DNA | രണ്ടല്ല, 3 പേരുടെ ഡിഎൻഎയുമായി കൂടുതൽ കുട്ടികൾക്ക് ജന്മം നൽകി ആരോഗ്യ വിദഗ്ധർ! ഒരു കുഞ്ഞിന് 3 മാതാപിതാക്കളുണ്ടാകുമോ?
Jun 5, 2023, 12:59 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ലണ്ടൻ: (www.kvartha.com) സാധാരണയായി മാതാപിതാക്കളായ രണ്ട് പേരുടെ ഡിഎൻഎയുമായാണ് കുട്ടികൾ ജനിക്കുന്നത്. എന്നാൽ രണ്ടിന് പകരം മൂന്ന് ഡിഎൻഎയുമായി കുട്ടികൾ ജനിച്ചാലോ?. ബ്രിട്ടനിലെ ഫെർട്ടിലിറ്റി റെഗുലേറ്ററി കഴിഞ്ഞ മാസമാണ് മൂന്ന് പേരുടെ ഡിഎൻഎയുമായി ചില കുട്ടികൾക്ക് ജന്മം നൽകിയതായി സ്ഥിരീകരിച്ചത്. ഹ്യൂമൻ ഫെർട്ടിലൈസേഷൻ ആൻഡ് എംബ്രിയോളജി അതോറിറ്റിയുടെ കണക്കനുസരിച്ച്, യുകെയിൽ ഇത്തരത്തിൽ നാലോളം കുട്ടികൾ ജനിച്ചിട്ടുണ്ട്.
മൈറ്റോകോൺഡ്രിയൽ റീപ്ലേസ്‌മെന്റ് തെറാപ്പി (MRT) എന്ന ചികിത്സാ രീതിയിലൂടെയാണ് ഇത്തരത്തിൽ കുട്ടികൾക്ക് ആരോഗ്യ വിദഗ്ധർ ജന്മം നൽകിയത്. മാതാപിതാക്കളുടെ പേരുകൾ വെളിപ്പെടുത്തിയിട്ടില്ലെങ്കിലും ഈ അപൂർവത ജനിതക രോഗങ്ങളിൽ നിന്ന് കുട്ടികളെ രക്ഷിക്കുമെന്നാണ് ഇവർ പറയുന്നത്. മൂന്ന് പേരുടെ ഡിഎൻഎ ഉള്ളതിനാൽ ഡിസ്ട്രോഫി, അപസ്മാരം, ഹൃദ്രോഗം, അമ്മയിലുണ്ടാകുന്ന ബൗദ്ധിക രോഗങ്ങൾ എന്നിവ കുട്ടിയിലേക്ക് പകരില്ലെന്നാണ് ചൂണ്ടിക്കാട്ടുന്നത്.
അച്ഛനമ്മമാരുടെ ഡിഎന്‍എ കൂടാതെ മറ്റൊരു സ്ത്രീയുടെ ഡിഎന്‍എകൂടി ഈ കുട്ടികളിലുണ്ട്. അമ്മയിലൂടെ കുട്ടിയിലേക്ക് മാരകമായ ജനിതകരോഗം പടരുന്നത് തടയാനാണ് അതിനൂതന ബീജസങ്കലന സാങ്കേതിവിദ്യ പ്രയോജനപ്പെടുത്തിയത്. അച്ഛനമ്മമാരുടെ ഡിഎന്‍എയുടെ 99.8 ശതമാനവും ദാതാവായ സ്ത്രീയുടെ 0.2 ശതമാനം ഡിഎൻഎയുമാണ് കുട്ടികളിൽ ഉള്ളത്. കോശങ്ങളിലെ ഊര്‍ജ ഉൽപ്പാദനകേന്ദ്രമെന്ന് വിശേഷിപ്പിക്കപ്പെടുന്ന മൈറ്റോകോൺഡ്രിയയിലെ തകരാറുമൂലം ഉണ്ടാകുന്ന രോഗങ്ങള്‍ തടയാനാണ് ഈ ശ്രമം നടത്തിയത്.
എംആർടി വഴി നിരവധി കുടുംബങ്ങൾക്ക് അടുത്ത തലമുറയെ സുരക്ഷിതമാക്കാൻ അവസരം ലഭിക്കുമെന്നാണ് അവകാശവാദം. കൃത്രിമ ബുദ്ധി (AI) വഴി ചെയ്യുന്ന ചികിത്സയാണിത്. മൂന്ന് പേർ ഇത്തരം കുട്ടികളുടെ മാതാപിതാക്കളാകുമോ എന്നതാണ് ഇപ്പോൾ ഉയരുന്ന വിഷയം. ഒരു ദമ്പതികൾ മാത്രമേ കുട്ടിയുടെ മാതാപിതാക്കളായി അവശേഷിക്കൂ, അതേസമയം മൂന്നാമത്തെ വ്യക്തിയെ സംബന്ധിച്ച് വിവിധ രാജ്യങ്ങൾക്ക് അവരുടെ സ്വന്തം നിയമങ്ങൾ ഉണ്ടാക്കാൻ കഴിയും എന്നതാണ് ഉത്തരം. എന്നിരുന്നാലും, അണ്ഡമോ ബീജമോ ദാതാക്കളെപ്പോലെ മൈറ്റോകോൺഡ്രിയൽ ദാതാക്കൾക്ക് കുട്ടിയുടെ മേൽ നിയമപരമായ അവകാശമൊന്നുമില്ലെന്നാണ് വിദഗ്ധർ വ്യക്തമാക്കുന്നത്.
Keywords: News, World, Health, DNA, Babies Born, Britain, Babies born in Britain using DNA from 3 people.
< !- START disable copy paste -->
മൈറ്റോകോൺഡ്രിയൽ റീപ്ലേസ്‌മെന്റ് തെറാപ്പി (MRT) എന്ന ചികിത്സാ രീതിയിലൂടെയാണ് ഇത്തരത്തിൽ കുട്ടികൾക്ക് ആരോഗ്യ വിദഗ്ധർ ജന്മം നൽകിയത്. മാതാപിതാക്കളുടെ പേരുകൾ വെളിപ്പെടുത്തിയിട്ടില്ലെങ്കിലും ഈ അപൂർവത ജനിതക രോഗങ്ങളിൽ നിന്ന് കുട്ടികളെ രക്ഷിക്കുമെന്നാണ് ഇവർ പറയുന്നത്. മൂന്ന് പേരുടെ ഡിഎൻഎ ഉള്ളതിനാൽ ഡിസ്ട്രോഫി, അപസ്മാരം, ഹൃദ്രോഗം, അമ്മയിലുണ്ടാകുന്ന ബൗദ്ധിക രോഗങ്ങൾ എന്നിവ കുട്ടിയിലേക്ക് പകരില്ലെന്നാണ് ചൂണ്ടിക്കാട്ടുന്നത്.
അച്ഛനമ്മമാരുടെ ഡിഎന്‍എ കൂടാതെ മറ്റൊരു സ്ത്രീയുടെ ഡിഎന്‍എകൂടി ഈ കുട്ടികളിലുണ്ട്. അമ്മയിലൂടെ കുട്ടിയിലേക്ക് മാരകമായ ജനിതകരോഗം പടരുന്നത് തടയാനാണ് അതിനൂതന ബീജസങ്കലന സാങ്കേതിവിദ്യ പ്രയോജനപ്പെടുത്തിയത്. അച്ഛനമ്മമാരുടെ ഡിഎന്‍എയുടെ 99.8 ശതമാനവും ദാതാവായ സ്ത്രീയുടെ 0.2 ശതമാനം ഡിഎൻഎയുമാണ് കുട്ടികളിൽ ഉള്ളത്. കോശങ്ങളിലെ ഊര്‍ജ ഉൽപ്പാദനകേന്ദ്രമെന്ന് വിശേഷിപ്പിക്കപ്പെടുന്ന മൈറ്റോകോൺഡ്രിയയിലെ തകരാറുമൂലം ഉണ്ടാകുന്ന രോഗങ്ങള്‍ തടയാനാണ് ഈ ശ്രമം നടത്തിയത്.
എംആർടി വഴി നിരവധി കുടുംബങ്ങൾക്ക് അടുത്ത തലമുറയെ സുരക്ഷിതമാക്കാൻ അവസരം ലഭിക്കുമെന്നാണ് അവകാശവാദം. കൃത്രിമ ബുദ്ധി (AI) വഴി ചെയ്യുന്ന ചികിത്സയാണിത്. മൂന്ന് പേർ ഇത്തരം കുട്ടികളുടെ മാതാപിതാക്കളാകുമോ എന്നതാണ് ഇപ്പോൾ ഉയരുന്ന വിഷയം. ഒരു ദമ്പതികൾ മാത്രമേ കുട്ടിയുടെ മാതാപിതാക്കളായി അവശേഷിക്കൂ, അതേസമയം മൂന്നാമത്തെ വ്യക്തിയെ സംബന്ധിച്ച് വിവിധ രാജ്യങ്ങൾക്ക് അവരുടെ സ്വന്തം നിയമങ്ങൾ ഉണ്ടാക്കാൻ കഴിയും എന്നതാണ് ഉത്തരം. എന്നിരുന്നാലും, അണ്ഡമോ ബീജമോ ദാതാക്കളെപ്പോലെ മൈറ്റോകോൺഡ്രിയൽ ദാതാക്കൾക്ക് കുട്ടിയുടെ മേൽ നിയമപരമായ അവകാശമൊന്നുമില്ലെന്നാണ് വിദഗ്ധർ വ്യക്തമാക്കുന്നത്.
Keywords: News, World, Health, DNA, Babies Born, Britain, Babies born in Britain using DNA from 3 people.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.

