‘വർഗീയ കൂട്ടുകെട്ടിൽ മനംനൊന്തു’; കെ വി രവീന്ദ്രൻ ചെങ്കൊടി പിടിച്ചു; കോൺഗ്രസിന് തിരിച്ചടി


● കോൺഗ്രസ് വർഗീയ കൂട്ടുകെട്ടുണ്ടാക്കി.
● മുൻ എടക്കാട് പഞ്ചായത്ത് പ്രസിഡന്റായിരുന്നു.
● കണ്ണൂർ ബ്ലോക്ക് മുൻ പ്രസിഡന്റ് കൂടിയാണ്.
● സിപിഎം സംസ്ഥാന നേതാക്കൾ സ്വീകരിച്ചു.
● കോൺഗ്രസിന് വലിയ തിരിച്ചടി.
കണ്ണൂർ: (KVARTHA) കോൺഗ്രസിന്റെ വർഗീയ കൂട്ടുകെട്ടിൽ പ്രതിഷേധിച്ച് കണ്ണൂരിലെ മുതിർന്ന കോൺഗ്രസ് നേതാവും മുൻ എടക്കാട് പഞ്ചായത്ത് പ്രസിഡന്റുമായിരുന്ന കെ.വി രവീന്ദ്രൻ പാർട്ടി വിട്ട് കുടുംബത്തോടൊപ്പം സിപിഎമ്മിൽ ചേർന്നു. നിലമ്പൂർ ഉപതിരഞ്ഞെടുപ്പിൽ കോൺഗ്രസ്-ജമാഅത്തെ ഇസ്‌ലാമി കൂട്ടുകെട്ടിൽ പ്രതിഷേധിച്ചാണ് രവീന്ദ്രൻ പാർട്ടി വിട്ടത്.
കണ്ണൂർ ബ്ലോക്ക് മുൻ പ്രസിഡണ്ടും എടക്കാട് പഞ്ചായത്ത് പ്രസിഡണ്ടുമായിരുന്നു കെ.വി രവീന്ദ്രൻ. കോൺഗ്രസ് മതേതര നിലപാട് കൈവിട്ടുവെന്നും അധികാരത്തിനുവേണ്ടി എന്തും ചെയ്യുന്ന പാർട്ടിയായി മാറിയെന്നും അദ്ദേഹം പ്രതികരിച്ചു.
കണ്ണൂർ സിപിഎം ജില്ലാ കമ്മിറ്റി ഓഫീസിൽ നടന്ന സ്വീകരണ യോഗത്തിൽ സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റംഗം എം.വി. ജയരാജൻ, ജില്ലാ സെക്രട്ടറി കെ.കെ. രാഗേഷ് തുടങ്ങിയ നേതാക്കൾ പി. രവീന്ദ്രനെയും അദ്ദേഹത്തോടൊപ്പമുള്ളവരെയും ചുവന്ന ഹാരമണിയിച്ച് പാർട്ടിയിലേക്ക് സ്വീകരിച്ചു.
ഈ രാഷ്ട്രീയ വാർത്തയെക്കുറിച്ച് നിങ്ങളുടെ അഭിപ്രായങ്ങൾ പങ്കുവെക്കുക.
Article Summary (English): Senior Congress leader K.V. Raveendran, citing 'communal alliance' in Nilambur by-election, quit Congress and joined CPI(M) with family.
#KeralaPolitics #Congress #CPIM #PoliticalDefection #Kannur #NilamburByElection