Politics | പാലക്കാട് ഉപതെരഞ്ഞെടുപ്പ്: മതനിരപേക്ഷ വോട്ടുകൾ യുഡിഎഫ് പാളയത്തിലേക്ക് എത്തിക്കാൻ ജമാത്തെ ഇസ്ലാമിയും എസ് ഡി പി ഐയും ശ്രമിച്ചുവെന്ന് എം വി ഗോവിന്ദൻ


ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
● മുസ്ലീം ലീഗും ഇതിന് കൂട്ടുനിന്നുവെന്നും അദ്ദേഹം
● മതനിരപേക്ഷ വോട്ടുകൾ യുഡിഎഫിലേക്ക് നീങ്ങിയതായി എംവി ഗോവിന്ദൻ.
● എൽഡിഎഫ് മികച്ച മത്സരമാണെന്ന സംശയം ലഹിവല്ലെന്ന് ഗോവിന്ദൻ അഭിപ്രായപ്പെട്ടു.
കണ്ണൂർ: (KVARTHA) പാലക്കാട് ഉപതെരഞ്ഞെടുപ്പിൽ മതനിരപേക്ഷ വോട്ടുകൾ യുഡിഎഫ് പാളയത്തിലേക്ക് മാറ്റാൻ ജമാഅത്തെ ഇസ്ലാമിയും എസ്ഡിപിഐയും ശ്രമിച്ചുവെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ ആരോപിച്ചു. കണ്ണൂരിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ബിജെപിയെ പേടിച്ച് മതേതര വോട്ടുകൾ യുഡിഎഫിലേക്ക് മാറ്റാൻ അവർ ശ്രമിച്ചുവെന്നും മുസ്ലീം ലീഗും ഇതിന് കൂട്ടുനിന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

എന്നിരുന്നാലും, എൽഡിഎഫ് ശക്തമായ മത്സരം കാഴ്ചവെച്ചിട്ടുണ്ട്. മൂന്നാം സ്ഥാനത്ത് നിന്നാണ് എൽ.ഡി.എഫ് ശക്തമായ മത്സരം കാഴ്ച്ചവെച്ചത്. എൽഡിഎഫിന് പാലക്കാട് ജയിക്കാനുള്ള നല്ല സാധ്യതയുണ്ടെന്നും മൂന്നാം സ്ഥാനത്തേക്ക് ബിജെപി പോകുമെന്നും പ്രതീക്ഷിക്കുന്നതായി അദ്ദേഹം പറഞ്ഞു. ചേലക്കരയിൽ എൽഡിഎഫ് വൻ ഭൂരിപക്ഷത്തിൽ ജയിക്കുമെന്നും വയനാടിൽ എൽഡിഎഫ് നില മെച്ചപ്പെടുത്തുമെന്നും എംവി ഗോവിന്ദൻ പറഞ്ഞു. ജനങ്ങൾ എൽഡിഎഫിനെ അനുകൂലിച്ചുവെന്നത് വ്യക്തമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
#KeralaPolitics #PalakkadElection #MVGovindan #UDFSupport #SDPI #LDF