Joe Biden | ഇറാനെതിരായ പ്രത്യാക്രമണത്തിൽ അമേരിക്ക ഇസ്രാഈലിനൊപ്പമില്ല; വ്യക്തമാക്കി പ്രസിഡൻ്റ് ജോ ബൈഡൻ; യുദ്ധം ആഗ്രഹിക്കുന്നില്ലെന്ന് യുഎസ് പ്രതിരോധ ഉദ്യോഗസ്ഥരും
Apr 15, 2024, 12:26 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
വാഷിംഗ്ടൺ: (KVARTHA) ഇറാനെതിരായ ഇസ്രാഈൽ പ്രത്യാക്രമണത്തിൽ അമേരിക്ക പങ്കാളിയാവില്ലെന്ന് പ്രസിഡൻ്റ് ജോ ബൈഡൻ ഇസ്രാഈൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനെ അറിയിച്ചതായി വൈറ്റ് ഹൗസ് ഉദ്യോഗസ്ഥൻ പറഞ്ഞു. ഏപ്രിൽ ഒന്നിന് ഇറാൻ്റെ സിറിയയിലെ കോൺസുലേറ്റിന് നേരെ ഇസ്രാഈൽ നടത്തിയ ആക്രമണത്തിന് മറുപടിയായി ശനിയാഴ്ച രാത്രി ഇറാൻ മുന്നൂറിലേറെ ഡ്രോണുകളും മിസൈലുകളും ഇസ്രാഈലിന് നേരെ തൊടുത്തുവിട്ടിരുന്നു.
< !- START disable copy paste -->
ശനിയാഴ്ച വൈകി പുറത്തിറക്കിയ പ്രസ്താവനയിൽ, അഭൂതപൂർവമായ ആക്രമണങ്ങളെപ്പോലും പ്രതിരോധിക്കാനും പരാജയപ്പെടുത്താനും ഇസ്രാഈൽ ശ്രദ്ധേയമായ കഴിവ് പ്രകടിപ്പിച്ചുവെന്ന് ജോ ബൈഡൻ പറഞ്ഞു. ഇസ്രാഈലിന് അമേരിക്കയുടെ സഹായം തുടരുമെന്നും എന്നാൽ ഇറാനുമായി യുദ്ധം ആഗ്രഹിക്കുന്നില്ലെന്നും വൈറ്റ് ഹൗസിൻ്റെ ഉന്നത ദേശീയ സുരക്ഷാ വക്താവ് ജോൺ കിർബിയെ ഉദ്ധരിച്ച് എബിസി റിപ്പോർട്ട് ചെയ്തു.
ഇറാനെതിരെയുള്ള ഇസ്രാഈലിൻ്റെ പ്രതികാര നടപടികൾ മേഖലയിൽ കൂടുതൽ പ്രശ്നങ്ങൾ സൃഷ്ടിക്കുമെന്ന ആശങ്ക മുതിർന്ന യുഎസ് പ്രതിരോധ ഉദ്യോഗസ്ഥർ അറിയിച്ചിട്ടുണ്ട്. ഇറാനെതിരെ പ്രതികാര നടപടികളുമായി സംഘർഷം വർധിപ്പിക്കരുതെന്ന് യുഎൻ സെക്രട്ടറി ജനറൽ അൻ്റോണിയോ ഗുട്ടെറസും മുന്നറിയിപ്പ് നൽകിയിരുന്നു.
Keywords: News, Malayalam News, World News, Palestine, Israel, Gaza, Iran, Biden tells Netanyahu U.S. would not take part in Israeli counter strike against Iran
ഇറാനെതിരെയുള്ള ഇസ്രാഈലിൻ്റെ പ്രതികാര നടപടികൾ മേഖലയിൽ കൂടുതൽ പ്രശ്നങ്ങൾ സൃഷ്ടിക്കുമെന്ന ആശങ്ക മുതിർന്ന യുഎസ് പ്രതിരോധ ഉദ്യോഗസ്ഥർ അറിയിച്ചിട്ടുണ്ട്. ഇറാനെതിരെ പ്രതികാര നടപടികളുമായി സംഘർഷം വർധിപ്പിക്കരുതെന്ന് യുഎൻ സെക്രട്ടറി ജനറൽ അൻ്റോണിയോ ഗുട്ടെറസും മുന്നറിയിപ്പ് നൽകിയിരുന്നു.
Keywords: News, Malayalam News, World News, Palestine, Israel, Gaza, Iran, Biden tells Netanyahu U.S. would not take part in Israeli counter strike against Iran
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.

