Babar Azam | പാകിസ്താനിലെ ഫിസിക്സ് പാഠ പുസ്തകത്തിൽ ബാബർ അസമിന്റെ കവർ ഡ്രൈവിനെക്കുറിച്ച് ചോദ്യം; ഫോടോ വൈറലായി; സംഭവം ഇങ്ങനെ

 


ഇസ്ലാമാബാദ്: (www.kvartha.com) പാകിസ്താൻ ക്യാപ്റ്റൻ ബാബർ അസമിന്റെ ബാറ്റിംഗ് ഏവർക്കും പ്രിയങ്കരമാണ്. എന്നിരുന്നാലും, ഏഷ്യാ കപ് ടി20 ടൂർണമെന്റിൽ റൺസ് നേടാൻ അദ്ദേഹം പാടുപെട്ടു. ആറ് ഇനിങ്‌സുകളിൽ നിന്നായി 68 റൺസാണ് ബാബർ നേടിയത്. ഇതൊക്കെയാണെങ്കിലും, ഓസ്‌ട്രേലിയയിൽ നടക്കാനിരിക്കുന്ന ടി20 ലോകത്തിൽ എല്ലാ ആരാധകരുടെയും കണ്ണുകൾ ഈ സ്റ്റാർ ബാറ്റ്‌സ്മാനിലായിരിക്കും.
            
Babar Azam | പാകിസ്താനിലെ ഫിസിക്സ് പാഠ പുസ്തകത്തിൽ ബാബർ അസമിന്റെ കവർ ഡ്രൈവിനെക്കുറിച്ച് ചോദ്യം; ഫോടോ വൈറലായി; സംഭവം ഇങ്ങനെ                

അതിനിടെ പാകിസ്താനിൽ നിന്ന് രസകരമായ ഒരു ചിത്രം പുറത്തുവന്നു. യഥാർഥത്തിൽ, ക്രികറ്റ് പിചിൽ ബാബർ അസമിന്റെ കവർ ഡ്രൈവിന് നിരവധി ആരാധകരുണ്ട്. എന്നിരുന്നാലും, ഇത്തവണ ക്രികറ്റ് മൈതാനത്തല്ല, പാകിസ്താന്റെ ഫിസിക്സ് പുസ്തകത്തിൽ, ബാബറിന്റെ കവർ ഡ്രൈവ് ചർചാവിഷയമായി തുടരുന്നു. ബാബറിന്റെ ഈ ഷോടിനെക്കുറിച്ച് വിദ്യാർഥികളുടെ സിലബസിൽ ഒരു ചോദ്യം ചോദിച്ചിട്ടുണ്ട്. പാകിസ്താൻ മാധ്യമപ്രവർത്തകനാണ് ഇക്കാര്യം ട്വിറ്ററിലൂടെ പങ്കുവച്ചത്. ഒമ്പതാം ക്ലാസ് ഫിസിക്‌സ് സിലബസിലാണ് ബാബർ അസമിന്റെ കവർ ഡ്രൈവുമായി ബന്ധപ്പെട്ട ചോദ്യമുള്ളത്.

'ബാബർ അസം തന്റെ ബാറ്റ് ഉപയോഗിച്ച് പന്തിലേക്ക് 150 ജൂൾ ഗതികോർജം ഉപയോഗിച്ച് ഒരു കവർ ഡ്രൈവ് അടിച്ചു. പന്തിന്റെ പിണ്ഡം 120 ഗ്രാം ആണെങ്കിൽ, ഏത് വേഗതയിലാണ് പന്ത് അതിർത്തി കടക്കുക?', എന്നതാണ് ചോദ്യം. അതേസമയം പാകിസ്താൻ വിദ്യാഭ്യാസ ബോർഡ് വളരെ ഭാരം കുറഞ്ഞ പന്ത് തെരഞ്ഞെടുത്തുവെന്ന് നെറ്റിസൻസ് കണ്ടുപിടിച്ചു. ക്രികറ്റ് ബോളിന്റെ ഭാരം പുരുഷ ക്രികറ്റിൽ 155.9 ഗ്രാമിനും 163 ഗ്രാമിനും ഇടയിലും സ്ത്രീകളുടേത് 140 മുതൽ 151 ഗ്രാമിനും ഇടയിലായിരിക്കണമെന്ന് എംസിസി പറയുന്നു. പാഠപുസ്തകത്തിൽ 120 ഗ്രാം ഉപയോഗിക്കുന്നു.

Keywords:  Babar Azam's cover drive so good that it's now in Pakistan science text books to teach kinetic energy, International,Pakistan,Islamabad,Viral,Photo,Science,Latest-News,Top-Headlines,Fans,Australia,World.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia