ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
കാലിഫോര്‍ണിയ: (www.kvartha.com 03.06.2016 ) കോപ്പ അമേരിക്ക നൂറാം വാര്‍ഷികാഘോഷ ടൂര്‍ണമെന്റിന് പന്തുരുളാന്‍ ഇനി മണിക്കൂറുകള്‍. സാന്റാക്ലാരയിലെ ലൂയിസ് സ്‌റ്റേഡിയത്തിലാണ് ഉദ്ഘാടന മത്സരം.
ഇന്ത്യന്‍ സമയം ശനിയാഴ്ച രാവിലെ ഏഴിന് ഉദ്ഘാടന മത്സരത്തില്‍ ആതിഥേയരായ യു.എസ്.എയും കൊളംബിയയും ഏറ്റുമുട്ടുന്നതോടെ കാത്തിരിപ്പിന് അറുതിയാകും. ലോകകപ്പിലൂടെ പൂര്‍വ പ്രതാപത്തിന്റെ മിന്നലാട്ടം തിരിച്ചുപിടിച്ചെങ്കിലും കഴിഞ്ഞ വര്‍ഷം കോപ്പയില്‍ നാലു കളിയില്‍ ഒറ്റ ഗോളുമായി മങ്ങിപ്പോയിരുന്നു കൊളംബിയ.
കൊളംബിയ കരുത്ത് വീണ്ടെടുത്താല്‍ അതിവേഗ ഫുട്‌ബോളിന്റെ ആവേശക്കാഴ്ചയോടെയാകും കോപ്പയുടെ തുടക്കം. കോച്ച് യുര്‍ഗന്‍ ക്ലിന്‍സ്മാനാണ് അമേരിക്കയുടെ ശ്രദ്ധാകേന്ദ്രം. യു.എസ് കോച്ചെന്ന നിലയില്‍ തനിക്കിത് ജീവന്‍മരണ പോരാട്ടമാണെന്ന് ക്ലിന്‍സ്മാനറിയാം.
പണി നഷ്ടമാകാതിരിക്കാന്‍ മുന്‍ ജര്‍മന്‍ കോച്ചിന് മികച്ച തന്ത്രങ്ങള്‍ തന്നെ പുറത്തെടുക്കേണ്ടി വരും. അതിഥികളായെത്തുന്നവരില്‍ ആതിഥേയരായ അമേരിക്കയും മെക്‌സിക്കോയും ഉള്‍പ്പെടെയുള്ളവര്‍ സെമി ഫൈനല്‍ ഉറപ്പിക്കാവുന്ന കരുത്തുറ്റ സംഘങ്ങളാണ്.
Keywords: America, Football, Football Player, Brazil, Kaliforniya, Colombia, U.S, World Cup, Sports, Mexico, Copa America, Football tournament.
ഇന്ത്യന്‍ സമയം ശനിയാഴ്ച രാവിലെ ഏഴിന് ഉദ്ഘാടന മത്സരത്തില്‍ ആതിഥേയരായ യു.എസ്.എയും കൊളംബിയയും ഏറ്റുമുട്ടുന്നതോടെ കാത്തിരിപ്പിന് അറുതിയാകും. ലോകകപ്പിലൂടെ പൂര്‍വ പ്രതാപത്തിന്റെ മിന്നലാട്ടം തിരിച്ചുപിടിച്ചെങ്കിലും കഴിഞ്ഞ വര്‍ഷം കോപ്പയില്‍ നാലു കളിയില്‍ ഒറ്റ ഗോളുമായി മങ്ങിപ്പോയിരുന്നു കൊളംബിയ.
കൊളംബിയ കരുത്ത് വീണ്ടെടുത്താല്‍ അതിവേഗ ഫുട്‌ബോളിന്റെ ആവേശക്കാഴ്ചയോടെയാകും കോപ്പയുടെ തുടക്കം. കോച്ച് യുര്‍ഗന്‍ ക്ലിന്‍സ്മാനാണ് അമേരിക്കയുടെ ശ്രദ്ധാകേന്ദ്രം. യു.എസ് കോച്ചെന്ന നിലയില്‍ തനിക്കിത് ജീവന്‍മരണ പോരാട്ടമാണെന്ന് ക്ലിന്‍സ്മാനറിയാം.
പണി നഷ്ടമാകാതിരിക്കാന്‍ മുന്‍ ജര്‍മന്‍ കോച്ചിന് മികച്ച തന്ത്രങ്ങള്‍ തന്നെ പുറത്തെടുക്കേണ്ടി വരും. അതിഥികളായെത്തുന്നവരില്‍ ആതിഥേയരായ അമേരിക്കയും മെക്‌സിക്കോയും ഉള്‍പ്പെടെയുള്ളവര്‍ സെമി ഫൈനല്‍ ഉറപ്പിക്കാവുന്ന കരുത്തുറ്റ സംഘങ്ങളാണ്.

Keywords: America, Football, Football Player, Brazil, Kaliforniya, Colombia, U.S, World Cup, Sports, Mexico, Copa America, Football tournament.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.