ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ദുബായ്: യു.എ.ഇ 40ാം ദേശീയ ദിനാഘോഷത്തിന്റെ ഭാഗമായി രാജ്യമെങ്ങും വിപുലമായ ആഘോഷ പരിപാടികള്‍. 1971 മുതല്‍ ട്രൂഷല്‍ സ്‌റ്റേറ്റ് എന്നറിയപ്പെട്ടിരുന്ന മേഖല ചുരുങ്ങിയ കാലയളവുകൊണ്ടാണു യുഎഇ എന്ന പേരില്‍ ലോകത്തെ മുന്‍നിര രാജ്യമായി മാറിയത്. ദുബായ്, അബുദാബി എന്നീ പേരുകള്‍ ഇന്നു ലോകത്തിലെ മഹാനഗരങ്ങളുടെ പട്ടികയിലാണുളളത്. ലോകത്തിലെ ഏറ്റവും വലിയ ഡ്രൈവറില്ലാത്ത മെട്രൊ റെയില്‍, ലോകത്തിലെ ഏറ്റവും ഉയര്‍ന്ന കെട്ടിടമായ ബുര്‍ജ് ഖലിഫ തുടങ്ങിയവ ദുബായിലാണ്.
ദേശീയ ദിനത്തെ വരവേറ്റ് ഏഴ് എമിറേറ്റുകളിലായി പൊതുപരിപാടികള്‍ സംഘടിപ്പിച്ചിട്ടുണ്ട്. തെരുവുകള്‍ മുഴുവന്‍ ദീപാലംകൃതമായി മാറിയിരിക്കുകയാണ്.സ്പിരിറ്റ് ഒഫ് യൂനിയന്‍ എന്ന ആപ്തവാക്യത്തിലാണു ദേശീയ ദിനാഘോഷം നടക്കുന്നത്.വിവിധ മലയാളി സംഘടനകളും ദേശീയദിനം സമുചിതമായി ആഘോഷിച്ചു വരികയാണ്.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.