Donald Trump | 48 വർഷം മുമ്പ് അമേരിക്കയിൽ ജഗന്നാഥ രഥയാത്ര സംഘടിപ്പിക്കാൻ ഡൊണാൾഡ് ട്രംപിന്റെ സഹായം; ലോകം വീണ്ടും ഉത്സവം ആഘോഷിക്കുമ്പോഴുണ്ടായ വെടിവെപ്പിൽ മുൻ പ്രസിഡന്റ് രക്ഷപ്പെട്ടത് അത്ഭുതകരമായി 

 
Donald Trump
Donald Trump

Photo Credit: X/ Donald Trump Jr.

1976ലാണ് ഡൊണാൾഡ് ട്രംപ് കൃഷ്ണ ഭക്തർക്ക് പ്രതീക്ഷയുടെ കിരണമായി ഉയർന്നുവന്നത്

വാഷിംഗ്ടൺ: (KVARTHA) മുൻ അമേരിക്കൻ പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ് വധശ്രമത്തിൽ നിന്ന് കഷ്ടിച്ച് രക്ഷപ്പെട്ടപ്പോൾ, ഇന്ത്യയിലെ ഏറ്റവും പ്രധാനപ്പെട്ട ഉത്സവങ്ങളിലൊന്നായ ജഗന്നാഥ രഥയാത്രയും ചർച്ചയായി. കൃത്യം 48 വർഷം മുമ്പ് 1976ൽ ന്യൂയോർക്കിൽ ആദ്യമായി ജഗന്നാഥ രഥയാത്ര സംഘടിപ്പിക്കാൻ ഭക്തരെ സഹായിച്ച ഡൊണാൾഡ് ട്രംപ്, ലോകം വീണ്ടും മറ്റൊരു ജഗന്നാഥ രഥയാത്ര ഉത്സവം ആഘോഷിക്കുമ്പോൾ മാരകമായ ആക്രമണത്തിൽ നിന്ന് രക്ഷപ്പെട്ടത്‌ കാലത്തിന്റെ സാക്ഷ്യമായി.

ട്രംപിന്റെ സഹായം 

1976ൽ 30-കാരനായ ഡൊണാൾഡ് ട്രംപ് അമേരിക്കയിലെ അന്നത്തെ വളർന്നുവരുന്ന റിയൽ എസ്റ്റേറ്റ് ബിസിനസുകാരനായിരുന്നു. ആ സമയത്ത് ഇൻ്റർനാഷണൽ സൊസൈറ്റി ഫോർ കൃഷ്ണ കോൺഷ്യസ്‌നെസ് (ഇസ്‌കോൺ) ന്യൂയോർക്ക് സിറ്റിയിൽ ആദ്യത്തെ ജഗന്നാഥ രഥയാത്ര സംഘടിപ്പിക്കാൻ പദ്ധതിയിട്ടിരുന്നു, എന്നാൽ വെല്ലുവിളികൾ വളരെ വലുതായിരുന്നു. ഫിഫ്ത്ത് അവന്യൂവിൽ രഥയാത്രയ്ക്ക് അനുമതി നേടിയെടുക്കുക എന്ന് ഒട്ടും എളുപ്പമായിരുന്നില്ല.

കൂടാതെ രഥങ്ങൾ നിർമ്മിക്കാൻ കഴിയുന്ന ഒരു വലിയ ഒഴിഞ്ഞ സ്ഥലം കണ്ടെത്തുന്നതും പ്രയാസകരമായിരുന്നു. സാധ്യമായ എല്ലാവരുടെയും വാതിലുകളിൽ മുട്ടി, പക്ഷേ എല്ലായിടത്തുനിന്നും നിരാശയാണ് നേരിട്ടത്. രഥങ്ങളുടെ നിർമ്മാണത്തിന് അനുയോജ്യമെന്ന് കണ്ടെത്തിയ പെൻസിൽവാനിയ റെയിൽ യാർഡിലെ സ്ഥലം വിൽക്കുന്നതിനുള്ള നീക്കങ്ങൾ നടക്കുന്നതായും അത് ലഭ്യമാകില്ലെന്നും ഭക്തർ ബന്ധപ്പെട്ടവർ പറഞ്ഞു. ഭക്തരുടെ നിരാശ ഉച്ചസ്ഥായിയിലെത്തി, പ്രതീക്ഷകൾ ഏറെക്കുറെ തകർന്നു. 

അപ്പോഴാണ് ഡൊണാൾഡ് ട്രംപ് കൃഷ്ണ ഭക്തർക്ക് പ്രതീക്ഷയുടെ കിരണമായി ഉയർന്നുവന്നത്. കുറച്ച് ദിവസങ്ങൾക്ക് ശേഷം, പെൻസിൽവാനിയ റെയിൽ യാർഡിലെ വസ്തുവകകൾ ഡൊണാൾഡ് ട്രംപ് വാങ്ങിയെന്ന് ആരോ പറഞ്ഞു. തുടർന്ന് ഒരു വലിയ കുട്ട പ്രസാദവും നിവേദ്യ പൊതിയുമായി ഭക്തർ അദ്ദേഹത്തിൻ്റെ ഓഫീസിലേക്ക് പോയി. ട്രംപിന്റെ സെക്രട്ടറി അത് സ്വീകരിച്ചെങ്കിലും ഭക്തർക്ക് മുന്നറിയിപ്പ് നൽകി, 'ഇത്തരത്തിലുള്ള കാര്യത്തിന് അദ്ദേഹം ഒരിക്കലും സമ്മതിക്കില്ല. നിങ്ങൾക്ക് ചോദിക്കാം, പക്ഷേ നിങ്ങൾക്ക് തരുമെന്ന് പറയാൻ പോകുന്നില്ല'.

മൂന്ന് ദിവസത്തിന് ശേഷം, ട്രംപിൻ്റെ സെക്രട്ടറി ഭക്തരെ വിളിച്ചു. 'എന്താണ് സംഭവിച്ചതെന്ന് എനിക്കറിയില്ല, അദ്ദേഹം നിങ്ങളുടെ കത്ത് വായിച്ചു, നിങ്ങൾ അവിടെവെച്ചുപോയ മഹാപ്രസാദത്തിൽ നിന്ന് അൽപ്പം എടുത്തു. നിങ്ങൾ ഇവിടേക്ക് വന്ന് ട്രംപ് ഒപ്പിട്ട അനുമതി കത്ത് വാങ്ങൂ', എന്നായിരുന്നു സെക്രട്ടറി പറഞ്ഞത്. 
രഥങ്ങൾ നിർമിക്കുന്നതിന് തുറന്ന സ്ഥലം ഉപയോഗിക്കാൻ അനുവദിക്കുന്ന പേപ്പറിൽ ട്രംപ് ഒപ്പുവച്ചിരുന്നു.

വീണ്ടുമൊരു ജഗന്നാഥ രഥയാത്രക്കാലം 

ജഗന്നാഥ രഥയാത്ര, ഹിന്ദുക്കളുടെ ഏറ്റവും പ്രധാനപ്പെട്ട ഉത്സവങ്ങളിൽ ഒന്നാണ്, പ്രധാനമായും ഒഡീഷയിലെ പുരിയിൽ ആഘോഷിക്കപ്പെടുന്നു. ഈ ഉത്സവം ഭഗവാൻ ജഗന്നാഥൻ, സഹോദരി സുഭദ്ര, സഹോദരൻ ബലഭദ്രൻ എന്നിവരുടെ രഥങ്ങളിൽ നഗരത്തിലൂടെ നടത്തുന്ന യാത്രയെ അനുസ്മരിക്കുന്നു. നൂറ്റാണ്ടുകളായി നടന്നുവരുന്ന ഈ ഉത്സവത്തിന്റെ ഉത്ഭവം 12-ാം നൂറ്റാണ്ടിലേക്ക് നീളുന്നു. ഭഗവാന്റെ അനുഗ്രഹം ലഭിക്കാനും പാപങ്ങളിൽ നിന്ന് മോചനം നേടാനും ഈ യാത്രയിൽ പങ്കെടുക്കുന്നത് സഹായിക്കുമെന്നാണ് വിശ്വാസം.

ലോകം വീണ്ടും ഒമ്പത് ദിവസത്തെ ജഗന്നാഥ രഥയാത്ര ഉത്സവം ആഘോഷിക്കുന്ന ഈ സമയത്താണ് പെന്‍സില്‍വേനിയയില്‍ തിരഞ്ഞെടുപ്പ് റാലിയില്‍ പ്രസംഗിക്കുന്നതിനിടെ ട്രംപിന് നേരേ ആക്രമണമുണ്ടായത്. ചെവിയിൽ പരുക്കേറ്റ് അദ്ദേഹം കഷ്ടിച്ച് രക്ഷപ്പെട്ടു. പ്രസംഗിക്കുന്നതിനിടെ തൻ്റെ ചെവിയോട് ചേർന്ന് വെടിയേറ്റ് ചോരയൊലിക്കുന്നതെന്ന് മനസിലാക്കിയ മുൻ പ്രസിഡൻ്റ് പെട്ടെന്ന് ചെവിയിൽ പിടിച്ചു. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചു. പിന്നീട് ആശുപത്രി വിടുകയും ചെയ്‌തു.  വെടിവയ്പ്പിന് തൊട്ടുപിന്നാലെ അക്രമിയെ സീക്രട്ട് ഏജൻറുമാർ വധിക്കുകയുമുണ്ടായി.  48 വർഷം മുമ്പ് ജഗന്നാഥ രഥയാത്ര ഉത്സവം ആഘോഷിക്കുന്നതിന് സഹായിച്ചതിന് ഇപ്പോൾ അദ്ദേഹത്തെ രക്ഷിച്ചുകൊണ്ട് ജഗന്നാഥ ഭഗവാൻ അനുഗ്രഹിക്കുകയായിരുന്നുവെന്നാണ് ഭക്തർ അഭിപ്രയപ്പെടുന്നത്.


 

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia