കാലവര്‍ഷക്കെടുതി: താലൂക്ക് നിരീക്ഷണത്തിനു ഡെപ്യൂട്ടി കളക്ടര്‍മാര്‍ നേരിട്ട്

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

തിരുവനന്തപുരം: (www.kvartha.com 16.08.2018) കാലവര്‍ഷക്കെടുതിയെത്തുടര്‍ന്നുണ്ടായ ദുരന്ത നിവാരണ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിന് താലൂക്ക് അടിസ്ഥാനത്തില്‍ ഡെപ്യൂട്ടി കളക്ടര്‍മാരെ ചുമതലപ്പെടുത്തി. പ്രളയക്കെടുതി ഏറെ രൂക്ഷമായ തിരുവനന്തപുരം താലൂക്കില്‍ അഡീഷണല്‍ ജില്ലാ മജിസ്ട്രേറ്റ് വി.ആര്‍. വിനോദ്, ലാന്‍ഡ് അക്വിസിഷന്‍ ഡെപ്യൂട്ടി കളക്ടര്‍ സാം ക്ലീറ്റസ് എന്നിവര്‍ ദുരന്ത നിവാരണ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കും.

ചിറയിന്‍കീഴ് വര്‍ക്കല - എസ്.ജെ. വിജയ, നെടുമങ്ങാട് - ക്ലമന്റ് ലോപ്പസ്, കാട്ടാക്കട - ജോണ്‍ വി. സാമുവല്‍, നെയ്യാറ്റിന്‍കര - ജെ. ദേവപ്രസാദ് എന്നിങ്ങനെയാണു മറ്റു ചുമതലകള്‍. ദുരന്ത നിവാരണ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്താന്‍ കളക്ടര്‍ ഡോ. കെ. വാസുകിയുടെ നേതൃത്വത്തില്‍ വ്യാഴാഴ്ച രാവിലെ ഉദ്യോഗസ്ഥതല യോഗം ചേര്‍ന്നു. ജില്ലയില്‍ സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമാണെന്നും കളക്ടര്‍ പറഞ്ഞു.

ദുരന്ത നിവാരണത്തിനു പ്രത്യേകം നിയോഗിച്ച ഓഫീസര്‍ അജിത് പാട്ടീല്‍, സബ് കളക്ടര്‍ കെ. ഇമ്പശേഖര്‍, അസിസ്റ്റന്റ് കളക്ടര്‍ പ്രിയങ്ക, എ.ഡി.എം. വി.ആര്‍. വിനോദ്, റെവന്യൂ ഉദ്യോഗസ്ഥര്‍, മറ്റു വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.
കാലവര്‍ഷക്കെടുതി: താലൂക്ക് നിരീക്ഷണത്തിനു ഡെപ്യൂട്ടി കളക്ടര്‍മാര്‍ നേരിട്ട്

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords:  Kerala, News, Trending, Flood, Thiruvananthapuram, Heavy Rain; Deputy collectors for Taluk wise observation
  < !- START disable copy paste -->
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia