കോൺഗ്രസ് കൂടെ നടക്കുന്നയാളുകളെ കൊണ്ട് കാല് പിടിപ്പിക്കുന്നു: എം എ ബേബി


● യു.ഡി.എഫിൽ പലരും ഈ ദയനീയ അവസ്ഥ തുറന്നുപറയുന്നു.
● നിലമ്പൂർ സി.പി.എമ്മിന്റെ സിറ്റിംഗ് സീറ്റാണ്.
● എൽ.ഡി.എഫിന് വലിയ വിജയസാധ്യതയുണ്ട്.
● എൽ.ഡി.എഫ് സ്ഥാനാർത്ഥിയെ ഉടൻ പ്രഖ്യാപിക്കും.
● പി.വി. അൻവർ മത്സരിക്കുന്നതിൽ ആശങ്കയില്ല.
● യു.ഡി.എഫിൽ കടുത്ത ആശയക്കുഴപ്പമെന്ന് എം.എ. ബേബി.
കണ്ണൂർ: (KVARTHA) നിലമ്പൂർ ഉപതെരഞ്ഞെടുപ്പിലെ യു.ഡി.എഫ് സ്ഥാനാർത്ഥി തർക്കത്തിൽ കോൺഗ്രസിനെതിരെ രൂക്ഷ വിമർശനവുമായി സി.പി.എം അഖിലേന്ത്യാ ജനറൽ സെക്രട്ടറി എം.എ. ബേബി രംഗത്ത്.
യു.ഡി.എഫിൽ ഒപ്പമുള്ളവരെക്കൊണ്ട് പി.വി. അൻവറിൻ്റെ കാൽ പിടിപ്പിക്കാനാണ് കോൺഗ്രസ് ശ്രമിക്കുന്നതെന്ന് അദ്ദേഹം ആരോപിച്ചു. കണ്ണൂർ നോർത്ത് മലബാർ ചേംബർ ഓഫ് ഹാളിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
യു.ഡി.എഫിലെ പലരും ഇക്കാര്യം തുറന്നുപറയുന്നുണ്ട്. നിലമ്പൂരിലെ കോൺഗ്രസിൻ്റെ ദയനീയ അവസ്ഥയാണിത്. സി.പി.എം സിറ്റിംഗ് സീറ്റായ നിലമ്പൂരിൽ ഇടതുപക്ഷത്തിന് വലിയ വിജയസാധ്യതയുണ്ട്. എൽ.ഡി.എഫ് സ്ഥാനാർത്ഥിയെക്കുറിച്ച് സി.പി.എം സംസ്ഥാന സെക്രട്ടറി ഗോവിന്ദൻ മാസ്റ്ററും എൽ.ഡി.എഫ് കൺവീനർ ടി.പി. രാമകൃഷ്ണനും ഉടൻ പ്രഖ്യാപിക്കുമെന്നും അദ്ദേഹം പറഞ്ഞു.
പി.വി. അൻവർ മത്സരിക്കുമോ എന്ന കാര്യത്തിൽ എൽ.ഡി.എഫിന് ആശങ്കയില്ല. യു.ഡി.എഫിൽ നിലവിൽ കടുത്ത ആശയക്കുഴപ്പമാണെന്നും എം.എ. ബേബി കൂട്ടിച്ചേർത്തു.
നിലമ്പൂർ ഉപതെരഞ്ഞെടുപ്പിലെ രാഷ്ട്രീയ വിവാദങ്ങളെക്കുറിച്ച് നിങ്ങളുടെ അഭിപ്രായം പങ്കുവെക്കുക.
Summary: CPM General Secretary M.A. Baby sharply criticized Congress over the Nilambur by-election candidate dispute, alleging they are forcing P.V. Anvar to beg for support, highlighting UDF's disarray.
#KeralaPolitics #NilamburByElection #MABaby #CPM #Congress #UDF