സഞ്ചാരികളെ വരവേറ്റ് മുന്തിരി പാടങ്ങൾ: കോവിഡ് നിയന്ത്രണങ്ങൾക്ക് അയവ് വന്നതോടെ തേനിയിലെ മുന്തിരിതോപ്പുകളിൽ എത്തുന്നത് നിരവധി മലയാളി സഞ്ചാരികൾ
Sep 28, 2021, 13:13 IST
അജോ കുറ്റിക്കൻ
തേനി: (www.kvartha.com 28.09.2021) തമിഴ്‌നാട്ടിലെ കാർഷിക ഗ്രാമങ്ങളിൽ മുന്തിരിയുടെ വിളവെടുപ്പുകാലം ആരംഭിച്ചു. പഴുത്ത് പാകമായ മുന്തിരിപാടങ്ങൾ കാണാൻ നിരവധി സഞ്ചാരികളാണ് കമ്പം, ഗുഢല്ലുർ ഗ്രാമങ്ങളിലേക്ക് എത്തുന്നത്.
തമിഴ്‌നാട്ടിലെ തേനി ജില്ലയിൽ ഉൾപെട്ട കേരളത്തിനോട് അതിർത്തി പങ്കിടുന്ന കാർഷിക ഗ്രാമങ്ങളായ ചുരളിപെട്ടി, ഗുഢല്ലുർ, കെ കെ പെട്ടി, തേവർപെട്ടി, ആനമലയൻ പെട്ടി, ഓടപെട്ടി എന്നിവടങ്ങളിലാണ് വ്യാപകമായി മുന്തിരിക്കൃഷിയുള്ളത്. പന്തൽ വിരിച്ചതുപോലെ പരന്നു കിടക്കുന്ന മുന്തിരിപാടങ്ങൾ കാർഷിക സമൃദ്ധിയാണ് വിളിച്ചോതുന്നത്.
കോവിഡ് നിയന്ത്രണങ്ങൾക്ക് അയവ് വന്നതോടെ നിരവധി സഞ്ചാരികളാണ് മുന്തിരിത്തോപ്പുകളിലേക്ക് എത്തുന്നത്. കേരളത്തിൽ നിന്നുള്ള സഞ്ചാരികളാണ് അധികവും. മഴയില്ലാത്തതും തെളിഞ്ഞ കാലാവസ്ഥയുമാണ് സഞ്ചാരികളെ കൂടുതലും ആകർഷിക്കുന്നത്. സഞ്ചാരികളുടെ മനം മയക്കുന്ന കാഴ്ചകളാണ് ഓരോ തോട്ടങ്ങളും സമ്മാനിക്കുന്നത്. വിവാഹ ആൽബങ്ങളുടെ ചിത്രീകരണത്തിന് എത്തുന്നവരുടെ എണ്ണവും വർധിച്ചിട്ടുണ്ട്.
വർഷത്തിൽ മൂന്ന് വിളവെടുപ്പ് കാലമാണ് മുന്തിരിക്ക് ഉള്ളത്. നവംബർ മാസമാണ് പ്രധാന സീസൺ. പതിനഞ്ചു മുതൽ ഇരുപത് വർഷം വരെയാണ് ഒരു ചെടിയുടെ ആയുസ്. തോട്ടങ്ങളിൽ സൗജന്യ സന്ദർശനമാണ് കർഷകർ ഒരുക്കിയിരിക്കുന്നത്. കൂടാതെ തോട്ടങ്ങളിൽ എത്തുന്നവർ മുന്തിരി വാങ്ങികൊണ്ടുപോകുന്നത് കർഷകർക്ക് മികച്ച വരുമാനവും നൽകുന്നു. രണ്ട് കിലോമുതൽ അഞ്ച് കിലോ വരെയുള്ള പെട്ടികളിലായിട്ടാണ് മുന്തിരികൾ നൽകുന്നത്. നിലവിൽ കിലോഗ്രാമിന് 50 രൂപാ മുതൽ 75 രൂപവരെയാണ് വില. പ്രധാന സീസണായ നവംബർ മാസമെത്തുന്നതോടെ വില മുപ്പതിലേക്ക് കൂപ്പ് കുത്തും.
കോട്ടയം, ചങ്ങനാശ്ശേരി, ചെന്നൈ, കർണാടക തുടങ്ങിയ സ്ഥലങ്ങളിലേക്കാണ് പ്രധാനമായും കയറ്റുമതി നടക്കുന്നത്. കറുത്ത മുന്തിരിയാണ് പ്രധാനമായും ഇവിടെ കൃഷിചെയ്യുന്നത്. സീഡ്‌ലെസ് മുന്തിരിയുടെ കൃഷി തമിഴ്‌നാട്ടിൽ വിരളമാണ്.
Keywords: News, COVID-19, Tamilnadu, Farmers, Kerala, Rain, Wedding, Kottayam, Chennai, Karnataka, Number of tourists visiting vineyards increased.
< !- START disable copy paste -->
തേനി: (www.kvartha.com 28.09.2021) തമിഴ്‌നാട്ടിലെ കാർഷിക ഗ്രാമങ്ങളിൽ മുന്തിരിയുടെ വിളവെടുപ്പുകാലം ആരംഭിച്ചു. പഴുത്ത് പാകമായ മുന്തിരിപാടങ്ങൾ കാണാൻ നിരവധി സഞ്ചാരികളാണ് കമ്പം, ഗുഢല്ലുർ ഗ്രാമങ്ങളിലേക്ക് എത്തുന്നത്.
തമിഴ്‌നാട്ടിലെ തേനി ജില്ലയിൽ ഉൾപെട്ട കേരളത്തിനോട് അതിർത്തി പങ്കിടുന്ന കാർഷിക ഗ്രാമങ്ങളായ ചുരളിപെട്ടി, ഗുഢല്ലുർ, കെ കെ പെട്ടി, തേവർപെട്ടി, ആനമലയൻ പെട്ടി, ഓടപെട്ടി എന്നിവടങ്ങളിലാണ് വ്യാപകമായി മുന്തിരിക്കൃഷിയുള്ളത്. പന്തൽ വിരിച്ചതുപോലെ പരന്നു കിടക്കുന്ന മുന്തിരിപാടങ്ങൾ കാർഷിക സമൃദ്ധിയാണ് വിളിച്ചോതുന്നത്.
കോവിഡ് നിയന്ത്രണങ്ങൾക്ക് അയവ് വന്നതോടെ നിരവധി സഞ്ചാരികളാണ് മുന്തിരിത്തോപ്പുകളിലേക്ക് എത്തുന്നത്. കേരളത്തിൽ നിന്നുള്ള സഞ്ചാരികളാണ് അധികവും. മഴയില്ലാത്തതും തെളിഞ്ഞ കാലാവസ്ഥയുമാണ് സഞ്ചാരികളെ കൂടുതലും ആകർഷിക്കുന്നത്. സഞ്ചാരികളുടെ മനം മയക്കുന്ന കാഴ്ചകളാണ് ഓരോ തോട്ടങ്ങളും സമ്മാനിക്കുന്നത്. വിവാഹ ആൽബങ്ങളുടെ ചിത്രീകരണത്തിന് എത്തുന്നവരുടെ എണ്ണവും വർധിച്ചിട്ടുണ്ട്.
വർഷത്തിൽ മൂന്ന് വിളവെടുപ്പ് കാലമാണ് മുന്തിരിക്ക് ഉള്ളത്. നവംബർ മാസമാണ് പ്രധാന സീസൺ. പതിനഞ്ചു മുതൽ ഇരുപത് വർഷം വരെയാണ് ഒരു ചെടിയുടെ ആയുസ്. തോട്ടങ്ങളിൽ സൗജന്യ സന്ദർശനമാണ് കർഷകർ ഒരുക്കിയിരിക്കുന്നത്. കൂടാതെ തോട്ടങ്ങളിൽ എത്തുന്നവർ മുന്തിരി വാങ്ങികൊണ്ടുപോകുന്നത് കർഷകർക്ക് മികച്ച വരുമാനവും നൽകുന്നു. രണ്ട് കിലോമുതൽ അഞ്ച് കിലോ വരെയുള്ള പെട്ടികളിലായിട്ടാണ് മുന്തിരികൾ നൽകുന്നത്. നിലവിൽ കിലോഗ്രാമിന് 50 രൂപാ മുതൽ 75 രൂപവരെയാണ് വില. പ്രധാന സീസണായ നവംബർ മാസമെത്തുന്നതോടെ വില മുപ്പതിലേക്ക് കൂപ്പ് കുത്തും.
കോട്ടയം, ചങ്ങനാശ്ശേരി, ചെന്നൈ, കർണാടക തുടങ്ങിയ സ്ഥലങ്ങളിലേക്കാണ് പ്രധാനമായും കയറ്റുമതി നടക്കുന്നത്. കറുത്ത മുന്തിരിയാണ് പ്രധാനമായും ഇവിടെ കൃഷിചെയ്യുന്നത്. സീഡ്‌ലെസ് മുന്തിരിയുടെ കൃഷി തമിഴ്‌നാട്ടിൽ വിരളമാണ്.
Keywords: News, COVID-19, Tamilnadu, Farmers, Kerala, Rain, Wedding, Kottayam, Chennai, Karnataka, Number of tourists visiting vineyards increased.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.