റസീനയുടെ മാതാവ് നിലപാട് മാറ്റിയത് എസ്ഡിപിഐ സമ്മർദ്ദത്താലോ? പി കെ ശ്രീമതി

 
Portrait of P.K. Sreemathi, a prominent political leader.
Portrait of P.K. Sreemathi, a prominent political leader.

PhotoCredit: Facebook/ P.K.Sreemathi Teacher

● കുടുംബം സമ്മർദ്ദത്തിലെന്ന് ആരോപണം.
● റസീനയുടെ പിതാവ് പ്രതികൾക്കെതിരെ.
● 'സദാചാര പോലീസിംഗ്' ആണ് കാരണമെന്ന് വാദം.
● സ്വർണ്ണവും പണവും തട്ടിയെടുത്തെന്ന ആരോപണം.
● ജനാധിപത്യ മഹിളാ അസോസിയേഷൻ നേതാവ്.

കണ്ണൂർ: (KVARTHA) ആൾക്കൂട്ട വിചാരണയെത്തുടർന്ന് യുവതി ജീവനൊടുക്കിയ സംഭവത്തിൽ എസ്ഡിപിഐക്കെതിരെ വിമർശനവുമായി സിപിഎം കേന്ദ്രകമ്മിറ്റി അംഗം പി.കെ. ശ്രീമതി വീണ്ടും രംഗത്തെത്തി. കായലോട് പറമ്പായി ചേരി കമ്പിനിയിലെ റസീന മൻസിലിൽ റസീനയുടെ കുടുംബത്തെ എസ്ഡിപിഐ സമ്മർദ്ദത്തിലാക്കുകയാണെന്നും, മാതാവ് ഫാത്തിമ പ്രതികൾക്ക് അനുകൂലമായ നിലപാട് സ്വീകരിക്കുന്നത് അതുകൊണ്ടാണെന്നും പി.കെ. ശ്രീമതി ആരോപിച്ചു.

‘ഇങ്ങനെയുളള സംഭവങ്ങൾ ഉണ്ടാകുമ്പോൾ ബന്ധുക്കളുടെ വാക്കുകൾക്കും ജീവിച്ചിരിക്കുന്നവരുടെ വാക്കുകൾക്കും വിലകൽപ്പിക്കുന്നവരായിരിക്കാം അവർ. മരിച്ചുപോയവർ മരിച്ചുപോയി, സ്വന്തം അനിയത്തിയുടെ മക്കളെ രക്ഷിക്കണം എന്ന് മറ്റുള്ളവർ നിർബന്ധിച്ചിരിക്കാം. റസീനയുടെ പിതാവ് ഇപ്പോഴും പ്രതികൾക്ക് എതിരായാണ് മൊഴി നൽകിയിരിക്കുന്നത്,’ പി.കെ. ശ്രീമതി വ്യക്തമാക്കി. 

മുസ്‌ലിം സ്ത്രീ ഭർത്താവല്ലാതെ മറ്റൊരു പുരുഷനുമായി സംസാരിക്കാൻ പാടില്ല എന്നതാണ് എസ്ഡിപിഐയുടെ ചിന്തയെന്നും, അങ്ങനെ ചിന്തിക്കുന്നത് തീവ്രവാദമാണെന്നും അവർ കൂട്ടിച്ചേർത്തു.

മകൾ ജീവനൊടുക്കിയതിന് കാരണം സദാചാര പോലീസിംഗ് അല്ലെന്ന് കഴിഞ്ഞ ദിവസം റസീനയുടെ മാതാവ് ഫാത്തിമ പറഞ്ഞിരുന്നു. മരണത്തിന് പിന്നിൽ മയ്യിൽ സ്വദേശിയായ ആൺസുഹൃത്താണെന്നും, അയാൾ റസീനയുടെ 40 പവൻ സ്വർണ്ണവും പണവും തട്ടിയെടുത്തുവെന്നും ഫാത്തിമ ആരോപിച്ചിരുന്നു.

‘യുവാവുമായി കൂട്ടുകൂടിയ ശേഷം ഞങ്ങളെ കണ്ടുകൂടായിരുന്നു. എൻ്റെ മകൾക്ക് നീതി കിട്ടണം. 40 പവൻ സ്വർണ്ണം കൊടുത്താണ് വിവാഹം കഴിപ്പിച്ചത്. ഇപ്പോൾ ആ സ്വർണ്ണമൊന്നുമില്ല. കുറേ പേരോട് കടം വാങ്ങിയിട്ടുണ്ട്. മരണശേഷമാണ് ഓരോരുത്തർ വന്ന് അവൾ കടം വാങ്ങിയതിൻ്റെ കണക്ക് ഞങ്ങളോട് പറയുന്നത്. അവൻ മോളെ ചൂഷണം ചെയ്തിട്ടുണ്ടെന്നാണ് തോന്നുന്നത്. ഒന്നോ രണ്ടോ തവണ കാറിൽ കയറി പോകുന്നത് കണ്ടിട്ടുണ്ട്. ഇപ്പോൾ പോലീസ് അറസ്റ്റ് ചെയ്തവർ പാവങ്ങളാണ്. എൻ്റെ ചേച്ചിയുടെ മക്കളാണ്. അവർ നല്ലതിന് വേണ്ടിയാണ് ചെയ്തത്. കാറിൽ നിന്ന് ഇറക്കി സ്കൂട്ടറിൽ വീട്ടിൽ കൊണ്ടുവിടുക മാത്രമാണ് അവർ ചെയ്തത്,’ എന്നായിരുന്നു ഫാത്തിമ കഴിഞ്ഞ ദിവസം മാധ്യമങ്ങളോട് പറഞ്ഞത്. ഇതിനെതിരെയാണ് ജനാധിപത്യ മഹിളാ അസോസിയേഷൻ നേതാവ് കൂടിയായ പി.കെ. ശ്രീമതി ഇപ്പോൾ രംഗത്തുവന്നിരിക്കുന്നത്.

 

റസീനയുടെ മാതാവിന്റെ പുതിയ നിലപാടിനെക്കുറിച്ച് നിങ്ങളുടെ അഭിപ്രായങ്ങൾ പങ്കുവെക്കുക.

Article Summary: P.K. Sreemathi alleges SDPI pressure behind Razina's mother's changed stance.
#RazinaCase, #PK_Sreemathi, #SDPI, #MoralPolicing, #KannurNews, #KeralaPolitics
 

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia