനിസ്റ്റുകളെ ആക്രമിച്ചവര്‍ പിടിയില്‍

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

നഗ്നരായ ഫെമിനിസ്റ്റുകളെ ആക്രമിച്ചവര്‍ പിടിയില്‍
പാരിസ്: പാരീസില്‍ സ്വവര്‍ഗവിവാഹത്തെ അനുകൂലിച്ച് പ്രതിഷേധ പ്രടനം നടത്തിയവരെ ആക്രമിച്ച കേസില്‍ നാലുപേരെ പിടികൂടി. സ്വവര്‍ഗവിവാഹത്തെ അനുകൂലിച്ച് കന്യാസ്ത്രീകളുടെ ശിരോവസ്ത്രം മാത്രം ധരിച്ചാണ് സ്ത്രീകള്‍ തെരുവില്‍ പ്രതിഷേധിക്കാനിറങ്ങിയത്. ഫെമിനിസ്റ്റ് സംഘടനകളുടെ നേതൃത്വത്തില്‍ പാരീസില്‍ പ്രതിഷേധം നടന്നത്.

നവംബര്‍ 18 നാണ് ഉക്രേനിയന്‍ ഫെമിനിസ്റ്റ് നഗ്നപ്രതിഷേധം സംഘടിപ്പിച്ചത്. സ്വവര്‍ഗവിവാഹത്തെ എതിര്‍ക്കുന്ന സിവിറ്റാസ് ഇന്‍സ്റ്റിറ്റിയൂട്ട് എന്ന കത്തോലിക്ക സംഘടനയുടെ പ്രവര്‍ത്തകര്‍ പ്രതിഷേധക്കാരെ വളഞ്ഞ് മര്‍ദിക്കുകയായിരുന്നു. ആക്രമണത്തില്‍ മാധ്യമപ്രവര്‍ത്തകയും എഴുത്തുകാരിയുമായ കരോളിന ഫോറസ്റ്റിനും പരുക്കേറ്റിരുന്നു. ഏകദേശം പതിനായിരത്തോളം ആളുകള്‍ പ്രതിഷേധത്തില്‍ പങ്കുചേര്‍ന്നിരിന്നു. ഇതിനിടെയാണ് അനിഷ്ടസംഭവങ്ങള്‍.

അക്രമത്തിനെതിരെ ഒര മാധ്യമപ്രവര്‍ത്തകയാണ് പാരിസ് അധികൃതര്‍ക്ക് പരാതി നല്കി. ഇതിന്റെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. പത്തോളം വരുന്ന ഫെമിനിസ്റ്റ് പ്രതിഷേധക്കാര്‍ സമാധാനപരമായി തങ്ങളുടെ ആവശ്യങ്ങള്‍ ഉന്നയിക്കുകയായിരുന്നു. കന്യാസ്ത്രീമാരുടെ ശിരോവസ്ത്രം ധരിച്ച ഇവര്‍ രസകരമായ മുദ്രാവാക്യങ്ങളാണ് ഉയര്‍ത്തിയത്-പരാതിയില്‍ കരോളിന ചൂണ്ടിക്കാട്ടുന്നു.

Key Words: France, Debate, Legalisation, Same-sex marriage, Violent, Sunday, Catholics, Physically, Attacked, Activists, Femen
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia