പെരുമഴയിൽ ബൂത്തിലെത്തി ജനങ്ങൾ സർക്കാരിന് പണി കൊടുത്തു; നിലമ്പൂരിൽ ഭരണ വിരുദ്ധ വികാരം ശക്തം


● മഴയെ അവഗണിച്ച് ഉയർന്ന പോളിങ്.
● സി.പി.എം. ജമാഅത്തെ ഇസ്‌ലാമി പിന്തുണയിൽ പ്രതിരോധം.
● നിലമ്പൂർ നഗരസഭയിൽ വോട്ട് ചോർച്ച.
● 2021-നെക്കാൾ വോട്ടർമാരുടെ എണ്ണം കൂടി.
● കേരളത്തിലെ ഉപതിരഞ്ഞെടുപ്പുകളിൽ ഉയർന്ന പോളിങ്.
മലപ്പുറം: (KVARTHA) കൊടുംമഴയെ അവഗണിച്ച് നിലമ്പൂർ ഉപതിരഞ്ഞെടുപ്പിൽ ജനം ബൂത്തിലെത്തിയത് സർക്കാരിനെതിരായ വികാരം കാരണമാണെന്ന് വിലയിരുത്തൽ. ജമാഅത്തെ ഇസ്‌ലാമിയുടെ പിന്തുണ യു.ഡി.എഫിന് ലഭിച്ചുവെന്ന് പറഞ്ഞ് സി.പി.എം. പ്രതിരോധിക്കാൻ ശ്രമിക്കുന്നുണ്ടെങ്കിലും, നിലമ്പൂർ നഗരസഭയിലെ വോട്ടു ചോർച്ച ഭരണ വിരുദ്ധ വികാരമായാണ് കണക്കാക്കപ്പെടുന്നത്.
2021-ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ 1,73,443 വോട്ടാണ് ആകെ പോൾ ചെയ്തതെങ്കിൽ, 2025-ലെ ഉപതിരഞ്ഞെടുപ്പിൽ ഇത് 1,74,667 വോട്ടായി വർദ്ധിച്ചു. 2021-ൽ പോളിങ് ശതമാനം 76.71 ആയിരുന്നെങ്കിൽ, 2024-ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ നിലമ്പൂർ നിയമസഭാ മണ്ഡലത്തിലെ പോളിങ് 70.99 ശതമാനം മാത്രമായിരുന്നു. എന്നാൽ, 2025-ൽ വയനാട് ലോക്‌സഭാ മണ്ഡലത്തിൽ നടന്ന ഉപതിരഞ്ഞെടുപ്പിൽ നിലമ്പൂർ നിയമസഭാ മണ്ഡലത്തിലെ പോളിങ് 61.91 ശതമാനം മാത്രമായിരുന്നു.
സമീപകാലത്ത് കേരളത്തിൽ നടന്ന ഉപതിരഞ്ഞെടുപ്പുകളിൽ ഏറ്റവും കൂടുതൽ പോളിങ് നടന്നത് നിലമ്പൂരിലാണ്. ഈ ഉപതിരഞ്ഞെടുപ്പ് ഫലം 2026-ലെ നിയമസഭാ തിരഞ്ഞെടുപ്പിന്റെ 'ട്രെൻഡ് സെറ്ററാകുമെന്നാണ്' രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നത്.
ഈ വാർത്തയെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങൾ പങ്കുവെക്കുക
Article Summary (English): High turnout in Nilambur by-election despite rain indicates strong anti-government sentiment.
#NilamburByElection, #KeralaPolitics, #AntiIncumbency, #VoterTurnout, #KeralaElections, #LDF