യെലഹങ്ക കുടിയൊഴിപ്പിക്കൽ: കോൺഗ്രസ് ഹൈക്കമാൻഡ് ഇടപെട്ടു; അടിയന്തര പുനരധിവാസം ഉറപ്പായി; 185 കുടുംബങ്ങൾക്ക് അടിയന്തര പുനരധിവാസം, കർണാടക സർക്കാർ നടപടി തുടങ്ങി
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
● മന്ത്രി സമീർ അഹമ്മദ് ഖാൻ ദുരിതബാധിതരെ നേരിൽ സന്ദർശിച്ച് സ്ഥിതിഗതികൾ വിലയിരുത്തി.
● തിങ്കളാഴ്ച തന്നെ കുടുംബങ്ങളെ പുതിയ ഇടങ്ങളിലേക്ക് മാറ്റിപ്പാർപ്പിക്കും.
● സ്ലം ബോർഡ് ക്വാർട്ടേഴ്സുകളിലോ താത്കാലിക സംവിധാനങ്ങളിലോ താമസമൊരുക്കാൻ ബിബിഎംപിക്ക് നിർദ്ദേശം.
● മനുഷ്യാവകാശത്തിന് മുൻഗണന നൽകണമെന്ന് കെ.സി. വേണുഗോപാൽ സർക്കാരിനോട് ആവശ്യപ്പെട്ടു.
● വിവിധ മത-രാഷ്ട്രീയ സംഘടനകളുടെ പ്രതിഷേധത്തിന് പിന്നാലെയാണ് ദ്രുതഗതിയിലുള്ള നടപടി.
ബംഗ്ളൂരു: (KVARTHA) യെലഹങ്ക കോഗിലു ലേ ഔട്ടിലെ വിവാദമായ കുടിയൊഴിപ്പിക്കൽ നടപടിയെത്തുടർന്ന് പെരുവഴിയിലായ കുടുംബങ്ങൾക്ക് ആശ്വാസം. വീട് നഷ്ടപ്പെട്ട 185 കുടുംബങ്ങൾക്ക് അടിയന്തര പുനരധിവാസം ഉറപ്പാക്കാൻ കർണാടക സർക്കാർ തീരുമാനിച്ചു. എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ വിഷയത്തിൽ നടത്തിയ നിർണ്ണായകമായ ഇടപെടലിനെത്തുടർന്നാണ് സർക്കാർ ദ്രുതഗതിയിലുള്ള നടപടികളിലേക്ക് കടന്നത്.
ഹൈക്കമാൻഡ് ഇടപെടൽ
കുടിയൊഴിപ്പിക്കപ്പെട്ട കുടുംബങ്ങളുടെ ദയനീയാവസ്ഥ മാധ്യമങ്ങളിലൂടെയും മറ്റും ശ്രദ്ധയിൽപ്പെട്ടതോടെ കോൺഗ്രസ് ഹൈക്കമാൻഡ് വിഷയത്തിൽ സജീവമായി ഇടപെടുകയായിരുന്നു. എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ കഴിഞ്ഞ ദിവസം തന്നെ ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാറുമായി ഫോണിൽ സംസാരിച്ചിരുന്നു. തുടർന്ന്, കോൺഗ്രസ് പ്രവർത്തക സമിതി (CWC) യോഗത്തിനായി ഡൽഹിയിലെത്തിയ കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയുമായി കെ.സി. വേണുഗോപാൽ നേരിൽ കണ്ട് ചർച്ച നടത്തി.
മനുഷ്യാവകാശത്തിന് മുൻഗണന
അനധികൃതമായ കയ്യേറ്റമാണ് ഒഴിപ്പിക്കുന്നതെങ്കിലും, ഇത്തരം നടപടികളിൽ മനുഷ്യാവകാശങ്ങൾക്കും മാനുഷിക പരിഗണനകൾക്കുമാണ് മുൻഗണന നൽകേണ്ടതെന്ന് കെ.സി. വേണുഗോപാൽ ചർച്ചയിൽ ആവശ്യപ്പെട്ടു. സ്ത്രീകളും കുട്ടികളും അടങ്ങുന്ന കുടുംബങ്ങളെ തെരുവിലിറക്കുന്നത് അംഗീകരിക്കാനാവില്ലെന്നും അടിയന്തരമായി ബദൽ സംവിധാനം ഒരുക്കണമെന്നും അദ്ദേഹം മുഖ്യമന്ത്രിയോട് നിർദ്ദേശിച്ചു. കുടിയൊഴിപ്പിക്കപ്പെട്ട എല്ലാവരെയും അടിയന്തരമായി പുനരധിവസിപ്പിക്കുമെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യയും ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാറും അദ്ദേഹത്തിന് ഉറപ്പുനൽകി.
മന്ത്രിയുടെ സന്ദർശനം
തുടർന്ന് കർണാടക ഭവന, വഖഫ് കാര്യ മന്ത്രി സമീർ അഹമ്മദ് ഖാനുമായി കെ.സി. വേണുഗോപാൽ ഫോണിൽ സംസാരിച്ചു. ദുരിതബാധിതരെ നേരിൽ സന്ദർശിച്ച് ആവശ്യമായ സൗകര്യങ്ങൾ ഉറപ്പാക്കാൻ അദ്ദേഹം മന്ത്രിയോട് നിർദ്ദേശിച്ചു. മുഖ്യമന്ത്രിയുമായും ഉപമുഖ്യമന്ത്രിയുമായും ആലോചിച്ച് രണ്ടുദിവസത്തിനകം തന്നെ ഇവർക്ക് പകരം താമസസൗകര്യം സജ്ജീകരിക്കണമെന്നായിരുന്നു നിർദ്ദേശം.
ഇതിന്റെ അടിസ്ഥാനത്തിൽ മന്ത്രി സമീർ അഹമ്മദ് ഖാൻ ദുരിതബാധിതരെ നേരിൽ സന്ദർശിക്കുകയും സ്ഥിതിഗതികൾ വിലയിരുത്തുകയും ചെയ്തു. തുടർന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ ഉന്നതതല യോഗം വിളിക്കുകയും ബിബിഎംപി (ബൃഹത് ബംഗളൂരു മഹാനഗര പാലികെ) കമ്മീഷണർക്ക് അടിയന്തര സഹായങ്ങൾ എത്തിക്കാൻ ഉത്തരവ് നൽകുകയും ചെയ്തു.
പുനരധിവാസം ഉടൻ
സർക്കാർ കണക്കുകൾ പ്രകാരം 185 കുടുംബങ്ങളെയാണ് അടിയന്തരമായി മാറ്റിപ്പാർപ്പിക്കേണ്ടത്. തിങ്കളാഴ്ച (ഡിസംബർ 29) തന്നെ ഇവർക്ക് പുതിയ താമസസ്ഥലത്തേക്ക് മാറാൻ സാധിക്കുമെന്നാണ് സർക്കാർ വൃത്തങ്ങൾ വ്യക്തമാക്കുന്നത്. ഭവനമന്ത്രി സമീർ അഹമ്മദ് ഖാൻ നേരിട്ടെത്തിയാണ് ദുരിതബാധിതരെ പുതിയ താമസയിടങ്ങളിലേക്ക് എത്തിക്കുന്നതിനുള്ള നടപടികൾ ഏകോപിപ്പിക്കുന്നത്. സ്ലാമി ബോർഡ് ക്വാർട്ടേഴ്സുകളിലോ മറ്റ് താത്കാലിക സംവിധാനങ്ങളിലോ ഇവർക്ക് സൗകര്യം ഒരുക്കും.
വികസനത്തിന്റെ പേരിൽ നടന്ന കുടിയൊഴിപ്പിക്കലിനെതിരെ കാന്തപുരം എപി അബൂബകർ മുസ്ലിയാർ, സമസ്ത അധ്യക്ഷൻ ജിഫ്രി മുത്തുകോയ തങ്ങൾ, മുസ്ലിം ലീഗ്, സിപിഎം ഉൾപ്പെടെയ്ഉള്ള മത രാഷ്ട്രീയ സംഘടനകൾ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തിയിരുന്നു. ഇതിന് പിന്നാലെയാണ് കോൺഗ്രസ് ദേശീയ നേതൃത്വത്തിന്റെ ഇടപെടലും തുടർനടപടികളും ഉണ്ടായത്.
യെലഹങ്കയിലെ കുടുംബങ്ങൾക്ക് കൈത്താങ്ങായ ഈ ആശ്വാസവാർത്ത മറ്റുള്ളവരിലേക്കും എത്തിക്കൂ. നിങ്ങളുടെ അഭിപ്രായങ്ങൾ പങ്കുവെക്കൂ.
Article Summary: Karnataka government starts rehabilitating 185 families evicted in Yelahanka following intervention by K.C. Venugopal.
#Yelahanka #KarnatakaNews #KCVenugopal #Siddaramaiah #Rehabilitation #BangaloreNews
