കെ സുധാകരൻ തുടരും; പുതുയുഗ യാത്രയെ വരവേറ്റ് കണ്ണൂരിൽ സുധാകര പക്ഷത്തിന്റെ ഫ്ലക്സ് ബോർഡുകൾ
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
● കണ്ണൂർ നിയമസഭാ മണ്ഡലത്തിൽ മത്സരിക്കാൻ തയ്യാറാണെന്ന് കെ. സുധാകരൻ എംപി കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.
● മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളിക്കെതിരെ സുധാകരനെ തന്നെ കളത്തിലിറക്കണമെന്നാണ് പ്രവർത്തകരുടെ ആവശ്യം.
● പുതുയുഗ യാത്രയുടെ സ്വാഗത ബോർഡുകളിൽ സുധാകരന്റെ ചിത്രത്തിനാണ് പ്രാധാന്യം നൽകിയിരിക്കുന്നത്.
● കെപിസിസി അധ്യക്ഷ സ്ഥാനം ഒഴിയുന്ന സാഹചര്യത്തിൽ സുധാകരൻ നിയമസഭയിലേക്ക് മാറുമെന്ന് സൂചന.
കണ്ണൂർ: (KVARTHA) പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ നയിക്കുന്ന പുതുയുഗ യാത്ര കണ്ണൂർ ജില്ലയിൽ പ്രവേശിച്ചിരിക്കെ, നഗരത്തിൽ കോൺഗ്രസ് പ്രവർത്തക സമിതി അംഗവും എം.പിയുമായ കെ. സുധാകരന്റെ ചിത്രമുള്ള ഫ്ലക്സ് ബോർഡുകൾ വ്യാപകമായി പ്രത്യക്ഷപ്പെട്ടു.
ശനിയാഴ്ച വൈകുന്നേരത്തോടെയാണ് പ്രധാന സ്വീകരണ വേദിയിലും പൊടിക്കുണ്ട് മുതൽ താണ വരെയുള്ള പാതയോരങ്ങളിലും പ്രവർത്തകർ ബോർഡുകൾ സ്ഥാപിച്ചത്.
ജനഹൃദയങ്ങളിലെ നേതാവ്
'കെ. സുധാകരൻ തുടരും', 'അധികാരത്തിന്റെ ചില്ലുമേടയിലല്ല ജനഹൃദയങ്ങളിലാണ് സുധാകരന്റെ സ്ഥാനം', 'കെ.എസ് കണ്ണൂരിന്റെ കരുത്തനായ നേതാവ്' തുടങ്ങിയ മുദ്രാവാക്യങ്ങൾ എഴുതിയ ബോർഡുകളാണ് ഉയർന്നിട്ടുള്ളത്.
പുതുയുഗ യാത്ര നയിക്കുന്ന വി.ഡി സതീശന്റെയും മറ്റ് യു.ഡി.എഫ് നേതാക്കളുടെയും ചിത്രങ്ങൾ ബോർഡിന്റെ താഴെയായാണ് നൽകിയിരിക്കുന്നത്. ഇത് പ്രതിഷേധത്തിന്റെ ഭാഗമല്ലെന്നും കണ്ണൂരിൽ സുധാകരന്റെ സ്വാധീനം ഒട്ടും കുറഞ്ഞിട്ടില്ലെന്ന് വ്യക്തമാക്കാനുമാണ് ബോർഡുകൾ സ്ഥാപിച്ചതെന്നുമാണ് സുധാകരനെ അനുകൂലിക്കുന്നവർ പറയുന്നത്.
കണ്ണൂർ മണ്ഡലത്തിൽ അങ്കത്തിനോ?
കണ്ണൂർ നിയമസഭാ മണ്ഡലം തിരിച്ചുപിടിക്കുന്നതിനായി താൻ മത്സരിക്കാൻ തയ്യാറാണെന്ന് കെ. സുധാകരൻ എം.പി കഴിഞ്ഞ ദിവസം മാധ്യമങ്ങളോട് വ്യക്തമാക്കിയിരുന്നു. എന്നാൽ ഇക്കാര്യത്തിൽ ഹൈക്കമാൻഡ് ആണ് അന്തിമ തീരുമാനം എടുക്കേണ്ടത്.
മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളിക്കെതിരെ സുധാകരനെ തന്നെ മത്സരിപ്പിക്കണമെന്നാണ് കണ്ണൂരിലെ കോൺഗ്രസ് പ്രവർത്തകരുടെ പൊതുവികാരം. കെ.പി.സി.സി അധ്യക്ഷ പദവി ഒഴിയുന്ന സാഹചര്യത്തിൽ സുധാകരന് നിയമസഭയിലേക്ക് മത്സരിക്കാൻ അവസരം നൽകാമെന്ന് മുൻപ് വാഗ്ദാനം നൽകിയിരുന്നതായും അദ്ദേഹത്തോട് അടുത്ത വൃത്തങ്ങൾ പറയുന്നു.
മറ്റ് സ്ഥാനാർത്ഥികൾ
എം.പിമാർ നിയമസഭയിലേക്ക് മത്സരിക്കണോ എന്ന കാര്യത്തിൽ ഹൈക്കമാൻഡ് നിലപാട് കടുപ്പിക്കുകയാണെങ്കിൽ മറ്റ് പേരുകളും പാർട്ടിയുടെ സജീവ പരിഗണനയിലുണ്ട്. മുൻ മേയർ ടി.ഒ മോഹനൻ, കെ.എസ്.യു നേതാവ് മുഹമ്മദ് ഷമ്മാസ്, ഡി.സി.സി അധ്യക്ഷൻ മാർട്ടിൻ ജോർജ്, അമൃതാ രാമകൃഷ്ണൻ എന്നിവരുടെ പേരുകളാണ് നിലവിൽ ചർച്ച ചെയ്യപ്പെടുന്നത്.
പുതിയ വാർത്തകൾ അറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യുക. ഈ വാർത്ത ഷെയർ ചെയ്യൂ. അഭിപ്രായം കമന്റായി രേഖപ്പെടുത്താനും മറക്കരുത
Article Summary: Pro-Sudhakaran flex boards appear in Kannur as V D Satheesan's Puthuyuga Yatra enters the district, signaling support for his potential assembly candidacy.
#KSudhakaran #KannurPolitics #Congress #PuthuyugaYatra #VDSatheesan #KeralaPolitics #KVARTHA
