SWISS-TOWER 24/07/2023

Criticism | സ്കൂൾ ബസ് അപകടങ്ങൾ അധികൃതരുടെ അനാസ്ഥ: റീജിയണൽ ആർ ടി ഒ യിലേക്ക് ഇരച്ച് കയറി കെ എസ് യു പ്രതിഷേധം

 
KSU protest at Regional RTO in Kannur against school bus accidents.
KSU protest at Regional RTO in Kannur against school bus accidents.

Photo: Arranged

ADVERTISEMENT

● കണ്ണൂർ റീജിയണൽ ഓഫീസിലേക്ക് ഇരച്ചുകയറിയ കെ.എസ്.യു പ്രവർത്തകർ റീജിയണൽ ആർ.ടി.ഒ ഇ.എസ് ഉണ്ണികൃഷ്ണനെ ഓഫീസിനകത്ത് തടഞ്ഞുവച്ചു.
● വിദ്യാർത്ഥികളെ അപകടത്തിലാക്കാൻ കാരണമാകുന്ന നയങ്ങളാണ് സർക്കാർ സ്വീകരിക്കുന്നതെന്നും കെ.എസ്.യു ജില്ലാ പ്രസിഡന്റ് എം.സി അതുൽ ആരോപിച്ചു.


കണ്ണൂർ: (KVARTHA) തളിപ്പറമ്പ കുറുമാത്തൂരിൽ സ്‌കൂൾ ബസ് മറിഞ്ഞ് വിദ്യാർഥിനി മരിച്ച സംഭവത്തിൽ അധികൃതരുടെ ഗുരുതരമായ അനാസ്ഥയാണെന്ന് ആരോപിച്ച് കെ.എസ്.യു കണ്ണൂർ ജില്ലാ കമ്മിറ്റി റീജിയണൽ ആർ.ടി.ഒ ഓഫീസിൽ പ്രതിഷേധം സംഘടിപ്പിച്ചു.

സ്‌കൂൾ വാഹനങ്ങളുടെ ഫിറ്റ്‌നസ് കാലാവധി നീട്ടി നൽകിയ ഗതാഗത മന്ത്രിയുടെ തീരുമാനം അനാസ്ഥയുടെ തെളിവാണെന്നും വിദ്യാർത്ഥികളെ അപകടത്തിലാക്കാൻ കാരണമാകുന്ന നയങ്ങളാണ് സർക്കാർ സ്വീകരിക്കുന്നതെന്നും കെ.എസ്.യു ജില്ലാ പ്രസിഡന്റ് എം.സി അതുൽ ആരോപിച്ചു.

Aster mims 04/11/2022

കൃത്യമായ ഇടവേളകളിൽ വാഹന പരിശോധന നടത്തണമെന്നും സ്‌കൂൾ അധികൃതരെ പഴിചാരി സർക്കാർ സംവിധാനങ്ങളുടെ ഉത്തരവാദിത്തത്തിൽ നിന്നും ഒളിച്ചോടാൻ അധികാരികൾക്ക് അനുവാദമില്ലെന്നും ബസുകളുടെ ഫിറ്റ്‌നസ്, ബസ് ഡ്രൈവർമാരുടെ നിയമനം എന്നിവയിൽ സുതാര്യതയും ജാഗ്രതയും ഉറപ്പാക്കണമെന്നും ആവശ്യപ്പെട്ടാണ് കെ.എസ്.യു പ്രതിഷേധിച്ചത്.

കണ്ണൂർ റീജിയണൽ ഓഫീസിലേക്ക് ഇരച്ചുകയറിയ കെ.എസ്.യു പ്രവർത്തകർ റീജിയണൽ ആർ.ടി.ഒ ഇ.എസ് ഉണ്ണികൃഷ്ണനെ ഓഫീസിനകത്ത് തടഞ്ഞുവച്ചു. തുടർന്ന് ടൗൺ എസ്.ഐ യുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം സ്ഥലത്തെത്തി നേതാക്കളുൾപ്പെടെയുള്ളവരെ അറസ്റ്റ് ചെയ്ത് നീക്കുകയായിരുന്നു. കെ.എസ്.യു സംസ്ഥാന വൈസ് പ്രസിഡന്റ് പി മുഹമ്മദ് ഷമ്മാസ്, ജില്ലാ പ്രസിഡന്റ് എം.സി അതുൽ, സംസ്ഥാന ജനറൽ സെക്രട്ടറി ഫർഹാൻ മുണ്ടേരി, ജില്ലാ വൈസ് പ്രസിഡന്റുമാരായ രാഗേഷ് ബാലൻ, ഹരികൃഷ്ണൻ പാളാട്, അർജുൻ കോറോം, അക്ഷയ് കല്യാശ്ശേരി, സൂരജ് പരിയാരം, നവനീത് ഷാജി, അർജുൻ ചാലാട്, വൈഷ്ണവ് കായലോട്, ശ്രീരാഗ് പുഴാതി, ദേവനന്ദ കാടാച്ചിറ എന്നിവർ പ്രതിഷേധത്തിന് നേതൃത്വം നൽകി.

 #KSUProtest #SchoolBusAccident #KannurNews #TrafficSafety #Keralanews #Protest

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia