Disease | പുഴയിലോ കുളത്തിലോ ഇറങ്ങും മുമ്പ് ശ്രദ്ധിക്കുക! കേരളത്തിന് ആശങ്കയായി അമീബിക് മസ്തിഷ്കജ്വരം; എന്താണ് ഈ അത്യപൂർവ മാരകരോഗം?
May 15, 2024, 19:12 IST
കോഴിക്കോട്: (KVARTHA) സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്‌കജ്വരം സ്ഥിരീകരിച്ചത് ആശങ്ക പടർത്തിയിരിക്കുകയാണ്. മലപ്പുറം ജില്ലയിലെ മൂന്നിയൂര്‍ സ്വദേശിനിയായ അഞ്ചുവയസുകാരിയാണ് കോഴിക്കോട് മെഡിക്കൽ കോളജിൽ ചികിത്സയിലുള്ളത്. ഈ മാസം ഒന്നിന് കുട്ടി കടലുണ്ടി പുഴയിൽ കുളിച്ചിരുന്നു. ഇതിന് പിന്നാലെ പനിയും തലവേദനയും വന്നതിനെ തുടർന്ന് ആരോഗ്യസ്ഥിതി മോശമായതോടെയാണ് മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചത്. സമാനമായ ലക്ഷണങ്ങളോടെ ബന്ധുക്കളായ നാല് കുട്ടികളെ കൂടി മെഡിക്കൽ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്.
എന്താണ് അമീബിക് മസ്തിഷ്കജ്വരം?
മലിനജലത്തിൽ സ്വതന്ത്രമായി ജീവിക്കുന്ന അമീബ മൂലമുണ്ടാകുന്ന അപൂർവ മസ്തിഷ്ക അണുബാധയാണ് പ്രൈമറി അമീബിക് മെനിഞ്ചോ എങ്കഫലൈറ്റിസ് എന്ന അമീബിക് മസ്തിഷ്കജ്വരം. 'നെഗ്ലേരിയ ഫൗലേരി' എന്ന അമീബയാണ് അപകടകാരി. ലോകമെമ്പാടും പരിസ്ഥിതിയിൽ സാധാരണയായി കാണപ്പെടുന്ന ഒരു ശുദ്ധജല അമീബയാണിത്. ഈ അമീബ തലച്ചോറിൽ പ്രവേശിച്ച് വ്യക്തിയുടെ മസ്തിഷ്ക കോശങ്ങളെ നശിപ്പിക്കുന്നതിനാലാണ് രോഗം ഈ പേരിൽ അറിയപ്പെടുന്നത്.
സാധാരണയായി, തടാകങ്ങൾ, നദികൾ, ചൂടുനീരുറവകൾ, വ്യാവസായിക പ്ലാന്റുകളിൽ നിന്നുള്ള ചൂടുവെള്ളം പുറന്തള്ളൽ, ക്ലോറിനേറ്റ് ചെയ്യാത്ത മനുഷ്യനിർമിത ജലസ്രോതസുകൾ തുടങ്ങിയ ഇടങ്ങളിലാണ് ഈ അമീബ കാണപ്പെടുന്നത്. മലിനമായ ടാപ്പ് വെള്ളത്തിലും ചൂടുവെള്ള ഹീറ്ററുകളിലും ഇത് അപൂർവമായി കണ്ടെത്തിയിട്ടുണ്ട്.
ശരീരത്തിലെത്തുന്നത്
അമീബ ഒരു ഏകകോശ ജീവിയാണ്. അത് വളരെ ചെറുതാണ്. ഒരു മൈക്രോസ്കോപ്പ് ഉപയോഗിച്ച് മാത്രമേ കാണാൻ കഴിയൂ. തടാകങ്ങൾ, നദികൾ, നീരുറവകൾ എന്നിവയിലെ ശുദ്ധജലത്തിലാണ് ഈ ജീവികൾ സാധാരണയായി കാണപ്പെടുന്നത്. അമീബയുള്ള വെള്ളം ഒരു വ്യക്തിയുടെ മൂക്കിലൂടെ ശരീരത്തില്‍ പ്രവേശിച്ച് തലച്ചോറിലെത്തുകയും മസ്തിഷ്‌ക കോശങ്ങളെ നശിപ്പിക്കുകയും ചെയ്യുന്നു. സാധാരണയായി നീന്തുമ്പോൾ മൂക്കിലൂടെ ശരീരത്തിൽ പ്രവേശിച്ചാണ് നെഗ്ലേരിയ ഫൗലേരി ആളുകളെ ബാധിക്കുന്നത്.
രോഗലക്ഷണങ്ങൾ
അമീബിക് മസ്തിഷ്കജ്വരം ബാധിച്ചവരിൽ സാധാരണയായി പനി, തലവേദന, കഴുത്ത് വേദന, ഓക്കാനം, വയറിളക്കം എന്നിവ തുടങ്ങിയ ഇൻഫ്ലുവൻസയുടേതിന് സമാനമായ രോഗലക്ഷണങ്ങൾ ആദ്യം കാണിക്കുന്നു. രോഗം പുരോഗമിക്കുന്തോറും ഗുരുതര നാഡീ സംബന്ധമായ പ്രശ്നങ്ങൾ ഉണ്ടാകാം. ഗുരുതരമായ കേസുകളിൽ കോമയിലേക്ക് പോലും വഴുതി വീഴാം. അമീബ ശരീരത്തിൽ പ്രവേശിച്ച് ഒന്നു മുതൽ 12 ദിവസങ്ങൾക്കുള്ളിൽ ഈ അണുബാധയുടെ ലക്ഷണങ്ങൾ കണ്ടുതുടങ്ങും.
ജാഗ്രത പ്രധാനം
ഈ രോഗം അപൂർവമാണ് എങ്കിലും ജാഗ്രത പാലിക്കേണ്ടത് ആവശ്യമാണ്. കുളങ്ങൾ, ചൂടുള്ള നീരുറവകൾ എന്നിവ പോലുള്ള ശുദ്ധജല സ്രോതസ്സുകളിൽ മുക്കിലൂടെ വെള്ളം കയറാതിരിക്കാൻ ശ്രദ്ധിക്കണം. കുളിക്കുന്നതിനു മുമ്പ് ജലസ്രോതസ്സ് ശുദ്ധജലമാണെന്ന് ഉറപ്പാക്കുകയും വേണം. മലിനജലം കെട്ടിക്കിടക്കുന്ന സാഹചര്യം ഒഴിവാക്കുന്നതും നല്ലതാണ്. മുഖം ശുദ്ധിയാക്കാൻ മലിനമായ ടാപ്പ് വെള്ളം ഉപയോഗിക്കുമ്പോഴും നെഗ്ലേരിയ ഫൗലേരി അണുബാധ ഉണ്ടാകാം. പൊതു കുളങ്ങൾ, ചൂടുള്ള നീരുറവകൾ, മലിനീകൃത ജലാശയങ്ങൾ എന്നിവിടങ്ങളിൽ മുങ്ങുകയോ നീന്തുകയോ ചെയ്യുന്നത് ഒഴിവാക്കുക.
ഈ ജലസ്രോതസ്സുകളിൽ വെള്ളം മുഖത്തേക്ക് തളിക്കുന്നത് പോലും ഒഴിവാക്കുക.
എന്താണ് അമീബിക് മസ്തിഷ്കജ്വരം?
മലിനജലത്തിൽ സ്വതന്ത്രമായി ജീവിക്കുന്ന അമീബ മൂലമുണ്ടാകുന്ന അപൂർവ മസ്തിഷ്ക അണുബാധയാണ് പ്രൈമറി അമീബിക് മെനിഞ്ചോ എങ്കഫലൈറ്റിസ് എന്ന അമീബിക് മസ്തിഷ്കജ്വരം. 'നെഗ്ലേരിയ ഫൗലേരി' എന്ന അമീബയാണ് അപകടകാരി. ലോകമെമ്പാടും പരിസ്ഥിതിയിൽ സാധാരണയായി കാണപ്പെടുന്ന ഒരു ശുദ്ധജല അമീബയാണിത്. ഈ അമീബ തലച്ചോറിൽ പ്രവേശിച്ച് വ്യക്തിയുടെ മസ്തിഷ്ക കോശങ്ങളെ നശിപ്പിക്കുന്നതിനാലാണ് രോഗം ഈ പേരിൽ അറിയപ്പെടുന്നത്.
സാധാരണയായി, തടാകങ്ങൾ, നദികൾ, ചൂടുനീരുറവകൾ, വ്യാവസായിക പ്ലാന്റുകളിൽ നിന്നുള്ള ചൂടുവെള്ളം പുറന്തള്ളൽ, ക്ലോറിനേറ്റ് ചെയ്യാത്ത മനുഷ്യനിർമിത ജലസ്രോതസുകൾ തുടങ്ങിയ ഇടങ്ങളിലാണ് ഈ അമീബ കാണപ്പെടുന്നത്. മലിനമായ ടാപ്പ് വെള്ളത്തിലും ചൂടുവെള്ള ഹീറ്ററുകളിലും ഇത് അപൂർവമായി കണ്ടെത്തിയിട്ടുണ്ട്.
ശരീരത്തിലെത്തുന്നത്
അമീബ ഒരു ഏകകോശ ജീവിയാണ്. അത് വളരെ ചെറുതാണ്. ഒരു മൈക്രോസ്കോപ്പ് ഉപയോഗിച്ച് മാത്രമേ കാണാൻ കഴിയൂ. തടാകങ്ങൾ, നദികൾ, നീരുറവകൾ എന്നിവയിലെ ശുദ്ധജലത്തിലാണ് ഈ ജീവികൾ സാധാരണയായി കാണപ്പെടുന്നത്. അമീബയുള്ള വെള്ളം ഒരു വ്യക്തിയുടെ മൂക്കിലൂടെ ശരീരത്തില്‍ പ്രവേശിച്ച് തലച്ചോറിലെത്തുകയും മസ്തിഷ്‌ക കോശങ്ങളെ നശിപ്പിക്കുകയും ചെയ്യുന്നു. സാധാരണയായി നീന്തുമ്പോൾ മൂക്കിലൂടെ ശരീരത്തിൽ പ്രവേശിച്ചാണ് നെഗ്ലേരിയ ഫൗലേരി ആളുകളെ ബാധിക്കുന്നത്.
രോഗലക്ഷണങ്ങൾ
അമീബിക് മസ്തിഷ്കജ്വരം ബാധിച്ചവരിൽ സാധാരണയായി പനി, തലവേദന, കഴുത്ത് വേദന, ഓക്കാനം, വയറിളക്കം എന്നിവ തുടങ്ങിയ ഇൻഫ്ലുവൻസയുടേതിന് സമാനമായ രോഗലക്ഷണങ്ങൾ ആദ്യം കാണിക്കുന്നു. രോഗം പുരോഗമിക്കുന്തോറും ഗുരുതര നാഡീ സംബന്ധമായ പ്രശ്നങ്ങൾ ഉണ്ടാകാം. ഗുരുതരമായ കേസുകളിൽ കോമയിലേക്ക് പോലും വഴുതി വീഴാം. അമീബ ശരീരത്തിൽ പ്രവേശിച്ച് ഒന്നു മുതൽ 12 ദിവസങ്ങൾക്കുള്ളിൽ ഈ അണുബാധയുടെ ലക്ഷണങ്ങൾ കണ്ടുതുടങ്ങും.
ജാഗ്രത പ്രധാനം
ഈ രോഗം അപൂർവമാണ് എങ്കിലും ജാഗ്രത പാലിക്കേണ്ടത് ആവശ്യമാണ്. കുളങ്ങൾ, ചൂടുള്ള നീരുറവകൾ എന്നിവ പോലുള്ള ശുദ്ധജല സ്രോതസ്സുകളിൽ മുക്കിലൂടെ വെള്ളം കയറാതിരിക്കാൻ ശ്രദ്ധിക്കണം. കുളിക്കുന്നതിനു മുമ്പ് ജലസ്രോതസ്സ് ശുദ്ധജലമാണെന്ന് ഉറപ്പാക്കുകയും വേണം. മലിനജലം കെട്ടിക്കിടക്കുന്ന സാഹചര്യം ഒഴിവാക്കുന്നതും നല്ലതാണ്. മുഖം ശുദ്ധിയാക്കാൻ മലിനമായ ടാപ്പ് വെള്ളം ഉപയോഗിക്കുമ്പോഴും നെഗ്ലേരിയ ഫൗലേരി അണുബാധ ഉണ്ടാകാം. പൊതു കുളങ്ങൾ, ചൂടുള്ള നീരുറവകൾ, മലിനീകൃത ജലാശയങ്ങൾ എന്നിവിടങ്ങളിൽ മുങ്ങുകയോ നീന്തുകയോ ചെയ്യുന്നത് ഒഴിവാക്കുക.
ഈ ജലസ്രോതസ്സുകളിൽ വെള്ളം മുഖത്തേക്ക് തളിക്കുന്നത് പോലും ഒഴിവാക്കുക.
Keywords: News, News-Malayalam, Health, National, Kerala, What is Amebic Meningoencephalitis?
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.