‘ഇനി തിരിഞ്ഞുനോക്കാൻ സമയമില്ല; ധൈര്യമായി മുന്നോട്ട്പോകാൻ കഴിഞ്ഞില്ലെങ്കിൽ വലിയ അബദ്ധമാണ്’ കേന്ദ്ര-സംസ്ഥാന ഭരണകൂടങ്ങൾക്കെതിരെ പി കെ കുഞ്ഞാലിക്കുട്ടി

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
● ഭരണഘടനാപരമായ അവകാശങ്ങൾ പോലും നിഷേധിക്കപ്പെടുന്നുവെന്ന് വിമർശനം.
● മുസ്ലിം ലീഗ് കാസർകോട് ജില്ലാ കമ്മിറ്റിയുടെ ഡിജിറ്റലൈസേഷൻ പ്രഖ്യാപന ചടങ്ങിലാണ് വിമർശനം.
● കേരളത്തെ സമ്പൂർണ്ണ ഡിജിറ്റൽ സംസ്ഥാനമായി പ്രഖ്യാപിച്ചത് യു.ഡി.എഫ്. സർക്കാരാണെന്ന് ഓർമ്മിപ്പിച്ചു.
● കേരളത്തിലെ ഐ.ടി. വിപ്ലവത്തിന് താൻ മന്ത്രി എന്ന നിലയിൽ നേതൃത്വം നൽകിയതിൽ അഭിമാനം.
കാസർകോട്: (KVARTHA) ലോകരാജ്യങ്ങൾ ആധുനിക സാങ്കേതിക വിദ്യയുടെ കുതിച്ചുചാട്ടത്തിലൂടെ ബഹുദൂരം മുന്നോട്ട് പോകുമ്പോൾ, കേരളത്തിൽ സി.പി.എം. നേതൃത്വം നൽകുന്ന ഇടതുപക്ഷ ജനാധിപത്യ മുന്നണി ഭരണം നാടിനെ പുറകോട്ട് നയിക്കുകയാണെന്ന് മുസ്ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി വിമർശിച്ചു.

സംസ്ഥാനത്ത് ഇടതുപക്ഷ ഭരണം പത്താം വർഷത്തിലേക്ക് കടക്കുമ്പോഴും, അത്രയും കാലത്തെ കേന്ദ്രത്തിലെ ബി.ജെ.പി. ഭരണത്തിലും പിന്നാക്ക ന്യൂനപക്ഷ വിഭാഗങ്ങളും പിന്നാക്ക പ്രദേശങ്ങളും കടുത്ത അവഗണനയാണ് നേരിടുന്നത്. അവർക്ക് ഭരണഘടനാപരമായ അവകാശങ്ങൾ പോലും നിഷേധിക്കപ്പെടുകയാണ്. സാധാരണക്കാരൻ്റെ ദൈനംദിന പ്രശ്‌നങ്ങൾ ഭരണകൂടങ്ങൾ ഗൗരവമായി കാണുന്നില്ലെന്നും കുഞ്ഞാലിക്കുട്ടി കുറ്റപ്പെടുത്തി. ഇനി തിരിഞ്ഞുനോക്കാൻ സമയമില്ലെന്നും ധൈര്യമായി മൗന്നോട്ട്പോകാൻ കഴിഞ്ഞില്ലെങ്കിൽ വലിയ അബദ്ധമാണെനും അദ്ദേഹം പറഞ്ഞു.മുസ്ലിം ലീഗ് കാസർകോട് ജില്ലാ കമ്മിറ്റിയുടെ ഡിജിറ്റലൈസേഷൻ പ്രഖ്യാപനവും മൊബൈൽ ആപ്പ് ലോഞ്ചിംഗും നിർവ്വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. പതിറ്റാണ്ടുകൾക്ക് മുൻപ് തന്നെ കേരളത്തെ ഡിജിറ്റൽ സാക്ഷരതയിൽ ഒന്നാമതെത്തിക്കുകയും, സമ്പൂർണ്ണ ഡിജിറ്റൽ സംസ്ഥാനമായി പ്രഖ്യാപിക്കുകയും ചെയ്തത് യു.ഡി.എഫ്. സർക്കാരായിരുന്നു. ആ ചരിത്ര നേട്ടം അദ്ദേഹം ഓർമ്മിപ്പിച്ചു.
ഐ.ടി. വിപ്ലവത്തിന് ലീഗ് നേതൃത്വം നൽകി
വിവര സാങ്കേതിക രംഗത്ത് കേരളം കൈവരിച്ച മുന്നേറ്റത്തിന് ഐ.ടി. വകുപ്പ് മന്ത്രി എന്ന നിലയിൽ നേതൃത്വം നൽകാൻ കഴിഞ്ഞതിൽ തനിക്ക് അഭിമാനമുണ്ടെന്ന് പി.കെ. കുഞ്ഞാലിക്കുട്ടി പറഞ്ഞു. കേരളത്തിൽ ആദ്യമായി ഒരു രാഷ്ട്രീയ പാർട്ടിയുടെ പ്രവർത്തനം പൂർണ്ണമായും ഡിജിറ്റലാക്കി മാറ്റുന്നതിൻ്റെ പ്രഖ്യാപനം കാസർകോട് വെച്ച് നടത്താൻ കഴിഞ്ഞതും അഭിമാനകരമായ നേട്ടമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഡിജിറ്റൽ യുഗത്തിലെ ലീഗിൻ്റെ മുന്നേറ്റം
ജനകീയ വിഷയങ്ങളിൽ കൃത്യമായി ഇടപെട്ടും, സമൂഹത്തിലെ എല്ലാ വിഭാഗങ്ങളെയും ചേർത്ത് നിർത്തിയുമാണ് മുസ്ലിം ലീഗ് പ്രവർത്തിച്ചതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ജനാധിപത്യ മാർഗ്ഗത്തിലൂടെ നിയമനിർമ്മാണ സഭകളിലും അധികാരത്തിലും എത്താൻ കഴിഞ്ഞ മുസ്ലിം ലീഗ്, പ്രതിപക്ഷത്തിരിക്കുമ്പോഴും സമൂഹത്തെ തങ്ങളോടൊപ്പം ഒന്നിപ്പിച്ച് നിർത്താൻ ശ്രമിച്ചു.
വിദ്യാഭ്യാസം പോലും ലഭ്യമല്ലാതിരുന്ന കാലഘട്ടത്തിൽ സമൂഹത്തിലെ എല്ലാവർക്കും അക്ഷരാഭ്യാസം നൽകാനാണ് പാർട്ടി മുഖ്യമായി ശ്രദ്ധിച്ചത്. ബാഫഖി തങ്ങളുടെയും പൂക്കോയ തങ്ങളുടെയും കാലത്ത് സമൂഹത്തിന് വിദ്യാഭ്യാസം നൽകി മുന്നേറാനുള്ള പ്രവർത്തനങ്ങളാണ് നടത്തിയത്. അക്ഷരാഭ്യാസത്തിലൂടെയാണ് പിന്നീട് കേരള സമൂഹം എല്ലാ മേഖലകളിലും നേട്ടങ്ങളുണ്ടാക്കിയതെന്നും അദ്ദേഹം വിശദീകരിച്ചു.
പുതിയ കാലഘട്ടം എ.ഐ. യുഗത്തിലേക്ക് കടന്നപ്പോൾ, പാർട്ടി പ്രവർത്തനം പൂർണ്ണമായി ഡിജിറ്റലാക്കി മാറുന്ന ജില്ലയായി കാസർകോട് മാറിയിരിക്കുകയാണ്. ‘കേരളത്തെ ഡിജിറ്റൽവൽക്കരിക്കാൻ അവസരം ലഭിച്ചത് മുസ്ലിം ലീഗിനായിരുന്നുവെങ്കിൽ, ഇന്ന് അതേ പാർട്ടി സംവിധാനത്തെ നൂറ് ശതമാനം ഡിജിറ്റലാക്കുന്നതിലേക്ക് കാസർകോട് നിന്ന് തുടക്കം കുറിക്കാനും കഴിഞ്ഞു. ഇത് തീർച്ചയായും അഭിമാനകരമായ നേട്ടമാണ്, പിന്നിൽ പ്രവർത്തിച്ച ജില്ലാ മുസ്ലിം ലീഗ് കമ്മിറ്റിയെയും അണിയറ പ്രവർത്തകരെയും പ്രത്യേകം അഭിനന്ദിക്കുന്നു’, പി.കെ. കുഞ്ഞാലിക്കുട്ടി പറഞ്ഞു.
മുസ്ലിം ലീഗ് ജില്ലാ പ്രസിഡണ്ട് കല്ലട്ര മാഹിൻ ഹാജി അധ്യക്ഷത വഹിച്ച ചടങ്ങിൽ ജനറൽ സെക്രട്ടറി എ. അബ്ദുൽ റഹ്മാൻ സ്വാഗതം ആശംസിച്ചു. സംസ്ഥാന ട്രഷറർ സി.ടി. അഹമ്മദലി, സെക്രട്ടറി പാറക്കൽ അബ്ദുല്ല, പി.എം. മുനീർ ഹാജി, എൻ.എ. നെല്ലിക്കുന്ന് എം.എൽ.എ., എ.കെ.എം. അഷറഫ്, കെ.ഇ.എ. ബക്കർ, എ.എം. കടവത്ത്, അഡ്വ. എൻ.എ. ഖാലിദ്, ടി.എ. മൂസ, എ.ജി.സി. ബഷീർ, എം. അബ്ബാസ്, എ.ബി. ശാഫി, ടി.സി.എ. റഹ്മാൻ, കെ. അബ്ദുല്ല കുഞ്ഞി ചെർക്കള, യഹ്‌യ തളങ്കര, അസീസ് മരിക്കെ, മാഹിൻ കേളോട്ട്, കല്ലട്ര അബ്ദുൽ ഖാദർ, ബഷീർ വെള്ളിക്കോത്ത്, പി.കെ.സി. റൗഫ് ഹാജി, എ.കെ. ആരിഫ്, ടി.എം. ഇഖ്ബാൽ, കെ.ബി. മുഹമ്മദ് കുഞ്ഞി, കെ.കെ. ബദറുദ്ദീൻ, അസീസ് കളത്തൂർ, സഹീർ ആസിഫ്, ഇർഷാദ് മൊഗ്രാൽ, സയ്യിദ് താഹ തങ്ങൾ, സവാദ് അങ്കടി മൊഗർ, കെ.പി. മുഹമ്മദ് അഷറഫ്, അൻവർ ചേരങ്കൈ, ബീഫാത്തിമ ഇബ്രാഹിം, ശരീഫ് കൊടവഞ്ചി, എ. അഹമ്മദ് ഹാജി, മുത്തലിബ് പാറക്കെട്ട്, മുംതാസ് സമീറ, കാപ്പിൽ മുഹമ്മദ് പാഷ, എ.പി. ഉമ്മർ, സി.എ. അബ്ദുല്ല കുഞ്ഞി ഹാജി, ഇ. അബൂബക്കർ ഹാജി, അഡ്വ. എം.ടി.പി. കരീം, പി.ഡി.എ. റഹ്മാൻ, അൻവർ കോളിയടുക്കം, ഹംസ തൊട്ടി, അബ്ദുള്ള ആറങ്ങാടി, സാദിഖ് പാക്യാര, ഹനീഫ് മരവയൽ, അബ്ദുല്ല ടോപ്പ്, റഷീദ് ഹാജി കല്ലിങ്കാൽ ഉൾപ്പെടെ നിരവധി നേതാക്കൾ ചടങ്ങിൽ പങ്കെടുത്തു.
പി.കെ. കുഞ്ഞാലിക്കുട്ടിയുടെ വിമർശനങ്ങളെയും ലീഗിന്റെ പുതിയ ഡിജിറ്റൽ നീക്കത്തെയും കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായം എന്താണ്? ഈ രാഷ്ട്രീയ വാർത്ത ചർച്ച ചെയ്യാനായി സുഹൃത്തുക്കൾക്ക് പങ്കിടുക.
Article Summary: PK Kunhalikutty criticized the LDF and BJP governments for neglect and launched Muslim League Kasaragod's digitalization app.
#PKKunhalikutty #MuslimLeague #KeralaPolitics #LDF #DigitalKerala #Kasaragod