മുത്തയ്യ മുരളീധരന്റെ ജീവിതം പറയുന്ന 800 എന്ന സിനിമയില്‍ നിന്ന് നടന് വിജയ് സേതുപതി പിന്മാറി
Oct 19, 2020, 19:05 IST
ചെന്നൈ: (www.kvartha.com 19.10.2020) ശ്രീലങ്കന്‍ ക്രിക്കറ്റ് താരം മുത്തയ്യ മുരളീധരന്റെ ജീവിതം പറയുന്ന 800 എന്ന സിനിമയില്‍ നിന്നും നടന് വിജയ് സേതുപതി പിന്മാറി. ചിത്രം വന്‍ വിവാദമായതോടെയാണ് പിന്മാറ്റത്തിന് കാരണം. ഈ മാസം എട്ടിനാണ് മുത്തയ്യ മുരളീധരന്റെ ജീവിതകഥ പറയുന്ന 800 എന്ന് പേരിട്ടിരിക്കുന്ന സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്ററും മോഷന്‍ പിക്ചറും അണിയറ പ്രവര്‍ത്തകര്‍ പുറത്തിറക്കിയത്.
അന്ന് മുതല്‍ ചിത്രത്തിനെതിരെ വന്‍ പ്രതിഷേധമാണ് തമിഴ്നാട്ടില്‍ അരങ്ങേറിയത്. മുത്തയ്യ മുരളീധരന് ശ്രീലങ്കയിലെ തമിഴ് വംശഹത്യയെ പിന്തുണച്ചുവെന്ന് ആരോപിച്ചായിരുന്നു പ്രതിഷേധം. എന്നാല്‍ പ്രതിഷേധം ശക്തമായിട്ടും ചിത്രത്തില്‍ നിന്ന് പിന്മാറില്ലെന്ന് തന്നെയായിരുന്നു കഴിഞ്ഞ ദിവസവും വിജയ് സേതുപതി അറിയിച്ചിരുന്നത്.
എന്നാല്‍ മുത്തയ്യ മുരളീധരന് തന്നെ അഭ്യര്‍ത്ഥിച്ചതിനെ തുടര്‍ന്നാണ് ഇപ്പോഴത്തെ താരത്തിന്റെ പിന്മാറ്റം. ഇതുസംബന്ധിച്ചുള്ള മുത്തയ്യ മുരളീധരന്റെ വാര്‍ത്താക്കുറിപ്പ് സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചാണ് വിജയ് സേതുപതി പിന്മാറ്റം പ്രഖ്യാപിച്ചത്. അതിനൊപ്പം 'നന്ദി, വിട' എന്നും കുറിച്ചു. നിര്‍മാതാക്കള്‍ ഈ സിനിമയുമായി മുന്നോട്ട് പോകുമെന്നും തന്റെ ബയോപിക് ആരാധകര്‍ക്കും പ്രേക്ഷകര്‍ക്കുമായി ഉടന്‍ ലഭ്യമാകുമെന്നും മുത്തയ്യ മുരളീധരന് കൂട്ടിച്ചേര്‍ത്തു. വിജയ് സേതുപതിയുടെ പ്രതിച്ഛായയും കരിയറും തന്റെ പേരിലുള്ള സിനിമയില്‍ അഭിനയിച്ചതിന്റെ പേരില്‍ മോശമകാന് ആഗ്രഹിക്കുന്നില്ല. അതിനാല്‍ വിജയ് സേതുപതി ചിത്രത്തില്‍ നിന്ന് പിന്മാറണമെന്നായിരുന്നു മുരളീധരന് ആവശ്യപ്പെട്ടത്.
അതേസമയം ശ്രീലങ്കന്‍ തമിഴരുടെ വംശഹത്യയെ താനൊരിക്കലും പിന്തുണച്ചിട്ടില്ലെന്നായിരുന്നു മുത്തയ്യ മുരളീധരന്റെ പ്രതികരണം. ശ്രീലങ്കന്‍ തമിഴനായി ജനിച്ചത് തന്റെ കുറ്റമാണോ എന്നും അദ്ദേഹം ചോദിച്ചിരുന്നു.
അതേസമയം ശ്രീലങ്കന്‍ തമിഴരുടെ വംശഹത്യയെ താനൊരിക്കലും പിന്തുണച്ചിട്ടില്ലെന്നായിരുന്നു മുത്തയ്യ മുരളീധരന്റെ പ്രതികരണം. ശ്രീലങ്കന്‍ തമിഴനായി ജനിച്ചത് തന്റെ കുറ്റമാണോ എന്നും അദ്ദേഹം ചോദിച്ചിരുന്നു.
Keywords: Vijay Sethupathi pulls out of Muthiah Muralidaran biopic '800', Chennai, News, Cricket, Sports, Cinema, Cine Actor, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.