ADVERTISEMENT
ഹിനാ റബ്ബാനിയെ പൊതുമദ്ധ്യത്തില്‍ കരിതേച്ചു കാണിക്കാനുള്ള ശ്രമമാണ് ഇത്തരം റിപ്പോര്‍ട്ടുകള്‍ക്ക് പിന്നിലെന്നും ഗുല്‍സര്‍ പാക് ചാനലായ ജിയോ ന്യൂസിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. തന്റെ ബന്ധുക്കളാണ് ഈ വാര്‍ത്ത തന്നോട് പറഞ്ഞതെന്നും സൈറ്റുകളിലൂടെ പ്രചരിക്കുന്ന റിപ്പോര്‍ട്ടുകള്‍ വായിക്കാന്‍ അത്ര നല്ലതല്ലെന്നും അവര്‍ തന്നോട് പറഞ്ഞതായും ഗുല്‍സര്‍ വ്യക്തമാക്കി. ഹിനയുമായുള്ള വിവാഹബന്ധം വേര്‍പെടുത്തുമെന്ന റിപ്പോര്‍ട്ടുകളും അദ്ദേഹം തള്ളി.
ഹിനയും ബിലാവലും പ്രണയത്തിലാണെന്നും വിവാഹം കഴിച്ച ശേഷം സ്വിറ്റ്‌സര്‍ലണ്ടില്‍ താമസിക്കാന്‍ ഇരുവരും തീരുമാനിച്ചുവെന്നുമായിരുന്നു റിപ്പോര്‍ട്ടുകള്‍. ബംഗ്ലാദേശിലെ ചില മാധ്യമങ്ങളാണ് പ്രണയവാര്‍ത്ത പുറത്തുവിട്ടത്.
Keywords: world, Pakistan, Hina Rabbani Khar, Bilaval Bhuto, Love, Husband,
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

