സാംപ്രാസിനെയും മറികടന്ന് ഫെഡറര്‍

 
Watermark


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

സാംപ്രാസിനെയും മറികടന്ന് ഫെഡറര്‍
ലണ്ടന്‍ : ടെന്നിസ് റാങ്കിംഗില്‍ ഏറ്റവുമധികം കാലം ഒന്നാം സ്ഥാനത്തിരുന്ന താരമെന്ന റെക്കോര്‍ഡ് ഇനി റോജര്‍ ഫെഡറര്‍ക്ക് സ്വന്തം. പീറ്റ് സാംപ്രാസ് 286 ആഴ്ച ഒന്നാം റാങ്കിലിരുന്ന റെക്കോര്‍ഡാണ് ഫെഡറര്‍ മറികടന്നത്. ഫെഡറര്‍ 287 ആഴ്ച ഒന്നാം സ്ഥാനം അലങ്കരിച്ചുകഴിഞ്ഞു.

വിംബിള്‍ഡണ്‍ സ്വന്തമാക്കിയതോടെയാണ് ഫെഡറര്‍ ഒന്നാം റാങ്കിലേക്ക് തിരിച്ചെത്തിയത്. ഫെഡററുടെ പതിനേഴാം ഗ്രാന്‍സ്ലാം കിരീടമായിരുന്നു ഇത്. ആന്‍ഡി മുറേയെ തോല്‍പിച്ചാണ് ഫെഡറര്‍ വിംബിള്‍ഡണ്‍ സ്വന്തമാക്കിയത്. 30കാനായ ഫെഡററുടെ ഏഴാം വിംബിള്‍ഡണ്‍ കിരീടംകൂടിയാണിത്.

സാംപ്രാസിന്റെ റെക്കോര്‍ഡ് മറികടക്കുക എന്നത് സ്വപ്നസമാനമാണ്. ബാല്യകാലത്ത് എന്റെ ആരാധനാപാത്രമായിരുന്നു സാംപ്രാസ്. ലോകറാങ്കിംഗില്‍ ഒന്നാം സ്ഥാനത്ത് തിരികെയെത്തുക എന്നത് എന്റെ വാശിയായിരുന്നു- ഫെഡറര്‍ പറഞ്ഞു.

SUMMARY: Roger Federer added another record to his collection on Monday when he began his 287th week as world number one.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia