Criticism | 'കാസർകോട് നഗരത്തിലെ മാർക്കറ്റ് പരിസരം മാലിന്യക്കൂമ്പാരമായി മാറി'; നഗരസഭയെ വിമർശിച്ച് കേരള കോൺഗ്രസ് (എം)

 
Kasaragod Market Turns into a Garbage Dump

Photo: Arranged

ADVERTISEMENT

● മാർക്കറ്റ് വികസനം സംബന്ധിച്ച വാഗ്ദാനങ്ങൾ പാലിക്കാത്തതിൽ പ്രതിഷേധം.
● സമരം ചെയ്യുമെന്ന് മുന്നറിയിപ്പ്.
● നഗരസഭ ഉടൻ ഇടപെടണമെന്നാണ് ആവശ്യം.

കാസർകോട്: (KVARTHA) നഗരത്തിലെ മാർക്കറ്റ് പരിസരം പൊതു മാലിന്യക്കൂമ്പാരമായി മാറിയെന്നാരോപണം. നഗരസഭയുടെ അനാസ്ഥയാണ് ഈ ദയനീയ സ്ഥിതിക്ക് കാരണമെന്ന് കേരള കോൺഗ്രസ് (എം) ആരോപിച്ചു. മാർക്കറ്റിലെ പൊതു ശൗചാലയത്തിലേക്കുള്ള വഴി മാലിന്യക്കൂമ്പാരം കൊണ്ട് തടയപ്പെട്ടിരിക്കുകയാണ്. നിരവധി തവണ പരാതി ഉന്നയിച്ചിട്ടും നഗരസഭ ഇതുവരെ യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ല. മാർക്കറ്റ് നിവാസികൾ കാലങ്ങളായി നേരിടുന്ന ഈ പ്രശ്നത്തിന് സ്ഥിരമായ പരിഹാരം കാണണമെന്നാണ് അവരുടെ ആവശ്യം.

Aster_MIMS

നഗരസഭ അധികൃതർ മാർക്കറ്റ് വികസനം സംബന്ധിച്ച് നൽകിയ വാഗ്ദാനങ്ങൾ പാലിക്കാതെ വഞ്ചിച്ചുവെന്നും കേരള കോൺഗ്രസ് (എം) ആരോപിക്കുന്നു. മാർക്കറ്റ് നവീകരണം, മാലിന്യ നിർമാർജനം തുടങ്ങിയ പ്രശ്നങ്ങളെക്കുറിച്ച് നടത്തിയ ചർച്ചകളിൽ എടുത്ത തീരുമാനങ്ങൾ നടപ്പിലാക്കാത്തതിൽ പ്രതിഷേധിച്ചാണ് പാർട്ടി നേതാക്കൾ രംഗത്തെത്തിയിരിക്കുന്നത്.

Kasaragod Market Turns into a Garbage Dump

മാർക്കറ്റ് കെട്ടിടം പൊതു മാലിന്യങ്ങൾ സംഭരിക്കാനുള്ള കേന്ദ്രമാക്കി മാറ്റാനുള്ള നീക്കത്തെ തടയുമെന്നും തൽ സ്ഥിതി തുടർന്നാൽ മത്സ്യ തൊഴിലാളികളുടെ നേതൃത്വത്തിൽ നഗരസഭയ്ക്കെതിരെ സമരങ്ങൾ സംഘടിപ്പിക്കുമെന്നും കേരള കോൺഗ്രസ് (എം) കാസർകോട് മണ്ഡലം പ്രസിഡന്റ് സിദ്ദിഖ് ചേരങ്കൈ മുന്നറിയിപ്പ് നൽകി. നഗരസഭ അധികൃതർ ഉടൻ തന്നെ ഇടപെട്ട് മാർക്കറ്റിലെ മാലിന്യ പ്രശ്നത്തിന് സ്ഥിരമായ പരിഹാരം കാണണമെന്നാണ് പൊതുജനങ്ങളുടെ ആവശ്യം.

#Kasaragod, #Kerala, #pollution, #wastemanagement, #protest, #municipality

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia