ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ലണ്ടന്‍ : ലോകത്തെ ഏറ്റവും വലിയ കായിക മാമാങ്കത്തിന് ലണ്ടനില്‍ വെളളിയാഴ്ച കൊടിയുയരുമ്പോള്ഇന്ത്യയും പ്രതീക്ഷകളുടെ കൊടുമുടികളിലാണ്. കഴിഞ്ഞതവണത്തേക്കാള്‍ മികച്ച പ്രകടനം നടത്താമെന്ന , സ്വപ്നതുല്യമായ നേട്ടങ്ങള്‍ കൈവരിക്കാമെന്ന പ്രതീക്ഷകളില്‍. ഒളിംപിക്സിന്റെ മുപ്പതാം പതിപ്പിനാണ് വെളളിയാഴ്ച തുടക്കമാവുക.
ഇത്രത്തോളം പ്രതീക്ഷയര്‍പ്പിച്ചൊരു ടീമിനെ ഇന്ത്യ ഒളിംപിക്സിന് അയച്ചിട്ടില്ല. താരത്തിളക്കമുളള ടീമില്‍ മെഡല്‍ പ്രതീക്ഷകള്ഏറെയാണ്. ഇന്ത്യന്‍ കായികചരിത്രത്തിന്റെ തന്നെ തലവര മാറ്റിക്കുറിക്കപ്പെട്ടേക്കാവുന്ന ഒളിംപിക്സായിരിക്കും ലണ്ടനിലേത്.
ട്രാക്കിലും ഫീല്‍ഡിലുമായി 81 ഇന്ത്യന്‍ താരങ്ങളാണ് പോരിനിറങ്ങുക. 13 ഇനങ്ങളിലാണ് ഇന്ത്യയുടെ പ്രാതിനിധ്യം. അമ്പെയ്ത്ത്, ബോക്സിംഗ്, ഷൂട്ടിംഗ്, ബാഡ്മിന്റണ്‍ , ടെന്നിസ് , ഗുസ്തി എന്നീ ഇനങ്ങളിലാണ് ഇന്ത്യയുടെ മെഡല്‍ പ്രതീക്ഷകള്‍. ഗുസ്തിതാരം സുശീല്‍ കുമാറാണ് ഉദ്ഘാടന ചടങ്ങില്‍ഇന്ത്യന്‍ പതാകയേന്തുക.
2004ല്‍ രാജ്യവര്‍ധന്‍ സിംഗ് രാഥോര്‍ ഷൂട്ടിംഗില്‍ വെളളിമെഡല്‍ നേടിയതോടെയാണ് ഇന്ത്യയുടെ ഉയിര്‍പ്പ് തുടങ്ങിയത്. ബെയ്ജിംഗില്‍ അഭിനവ് ബിന്ദ്ര സ്വര്‍ണവും വിജേന്ദറും സുശീല്‍ കുമാറും വെങ്കലവും നേടി. വ്യക്തിഗത മെഡല്‍ നേട്ടത്തില്ഇന്ത്യയുടെ സര്‍വകാല റെക്കോര്‍ഡാണിത്. ഇത്തവണ ബിന്ദ്ര, ഗഗന്‍ നാരംഗ, രോണ്‍ജന്‍ സോധി, സൈന നേവാള്‍ , മേരി കോം, ദീപിക കുമാരി എന്നിവരാണ് ഇന്ത്യയുടെ ഉറപ്പിച്ച മെഡല്‍പ്രതീക്ഷകള്‍.
രണ്ടാഴ്ച നീണ്ടുനില്‍ക്കുന്ന ഒളിംപിക്സില്‍ 204 രാജ്യങ്ങളില്‍ നിന്നുളള 11000 അത്‌ലറ്റുകള്‍ പോരിനിറങ്ങും. 39 ഇനങ്ങളിലാണ് മത്സരങ്ങള്‍. ചൈനയാണ് നിലവിലെ ജേതാക്കള്‍.
SUMMARY: Armed with a new-found self-belief, India's top athletes will seek to
script a fresh chapter in the country's Olympic history as they go into the 30th
edition of the sporting extravaganza from on Friday with a realistic chance of
winning medals.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.

