ബജറ്റ് 10 വർഷം പാഴാക്കിയതിന്റെ സാക്ഷ്യപത്രം: കെസി വേണുഗോപാൽ എംപി
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
● നടപ്പിലാക്കില്ലെന്ന് ഉറപ്പുള്ള പൊള്ളയായ വാഗ്ദാനങ്ങൾ ബജറ്റിൽ കുത്തിനിറച്ചിരിക്കുന്നു.
● ക്ഷേമപെൻഷൻ 2500 രൂപയാക്കി വർദ്ധിപ്പിക്കാതെ സർക്കാർ ജനങ്ങളെ വഞ്ചിച്ചു.
● ശമ്പള കമ്മീഷനെ നിയമിച്ചത് അടുത്ത സർക്കാരിന്റെ തലയിൽ ഉത്തരവാദിത്തം കെട്ടിവെക്കാനാണ്.
● അഷ്വേർഡ് പെൻഷൻ പദ്ധതിയിലും ജീവനക്കാർ വിഹിതം നൽകണമെന്നത് വഞ്ചനയാണ്.
● പങ്കാളിത്ത പെൻഷനെ എതിർത്ത സിപിഐയുടെ നിലപാടിനെ അദ്ദേഹം ചോദ്യം ചെയ്തു.
● ബജറ്റ് പദ്ധതികളുടെ നടത്തിപ്പിൽ സർക്കാർ ധവളപത്രം പുറത്തിറക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
തിരുവനന്തപുരം: (KVARTHA) പിണറായി സർക്കാർ കഴിഞ്ഞ പത്തുവർഷം പാഴാക്കിയതിന്റെ സാക്ഷ്യപത്രമാണ് പുതിയ ബജറ്റെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ എംപി. ജനങ്ങളുടെ കണ്ണിൽ പൊടിയിടാനുള്ള പ്രഖ്യാപനങ്ങളാണ് ബജറ്റിൽ ഏറിയ പങ്കും ഉൾക്കൊള്ളിച്ചിരിക്കുന്നത്. ഈ സർക്കാരിന് ഇനി ഒരിക്കലും നടപ്പിലാക്കേണ്ടി വരില്ലെന്ന് ഉറപ്പുള്ളതുകൊണ്ടാണ് പൊള്ളയായ വാഗ്ദാനങ്ങൾ ബജറ്റിൽ കുത്തിനിറച്ചിരിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ബജറ്റിലെ പ്രഖ്യാപനങ്ങൾ നടപ്പിലാക്കാനുള്ള സാവകാശമോ അവകാശമോ ഈ സർക്കാരിനില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ജനവഞ്ചന മുഖമുദ്രയാക്കിയ സർക്കാരായതുകൊണ്ട് ബജറ്റിനെയും വഞ്ചനയുടെ ആയുധമാക്കിയാണ് പിണറായി സർക്കാർ ഉപയോഗിക്കുന്നത്. പ്രകടനപത്രികയിലെ വാഗ്ദാനങ്ങൾ പാലിച്ചു എന്ന് അവകാശപ്പെടുന്ന സർക്കാർ ക്ഷേമപെൻഷൻ 2500 രൂപയായി വർദ്ധിപ്പിച്ചിട്ടില്ലെന്നത് വസ്‌തുതയാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ജനങ്ങളെ വഞ്ചിക്കുന്ന നയമാണ് സർക്കാർ തുടരുന്നത്.
ശമ്പള പരിഷ്കരണവും പെൻഷനും
സർക്കാർ ജീവനക്കാരുടെ ശമ്പള പരിഷ്കരണം 2024-ൽ നടപ്പാക്കേണ്ടതായിരുന്നു. എന്നാൽ അതിനുള്ള ശമ്പള കമ്മീഷനെ നിയമിച്ചത് പോലും ഈ ബജറ്റിലാണ്. ഇത് അടുത്ത സർക്കാരിന്റെ തലയിൽ കെട്ടിവെച്ച് ഉത്തരവാദിത്തത്തിൽ നിന്ന് ഓടിയൊളിക്കാനാണ് പിണറായി സർക്കാർ ശ്രമിക്കുന്നതെന്നും വേണുഗോപാൽ ആരോപിച്ചു.
പങ്കാളിത്ത പെൻഷന് പകരം അഷ്വേർഡ് പെൻഷൻ കൊണ്ടുവരുന്നു എന്ന് പറയുമ്പോഴും ജീവനക്കാർ വിഹിതം നൽകണമെന്ന നിബന്ധനയുണ്ട്. പങ്കാളിത്ത പെൻഷനെ നഖശിഖാന്തം എതിർത്ത സിപിഐക്ക് ഇക്കാര്യത്തിൽ ഇപ്പോൾ എന്താണ് പറയാനുള്ളതെന്ന് അദ്ദേഹം ചോദിച്ചു.
വന്യമൃഗശല്യവും ധവളപത്രവും
വന്യമൃഗശല്യം പ്രതിരോധിക്കാൻ ബജറ്റിൽ തുക വകയിരുത്തിയെങ്കിലും കഴിഞ്ഞ തവണ പ്രഖ്യാപിച്ചതിന്റെ പകുതി പോലും വകയിരുത്തിയിട്ടില്ലെന്ന് കെ.സി. വേണുഗോപാൽ പറഞ്ഞു. കഴിഞ്ഞ ബജറ്റിൽ പ്രഖ്യാപിച്ച എത്ര പദ്ധതികൾ യഥാർത്ഥത്തിൽ നടപ്പാക്കി എന്നത് സംബന്ധിച്ച് സർക്കാർ ധവളപത്രം പുറത്തിറക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
പുതിയ അപ്‌ഡേറ്റുകൾ ഉടൻ ലഭിക്കാൻ ഞങ്ങളുടെ ഫേസ്ബുക്ക് പേജ് ഫോളോ ചെയ്യുക. ഈ വാർത്ത വാട്സ്ആപ്പ് ഗ്രൂപ്പുകളിൽ ഷെയർ ചെയ്യൂ. അഭിപ്രായം കമന്റായി രേഖപ്പെടുത്താനും മറക്കരുത്.
Article Summary: AICC General Secretary KC Venugopal MP criticised the Kerala budget as a certificate of ten wasted years, labelling it a tool of deception with hollow promises.
#KeralaBudget #KCVenugopal #LDFGovernment #KeralaPolitics #EconomicCritique #WelfarePension
