SWISS-TOWER 24/07/2023

4 വയസുള്ള മകനെ പട്ടിണിക്കിട്ട് കൊന്ന യുവതിക്ക് 15 വര്‍ഷം തടവ്

 


ADVERTISEMENT

ലണ്ടന്‍:  നാലുവയസുള്ള മകനെ പട്ടിണിക്കിട്ട് കൊന്ന മാതാവിനെ കോടതി 15 വര്‍ഷം തടവുശിക്ഷ വിധിച്ചു. യുകെ വനിതയായ അമാന്‍ഡ ഹുട്ടന്‍ എന്ന 43 കാരിയാണ് ഹംസാഹ് എന്ന നാലുവയസുകാരനെ പട്ടിണിക്കിട്ട് ക്രൂരമായി കൊലപ്പെടുത്തിയത്. എട്ടു കുട്ടികളുടെ അമ്മയായ അമാന്‍ഡ ഹുട്ടന്‍ മകന്‍ മരിച്ച വിവരം പോലീസില്‍ നിന്നും മറച്ചുവെക്കുകയും ചെയ്തു.

നരഹത്യ, കുട്ടികള്‍ക്ക് നേരെയുള്ള അവഗണന, മരിച്ച മകന്റെ മൃതദേഹം
സംസ്‌കരിക്കുന്നത് തടയല്‍ എന്നീ കുറ്റങ്ങളാണ് അമാന്‍ഡയ്‌ക്കെതിരെ കോടതി ചുമത്തിയിരിക്കുന്നത്. 2009 ഡിസംബറിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. ഹംസാഹിനെ ദിവസങ്ങളോളം പട്ടിണിക്കിട്ട അമാന്‍ഡ ഹുട്ടന്‍ ഒടുവില്‍ പോഷകാഹാരക്കുറവ് മൂലം കുട്ടി മരിച്ചതിനു ശേഷം മൃതദേഹം വീട്ടിലെ കിടക്കയില്‍ തന്നെ സൂക്ഷിക്കുകയായിരുന്നു.

4 വയസുള്ള മകനെ പട്ടിണിക്കിട്ട് കൊന്ന യുവതിക്ക് 15 വര്‍ഷം തടവ്
Hamsah
അമാന്‍ഡ അഴുകിയ വസ്ത്രങ്ങള്‍ പൂന്തോട്ടത്തിലേക്ക് വലിച്ചെറിയുന്നതായുള്ള അയല്‍വാസിയുടെ പരാതിയെ തുടര്‍ന്ന് പോലീസ് നടത്തിയ അന്വേഷണത്തിലാണ്  നാലുവയസുകാരനെ പട്ടിണിക്കിട്ട് കൊന്ന
സംഭവം പുറംലോകമറിയുന്നത്.

അയല്‍വാസിയുടെ പരാതിയെ തുടര്‍ന്ന് പോലീസ് അമാന്‍ഡയുടെ  ബ്രാഡ്‌ഫോര്‍ഡിലുള്ള കുടുംബ വീട്ടില്‍ അന്വേഷണം നടത്തിയതിനെ തുടര്‍ന്നാണ് 21 മാസങ്ങള്‍ക്കുശേഷം ഹംസാഹിന്റെ മൃതദേഹം  അഴുകിയ നിലയില്‍  കണ്ടെത്തിയത്.

4 വയസുള്ള മകനെ പട്ടിണിക്കിട്ട് കൊന്ന യുവതിക്ക് 15 വര്‍ഷം തടവ്
Amanda Hutton
തുടര്‍ന്ന് കൊലപാതകവുമായി ബന്ധപ്പെട്ട് കസ്റ്റഡിയിലെടുത്ത അമാന്‍ഡയെ കോടതിയില്‍ ഹാജരാക്കിയപ്പോള്‍  അമ്മയെന്ന നിലയില്‍ അമാന്‍ഡ അടിസ്ഥാനപരമായ  ഉത്തരവാദിത്വം നിറവേറ്റുന്നതില്‍ പരാജയപ്പെട്ടെന്നും മകനെ പട്ടിണിക്കിട്ട് കൊല്ലുകയായിരുന്നുവെന്നും ബ്രാഡ്‌ഫോര്‍ഡ് ക്രൗണ്‍ കോടതി ജഡ്ജി നിരീക്ഷിച്ചു. സഹോദരന്റെ മൃതദേഹം സംസ്‌കരിക്കുന്നത് തടഞ്ഞു എന്ന കുറ്റത്തിന്  അമാന്‍ഡയുടെ 24 വയസുള്ള മൂത്തമകന് രണ്ട് വര്‍ഷം ജയില്‍ ശിക്ഷയും കോടതി വിധിച്ചു.

Also Read:
എം.എല്‍.എയെ കരിങ്കൊടി കാട്ടിയ ഐ.എന്‍.എല്‍ പ്രവര്‍ത്തകരെ അറസ്റ്റ്ചെയ്തു
Keywords:  Amanda Hutton, Hamsah, England, Mother, Woman, Son, Killed, Police, Dead Body, Court, Case, Complaint, Custody, World, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.

Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia