Covishield | 'കോവിഡ് വാക്‌സിൻ കോവിഷീൽഡ് രക്തം കട്ടപിടിക്കാൻ കാരണമാകും'; കോടതിയിൽ സമ്മതിച്ച് നിർമാതാക്കളായ ആസ്ട്രസെനെക്ക; പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ; ഇനി കേസുകളുടെ പരമ്പരയോ?

 


ലണ്ടൻ: (KVARTHA) വാക്‌സിൻ നിർമതാക്കളായ ആസ്ട്രസെനെക്ക ആദ്യമായി ബ്രിട്ടീഷ് കോടതിയിൽ തങ്ങളുടെ കോവിഡ് -19 വാക്‌സിൻ ടിടിഎസ് പോലുള്ള അപൂർവ പാർശ്വഫലങ്ങൾക്ക് കാരണമാകുമെന്ന് സമ്മതിച്ചു. ടിടിഎസ് അതായത് ത്രോംബോസൈറ്റോപീനിയ സിൻഡ്രോം ശരീരത്തിൽ രക്തം കട്ടപിടിക്കുന്നതിന് കാരണമാകുന്നു. ഇത് അനുഭവിക്കുന്ന വ്യക്തിക്ക് സ്ട്രോക്ക്, ഹൃദയസ്തംഭനം തുടങ്ങിയ ഗുരുതരമായ പ്രശ്നങ്ങൾ ഉണ്ടാകാം.

Covishield | 'കോവിഡ് വാക്‌സിൻ കോവിഷീൽഡ് രക്തം കട്ടപിടിക്കാൻ കാരണമാകും'; കോടതിയിൽ സമ്മതിച്ച് നിർമാതാക്കളായ ആസ്ട്രസെനെക്ക; പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ; ഇനി കേസുകളുടെ പരമ്പരയോ?

 ബ്രിട്ടീഷ് കോടതിയിൽ ഹാജരാക്കിയ രേഖകളിൽ, ആസ്ട്രസെനെക്ക പാർശ്വഫലങ്ങൾ സമ്മതിച്ചിട്ടുണ്ട്. എന്നിരുന്നാലും, വാക്സിൻ മൂലമുണ്ടാകുന്ന പാർശ്വഫലങ്ങൾ അംഗീകരിച്ചതിന് ശേഷവും, കമ്പനി അത് മൂലമുണ്ടാകുന്ന ദോഷഫലങ്ങളെ എതിർക്കുകയാണ്. ഈ വാർത്ത ഇന്ത്യയ്ക്കും വളരെ പ്രധാനമാണ്, കാരണം കോവിഡ് -19 ൻ്റെ വ്യാപന സമയത്ത്, ഓക്സ്ഫോർഡ് ആസ്ട്രസെനെക്കയുടെ കോവിഷീൽഡ്‌ (Covishield) വാക്‌സിൻ വലിയ തോതിൽ രാജ്യത്ത് ഉപയോഗിച്ചിരുന്നു.

കോവിഷീൽഡ്, വക്സെവ്രിയ എന്നീ ബ്രാൻഡ് നാമങ്ങളിലാണ് ആഗോളതലത്തിൽ ഓക്സ്ഫോർഡ് ആസ്ട്രസെനെക്ക കോവിഡ് വാക്സിൻ വിപണിയിലിറക്കിയിരുന്നത്. ഇന്ത്യൻ കമ്പനിയായ സെറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ ആസ്ട്രസെനെക്കയിൽ നിന്ന് ലഭിച്ച ലൈസൻസിന് കീഴിൽ ഈ വാക്സിൻ രാജ്യത്ത് നിർമ്മിച്ചു, ഇത് ഇന്ത്യയുടെ കോവിഡ് വാക്സിനേഷൻ കാമ്പെയ്‌നിൽ ഉപയോഗിക്കുക മാത്രമല്ല, ലോകത്തിലെ പല രാജ്യങ്ങളിലേക്കും കയറ്റുമതി ചെയ്തു.

വാക്‌സിൻ എടുത്തതിനെ തുടർന്ന് മസ്തിഷ്‌കത്തിന് ക്ഷതം സംഭവിച്ചതായി കാട്ടി ജാമി സ്കോട്ട് എന്നയാളാണ് ആസ്ട്രസെനെക്കയ്‌ക്കെതിരെ കേസ് ഫയൽ ചെയ്തിരിക്കുന്നത്. നിരവധി കുടുംബങ്ങൾ ഈ വാക്സിൻ പാർശ്വഫലങ്ങളെ കുറിച്ച് കോടതിയിൽ പരാതിപ്പെട്ടിരുന്നു. പരാതിക്കാർ തങ്ങളുടെ ശരീരത്തിനുണ്ടായ പ്രശ്‌നങ്ങൾക്ക് കമ്പനിയോട് നഷ്ടപരിഹാരം ആവശ്യപ്പെട്ടിട്ടുണ്ട്. സുരക്ഷാ കാരണങ്ങളാൽ ബ്രിട്ടൻ ഇപ്പോൾ ഈ വാക്സിൻ നിരോധിച്ചിരിക്കുന്നു എന്നതാണ് ശ്രദ്ധേയം. കേസ് വിവരങ്ങൾ പുറത്തുവന്നതോടെ നഷ്ടപരിഹാരം ആവശ്യപ്പെടുന്നവരുടെ എണ്ണവും വർധിച്ചേക്കാം.

കോവിഡിന് ശേഷം, ഇന്ത്യയിൽ പെട്ടെന്നുള്ള മരണങ്ങളുടെ എണ്ണം ഗണ്യമായി വർധിച്ചു, അതിന് വ്യക്തമായ കാരണങ്ങൾ അറിവായിട്ടില്ല. ഇവയിൽ ഭൂരിഭാഗവും ഏതെങ്കിലും ശാരീരിക പ്രശ്‌നങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നു, കൂടാതെ കോവിഡ് വാക്‌സിൻ്റെ പാർശ്വഫലങ്ങളും കാരണമാകാമെന്ന് ചിലർ ആക്ഷേപം ഉന്നയിക്കുന്നുണ്ട്. പുതിയ സംഭവ വികാസത്തിൽ കമ്പനിക്കെതിരെ ഇന്ത്യയിലും കേസുകൾ ഫയൽ ചെയ്യാൻ സാധ്യതയുണ്ട്.

Covishield | 'കോവിഡ് വാക്‌സിൻ കോവിഷീൽഡ് രക്തം കട്ടപിടിക്കാൻ കാരണമാകും'; കോടതിയിൽ സമ്മതിച്ച് നിർമാതാക്കളായ ആസ്ട്രസെനെക്ക; പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ; ഇനി കേസുകളുടെ പരമ്പരയോ?

തലച്ചോറിലെയോ മറ്റ് ആന്തരിക അവയവങ്ങളിലെയോ രക്തക്കുഴലുകളിൽ കട്ടപിടിക്കുന്നതും പ്ലേറ്റ്‌ലെറ്റ് എണ്ണം കുറയുന്നതുമായി ബന്ധപ്പെട്ടതാണ് ടിടിഎസ്. ഓക്‌സ്‌ഫോർഡ് യൂണിവേഴ്‌സിറ്റിയുമായി ചേർന്നാണ് അസ്‌ട്രാസെനെക്ക കോവിഡിന് എതിരെയുള്ള വാക്‌സിനുകൾ വികസിപ്പിച്ചെടുത്തത്. പല ബ്രിട്ടീഷ് മാധ്യമ റിപ്പോർട്ടുകളിലും, കമ്പനിയുടെ വാക്സിൻ ഗുരുതരമായ രോഗങ്ങൾക്കും മരണങ്ങൾക്കും കാരണമാകുമെന്ന് ആരോപിക്കപ്പെട്ടിട്ടുണ്ട്. ഇത്തരത്തിലുള്ള റിപ്പോർട്ടുകൾ പല പ്രമുഖ മാസികകളിലും പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Keywords: News, Malayalam News, Covishield, Health, AstraZeneca, National, World, AstraZeneca admits its Covishield vaccine may lead to rare side effect

< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia