ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
 
  ന്യൂദല്‍ഹി: എം.വി. ജയരാജനെ കോടതിയലക്ഷ്യ കേസില്‍ ശിക്ഷിച്ചതിനെതിരെ തിങ്കളാഴ്ച നടത്തുന്ന സമരം ഹൈകോടതിയുടെ പ്രവര്‍ത്തനം തടസ്സപ്പെടുത്താനല്ളെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ ന്യൂദല്‍ഹിയില്‍ പറഞ്ഞു. ഹൈകോടതിയുടെ പ്രവര്‍ത്തനം തടസ്സപ്പെടുത്തരുതെന്ന കേരള പൊലീസിന്‍െറ നോട്ടീസിനോട് ന്യൂദല്‍ഹിയില്‍ പ്രതികരിക്കുകയായിരുന്നു പിണറായി.ജയരാജന്‍െറ വിധി ഹൈകോടതിയുടെ അന്തസ്സത്തക്ക് ചേര്‍ന്നതല്ളെന്നും ഭരണഘടനയുടെ അന്തസ്സത്ത ചോര്‍ത്തുന്നവരെ കോടതിയുടെ ശ്രദ്ധയില്‍പെടുത്തുന്നതിനാണ് സമരം നടത്തുന്നതെന്നും പിണറായി പറഞ്ഞു. പൊലീസ് നോട്ടീസ് അയച്ചത് തെറ്റിദ്ധാരണ മൂലമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. താന്‍ സെക്രട്ടറി പദത്തില്‍ തുടരുന്ന കാര്യം പാര്‍ട്ടി തീരുമാനിക്കുമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി പ്രതികരിച്ചു. തന്നെ സെക്രട്ടറിയാക്കിയത് പാര്‍ട്ടിയാണെന്നും പാര്‍ട്ടി പറയുമ്പോഴാണ് സെക്രട്ടറി പദം ഒഴിയുകയെന്നും ചോദ്യത്തിനുത്തരമായി അദ്ദേഹം പറഞ്ഞു. 
 
                                            ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
                                            രേഖപ്പെടുത്താം. സ്വതന്ത്രമായ
                                            ചിന്തയും അഭിപ്രായ പ്രകടനവും
                                            പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
                                            ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
                                            കണക്കാക്കരുത്. അധിക്ഷേപങ്ങളും
                                            വിദ്വേഷ - അശ്ലീല പരാമർശങ്ങളും
                                            പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
                                            ശക്തമായ നിയമനടപടി നേരിടേണ്ടി
                                            വന്നേക്കാം.
                                        
                                        
                                         
  
                                     
                                     
                                     
                                     
                                     
                                     
                                     
                                     
                                     
                                     
   
                                                     
                                                
