പിണങ്ങി; പി­ന്നെ ക­ലി­തുള്ളി, താ­ക്കീ­താ­യി മഴ

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

പിണങ്ങി; പി­ന്നെ ക­ലി­തുള്ളി, താ­ക്കീ­താ­യി മഴ
മു­ഖം ക­റുക­റെ ക­ന­പ്പി­ച്ച് പിണ­ങ്ങി പി­രി­ഞ്ഞു നി­ന്ന മ­ഴ ഒ­ന്നു കലി­തു­ള്ളി­യ­പ്പോള്‍ വി­ല­യേറി­യ മ­നു­ഷ്യ­ജീ­വ­നു­കള്‍­ക്ക് ഭീ­ഷ­ണി­യാ­യി. മ­ഴ പെ­യ്യാ­തെ മാ­റി നി­ന്ന ചൂ­ടു­പി­ടി­ച്ച അ­ന്ത­രീ­ക്ഷ­ത്തില്‍ ഇ­പ്പോള്‍ മ­ഴ­യു­ടെ സം­ഹാ­ര­താ­ണ്ഡ­വ­മു­യര്‍­ത്തു­ന്ന മൃ­ത­താ­ള­മാണ്. ചൊ­വ്വ­യില്‍ പോ­യെന്നും ചന്ദ­നെ നോ­ക്കു­കു­ത്തി­യാ­ക്കി­യെന്നും അ­ഭി­മാ­നി­ക്കു­ന്ന മ­നു­ഷ്യന് പ്ര­കൃ­തി­യു­ടെ മേ­ധാ­വി­ത്വ­ത്തെ ചോദ്യം ചെ­യ്യാ­നു­ള്ള കെല്‍­പി­ല്ലെ­ന്ന നി­സാ­ര­ത്വം ഓര്‍­പ്പി­ക്കു­ക­യാ­ണ് പി­ടി­ കൊ­ടു­ക്കാ­നാ­വാ­തെ ഒ­ളി­ച്ചു ക­ളി­ക്കു­കയും ത­ക്കം കി­ട്ടു­മ്പോള്‍ രൗ­ദ്ര­ഭാ­വം പു­റ­ത്തെ­ടു­ക്കു­കയും ചെ­യ്യു­ന്ന മ­ഴ.

കന­ത്തു തി­മിര്‍­ത്തു പെ­യ്യു­ക­യും മ­നു­ഷ്യ­ജീ­വിത­ത്തെ മു­റു­കെ പൂ­ട്ടി­യി­ടു­കയും ചെ­യ്യുന്ന­തു മൂ­ലം ക­ള്ള­ക്കര്‍­ക്കി­ട­ക­മെ­ന്നു പേ­രു കേള്‍­പ്പി­ക്കാ­റുളള മ­ഴ­ക്കാ­ല­ത്തിന്റെ തുട­ക്കം ഇ­ക്കു­റി ആ­ശ­ങ്കാ­ജ­ന­ക­മാ­യി­രുന്നു. തു­ള്ളി­ക്കൊ­രു­കു­ടം പേ­മാ­രി എ­ന്ന മ­ട്ടില്‍ തി­മിര്‍­ത്തു പെ­യ്യാ­റു­ണ്ടാ­യി­രു­ന്ന കര്‍­ക്കി­ട­ക ക­ലി ഇ­ക്കു­റി അ­ട­ങ്ങി­പ്പാര്‍­ത്തു.

ഏ­റ്റവും കൂ­ടു­തല്‍ മ­ഴ പെ­യ്യു­ന്ന വ­യ­നാ­ട്ടി­ലെ ല­ക്കി­ടി­യില്‍ ഇ­ത്ത­വ­ണ ക­ഴി­ഞ്ഞ വര്‍­ഷ­ത്തേ­ക്കാള്‍ 210 മി.മീ. മ­ഴ­യു­ടെ കു­റ­വു­ണ്ടാ­യി­രു­ന്നു­വെ­ന്ന് കാ­ലാവ­സ്ഥാ നി­രീ­ക്ഷ­കര്‍ പ­റഞ്ഞു. എ­ന്തി­നേ­റെ മെ­യ് പ­കുതി­യോ­ടെ മ­ഴ­ക്കാ­ലം ആ­രം­ഭി­ക്കു­ന്ന വ­യ­നാ­ട്ടില്‍ ഇ­ത്ത­വ­ണ മ­ഴ വള­രെ വൈ­കി­യാ­ണ് പെ­യ്യാ­നാ­രം­ഭി­ച്ച­ത്. അതും ചി­നു­ങ്ങി­ച്ചി­നു­ങ്ങി മാ­ത്രം. പി­ന്നെ അ­തും ഉ­ണ്ടാ­യില്ല. വ­യ­നാ­ട്ടില്‍ ഇ­ട­മു­റി­യാ­തെ മ­ഴ പെ­യ്യേ­ണ്ട സ­മയ­ത്ത് തീര്‍ത്തും വ­ര­ണ്ട കാ­ലാ­വ­സ്ഥ­യാ­ണ് തു­ടര്‍­ന്നത്. കി­ണ­റു­കളും ജ­ലാ­ശ­യ­ങ്ങളും വ­റ്റി വ­രണ്ടു. എ­ന്തി­നേ­റേ കി­ണ­റു­കള്‍ ജ­ലം ചു­ര­ത്താ­തെ വ­റ്റി­യ­പ്പോള്‍ ടാ­ങ്ക­റില്‍ കു­ടി­വെ­ള്ളം വി­തരണം ചെ­യ്യേ­ണ്ടി വ­ന്ന­തും 2012 ലെ വ­യ­നാ­ട്ടി­ലെ മ­ഴ­ക്കാ­ല­ത്തി­ന്റെ ശോ­ഷി­ച്ച ക­ഥ­യാ­യി. മ­ഴ­യേ­റ്റ­വും ല­ഭി­ക്കു­ന്ന വ­യ­നാ­ട്ടി­ലെ സ്ഥി­തി ഇ­ങ്ങ­നെ­യാ­യി­രു­ന്നു­വെ­ങ്കില്‍ മ­റ്റു ജില്ല­ക­ളു­ടെ കാര്യം ഇ­തി­ലേ­റെ പ­രി­താ­പ­ക­ര­മാ­യി­രു­ന്നു.

മ­ഴ പെ­യ്യാ­തെ കര്‍­ക്കിട­കം ചൂ­ടു­പി­ടി­ച്ചു പൊ­റു­തി മു­ട്ടി­യ­പ്പോള്‍ മ­ഴക്കാല രോ­ഗ­ങ്ങള്‍­ക്കു പക­രം വേ­നല്‍ക്കാ­ല രോ­ഗ­ങ്ങള്‍ ജ­നങ്ങ­ളെ വ­ലച്ചു. പ­നി­യും നീര്‍­ക്കെട്ടും ജ­നങ്ങ­ളെ വി­ടാ­തെ പി­ടി കൂടി. കാ­ലാ­വ­സ്ഥ­യു­ടെ പ്ര­വ­ച­നാ­തീ­താ­വ­സ്ഥ ദുര്‍­ബ­ല ശ­രീ­രര്‍­ക്കും നല്ല ആ­രോ­ഗ്യ­മു­ള്ള­വര്‍­ക്കും ഒ­രു പോ­ലെ പ്ര­ശ്‌­ന­ങ്ങള്‍ സൃ­ഷ്ടി­ച്ചു

നല്ല മൂ­ത്ത വേ­ന­ലി­ന്റെ ചൂ­ടില്‍ പൂ­ക്കു­ന്ന ക­ണി­ക്കൊ­ന്ന പൂ­ത്ത കര്‍­ക്കി­ട­മെ­ന്ന പേരു­ദോ­ഷ­വും 2012 ലെ കര്‍­ക്കി­ട­ക­ത്തി­നു വീ­ണു­കി­ട്ടി. ആ­രോ­ഗ്യ­പ­രി­പാ­ല­ന മാ­സ­മെ­ന്ന നി­ല­യില്‍ ന­ട­ത്തേ­ണ്ട ചി­കി­ത്സാ മു­റ­കള്‍ പ്ര­യോ­ഗി­ക്കാ­നാ­വാ­തെ മ­നു­ഷ്യന്‍ ഗ­തി­കേ­ടി­ലായി. കര്‍­ക്കി­ട­ക ക­ഞ്ഞി കു­ടി­ക്കാ­നു­ള്ള തണുപ്പും ഈ കര്‍­ക്കിട­കം ക­നി­ഞ്ഞു നല്‍­കാ­തെ ച­തി­ച്ചു.

മ­ഴ പെ­യ്യാത്ത­തു മൂ­ലം കേ­ര­ള­ത്തി­ന്റെ ഭാ­വി ഇ­രു­ള­ട­ഞ്ഞ­താ­യി­രി­ക്കു­മെ­ന്ന ആ­ശ­ങ്ക­യു­ണ­രു­ന്നു. കേര­ളം ജ­ല­പ­ദ്ധ­തി­ക­ളു­ടെ നാ­ടാണ്. കു­റ­ഞ്ഞ നി­ര­ക്കില്‍ യ­ഥേഷ്ടം വൈ­ദ്യ­തി ല­ഭി­ക്കു­ന്ന സം­സ്ഥാ­ന­മെ­ന്ന അ­സൂ­യാര്‍­ഹ­മാ­യ പദ­വി നി­ല­നിര്‍­ത്തി­പ്പോ­ന്ന സം­സ്ഥാ­നം. ഏ­പ്രില്‍, മെ­യ് മാ­സ­ങ്ങ­ളി­ലെ ഉ­ഷ്­ണ­ത്താല്‍ ജ­ല­സ്രോ­ത­സ്സു­കള്‍ വ­രണ്ടു­പോ­കു­ന്ന­തി­ന്റെ പ­വര്‍ക­ട്ട് പ­രി­ഹ­രി­ക്ക­പ്പെ­ടു­ന്ന സ­മ­യ­മാ­ണ് പൊ­തു­വേ ജൂണ്‍, ജൂ­ലാ­യ് മാ­സങ്ങള്‍. എ­ന്നാല്‍ ആ പ­തിവും ഇത്ത­വ­ണ തെറ്റി. മ­ഴ­യില്ലാ­ത്ത­തി­നാല്‍ പ­വര്‍ക­ട്ട് ഏര്‍­പ്പെ­ടു­ത്തേ­ണ്ട­തി­നെ­ക്കു­റി­ച്ച് വള­രെ നേര­ത്തെ ചി­ന്തി­ക്കേ­ണ്ട ഗ­തി­കേ­ടി­ലാ­യി സംസ്ഥാന വൈ­ദ്യു­തി ബോര്‍­ഡ്.

കാര്‍ഷി­ക രം­ഗ­ത്തോ­ട് വി­ട പറ­ഞ്ഞു കൊ­ണ്ടി­രി­ക്കു­ന്ന കേ­ര­ള­ത്തി­ന് ഇ­ത്ത­വണ­ത്തെ മ­ഴ­യു­ടെ കാ­ലു­വാ­രല്‍ വ­ലി­യ ആ­ഘാ­തം സൃ­ഷ്ടി­ച്ചു. ചെറിയ തോ­തി­ലെ­ങ്കിലും അ­ങ്ങി­ങ്ങ് നി­ല നി­ന്നി­രു­ന്ന കൃ­ഷി വെ­ള്ളം കി­ട്ടാ­തെ ഉണ­ങ്ങി വ­രണ്ട­ത് കൃ­ഷി­ക്കാ­രന്‍ എ­ന്ന ജീ­വി­യു­ടെ വം­ശ­നാ­ശം കു­റിക്കുമോ എ­ന്ന ഭീ­ഷ­ണി­യു­ണര്‍­ത്തി.

അ­ങ്ങിനെ, ആ­കെ പ്ര­തി­സ­ന്ധി­യി­ലാ­യി­രി­ക്കേ­യാ­ണ് മ­ഴ­ മ­റ്റൊ­രു ആ­ഘാ­തം ഏല്‍­പി­ച്ചത്. ഉ­ത്ത­രേ­ന്ത്യ­യില്‍ മേ­ഘസ്‌­ഫോ­ട­ന­മെ­ന്ന മി­ന്നല്‍ പ്ര­ള­യ­മ­ഴയും കേ­ര­ള­ത്തില്‍ ഉ­രുള്‍­പൊ­ട്ട­ലില്‍ ക­ലാ­ശി­ച്ച ക­ന­ത്ത പേ­മാ­രി­യു­മാ­യി മ­ഴ ക­ലി­തു­ള്ളി­യത് ശാ­സ്­ത്ര­ത്തി­ന്റെ കു­തി­ച്ചു ചാ­ട്ട­ത്തിലും പ്ര­കൃ­തി­യു­ടെ ശ­ക്തി­ക്കു മു­മ്പില്‍ മ­നു­ഷ്യന്‍ നി­സ്സ­ഹാ­യ­നാ­ണെ­ന്ന ബോ­ധ്യ­പ്പെ­ടു­ത്തല്‍ കൂ­ടി­യാ­യി.

- ജെഫ്രി റെജി­നോള്‍­ഡ്.എം

Summary: This rainy season is very dry. Lack of rain causes many ecological and health problems to mankind. Though man is proud of his scientific acheivments like Curiostiy set down on Mars and such, the lack of rain and heavy rainfalling here and then are a warning to man how migthy the natural powers.

Keywords: Lack of rain, Draught, Heavy rainfall, Warning to Mankind.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia