ഭരണാധികാരികളെപ്പോലും പിടിച്ചുകൊണ്ടുപോയേക്കാം; സാമ്രാജ്യത്വ കടന്നാക്രമണങ്ങൾക്കെതിരെ കെ കെ രാഗേഷ്

 
CPM Kannur District Secretary KK Ragesh addressing farmers protest at Kannur Head Post Office

Photo: Special Arrangement

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

● എണ്ണ ഖനനത്തിന്റെ പേരിലാണ് അമേരിക്ക ഇറാനെ ആക്രമിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.
● അമേരിക്കൻ പ്രസിഡന്റ് ട്രംപിന് മുൻപിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മുട്ടുവിറയ്ക്കുകയാണെന്ന് രാഗേഷ് പരിഹസിച്ചു
● രാജ്യത്തെ കർഷകരുടെ സബ്സിഡി ഇല്ലാതാക്കി അമേരിക്കൻ ഉൽപ്പന്നങ്ങൾക്ക് വിപണിയൊരുക്കുകയാണ് കേന്ദ്രം ചെയ്യുന്നത്.
● ആർ.എസ്.എസിന്റെ വ്യാജ ദേശാഭിമാനമാണ് കേന്ദ്ര നയങ്ങളിലൂടെ പുറത്തുവരുന്നതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.
● കണ്ണൂർ ഹെഡ് പോസ്റ്റ് ഓഫീസിന് മുൻപിൽ നടന്ന ധർണ്ണയിൽ നൂറുകണക്കിന് കർഷകർ പങ്കെടുത്തു.

കണ്ണൂർ: (KVARTHA) സാമ്രാജ്യത്വത്തിനെതിരെ നിലപാട് സ്വീകരിക്കുന്ന കേരളത്തിലെ ഭരണാധികാരിയെപ്പോലും വേണമെങ്കിൽ പിടിച്ചുകൊണ്ടുപോകാവുന്ന സാഹചര്യമാണ് നിലവിലുള്ളതെന്ന് സി.പി.എം. കണ്ണൂർ ജില്ലാ സെക്രട്ടറി കെ.കെ. രാഗേഷ്. 

നെൽക്കൃഷിക്കാരുടെ സബ്സിഡി കേന്ദ്ര സർക്കാർ നിഷേധിച്ചതിനെതിരെ അഖിലേന്ത്യാ കിസാൻ സഭ കണ്ണൂർ ഹെഡ് പോസ്റ്റ് ഓഫീസിനു മുൻപിൽ സംഘടിപ്പിച്ച പ്രതിഷേധ ധർണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

Aster mims 04/11/2022

സാമ്രാജ്യത്വ കടന്നാക്രമണം

സാമ്രാജ്യത്വ വിരുദ്ധ നിലപാട് സ്വീകരിച്ചതിന്റെ പേരിലാണ് വെനിസ്വേലയിൽ കടന്നുകയറി അവിടുത്തെ പ്രസിഡന്റിനെ അമേരിക്ക പിടിച്ചുകൊണ്ടുപോയതെന്ന് കെ.കെ. രാഗേഷ് പറഞ്ഞു. എണ്ണ ഖനനത്തിന്റെ പേരിലാണ് ഇറാനെ ആക്രമിച്ചത്. 

ഇത്തരത്തിൽ തങ്ങളുടെ വരുതിയിൽ നിൽക്കാത്ത രാജ്യങ്ങൾക്കെതിരെ അമേരിക്ക കടന്നാക്രമണം നടത്തുകയാണ്. ഈ സാഹചര്യത്തിലും സാമ്രാജ്യത്വ വിരുദ്ധ നിലപാടുകളുമായി കേരളത്തിലെ ഇടതുപക്ഷം മുൻപോട്ടു പോവുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കേന്ദ്ര നയങ്ങൾക്കെതിരെ വിമർശനം

അമേരിക്കൻ പ്രസിഡന്റ് ട്രംപിനു മുൻപിൽ 56 ഇഞ്ച് നെഞ്ചളവുണ്ടെന്നു പറയുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മുട്ടുവിറയ്ക്കുകയാണ്. രാജ്യത്തെ നെൽക്കൃഷിക്കാരുടെ സബ്സിഡി ഇല്ലാതാക്കിയ ഇന്ത്യൻ പ്രധാനമന്ത്രി സാമ്രാജ്യത്വ നയങ്ങളാണ് ഇന്ത്യയിൽ നടപ്പിലാക്കുന്നത്. 

അമേരിക്കയുമായി വാണിജ്യ കരാർ നിലവിൽ വന്നതോടെ അവരുടെ ഉൽപ്പന്നങ്ങൾ മാത്രമേ ഇന്ത്യയിൽ വിറ്റഴിക്കാൻ പാടുള്ളൂ എന്ന നയം നടപ്പിലാക്കുകയാണ്. ഇതോടെ ആർ.എസ്.എസിന്റെ വ്യാജ ദേശാഭിമാനമാണ് പുറത്തുവന്നിരിക്കുന്നതെന്നും കെ.കെ. രാഗേഷ് ആരോപിച്ചു.

പ്രതിഷേധ മാർച്ച്

പ്രതിഷേധ ധർണയിൽ കിസാൻ സഭ ജില്ലാ പ്രസിഡന്റ് പി. ഗോവിന്ദൻ അധ്യക്ഷനായി. എൻ.ആർ. സക്കീന, എം.സി. പവിത്രൻ, എം.സി. മനോജ് എന്നിവർ പ്രസംഗിച്ചു. ജില്ലാ ജോയിന്റ് സെക്രട്ടറി പി. പ്രശാന്ത് സ്വാഗതം പറഞ്ഞു. വി. രാജേഷ് പ്രേം, കെ. ഗിരീഷ് കുമാർ, എം. മോഹനൻ, വി. രമേശൻ എന്നിവർ കണ്ണൂർ സ്റ്റേഡിയം കോർണറിൽ നിന്നു നടന്ന പ്രതിഷേധ മാർച്ചിന് നേതൃത്വം നൽകി.

പുതിയ വാർത്തകൾ സമയബന്ധിതമായി അറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യൂ. ഈ വാർത്ത മറ്റുള്ളവരുമായി പങ്കിടാൻ മറക്കരുത്.

Article Summary: K.K. Ragesh slams the central government's policies during the Kisan Sabha protest in Kannur.

#KKRagesh #CPM #Kannur #FarmersProtest #KisanSabha #NarendraModi #Imperialism #Kvartha

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia