Controversy | 'അത് അത്ര വലിയ സംഭവമൊന്നുമല്ല', കുംഭമേളയില്‍ 30 പേര്‍ മരിച്ച ദുരന്തത്തിൽ ഹേമ മാലിനിയുടെ പ്രതികരണം വിവാദമായി; യഥാർത്ഥ മരണസംഖ്യ സർക്കാർ മറച്ചുവെക്കുന്നുവെന്ന് പ്രതിപക്ഷം
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
● ഉത്തരവാദികൾക്കെതിരെ കർശന നടപടി വേണമെന്ന് അഖിലേഷ് യാദവ്
● ത്രിവേണി സംഗമത്തിലെ ജലം മലിനമായതായി ജയാ ബച്ചൻ
● പാർലമെന്റിലും വിഷയം ഉന്നയിച്ച് പ്രതിപക്ഷം
ലക്‌നൗ: (KVARTHA) മഹാകുംഭമേളയിലെ മൗനി അമാവാസി ദിനത്തിൽ തിക്കിലും തിരക്കിലും പെട്ട് 30 പേർക്ക് ജീവൻ നഷ്ടപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്ത സംഭവത്തെക്കുറിച്ച് ബിജെപി എംപി ഹേമ മാലിനി നടത്തിയ പ്രതികരണം വിവാദമായി. 'അത് അത്ര വലിയ സംഭവമൊന്നുമല്ല. വെറുതെ അതിനെ പറ്റി പര്‍വതീകരിച്ചു പറയുന്നു', എന്നാണ് ഹേമ മാലിനി പ്രതികരിച്ചത്. സർക്കാർ വളരെ കാര്യക്ഷമമായി കൈകാര്യം ചെയ്തുവെന്നും ഹേമ മാലിനി പറഞ്ഞു.
ദുരന്തത്തിൽ മരിച്ചവരുടെ യഥാർഥ കണക്കുകൾ യുപി സർക്കാർ മറച്ചുവയ്ക്കുകയാണെന്ന് സമാജ് വാദി പാർട്ടി നേതാവ് അഖിലേഷ് യാദവ് ആരോപിച്ച് മണിക്കൂറുകൾക്ക് ശേഷമാണ് ഹേമമാലിനി മറുപടിയുമായി രംഗത്തുവന്നത്. മഹാകുംഭമേളയിലെ ദുരന്തത്തിന് ഉത്തരവാദികളായവർക്കെതിരെ കർശന നടപടി എടുക്കണമെന്നും മരണസംഖ്യ മറച്ചുവെച്ചവരെയും ശിക്ഷിക്കണമെന്നും അഖിലേഷ് യാദവ് ആവശ്യപ്പെട്ടിരുന്നു.
#WATCH | Delhi: BJP MP Hema Malini says "...We went to Kumbh, we had a very nice bath. It is right that an incident took place, but it was not a very big incident. I don't know how big it was. It is being exaggerated...It was very well-managed, and everything was done very… pic.twitter.com/qIuEZ045Um
— ANI (@ANI) February 4, 2025
കഴിഞ്ഞ ജനുവരി 29ന് പ്രയാഗ് രാജിലെ മഹാകുംഭമേളയിലുണ്ടായ തിക്കിലും തിരക്കിലും പെട്ട് 30 പേർ മരിക്കുകയും 60 ഓളം പേർക്ക് പരിക്കേൽക്കുകയും ചെയ്‌തുവെന്നാണ് യുപി സർക്കാർ വ്യക്തമാക്കിയത്. അതേസമയം ഈ ദുരന്തത്തെക്കുറിച്ച് വിശദമായ അന്വേഷണം വേണമെന്ന് പ്രതിപക്ഷ പാർട്ടികൾ ആവശ്യപ്പെടുന്നു. മരിച്ചവരുടെ പട്ടിക ആവശ്യപ്പെട്ട് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയും മറ്റ് പ്രതിപക്ഷ നേതാക്കളും തിങ്കളാഴ്ച പാർലമെന്റിൽ വിഷയം ഉന്നയിച്ചു.
അതേസമയം, മഹാ കുംഭമേളയിലെ ത്രിവേണി സംഗമത്തിലെ ജലം മലിനമായതായി സമാജ്‌വാദി പാർട്ടി (എസ്‌പി) രാജ്യസഭാ എംപി ജയാ ബച്ചൻ ആരോപിച്ചു. അടുത്തിടെയുണ്ടായ തിക്കിലും തിരക്കിലും പെട്ട് മൃതദേഹങ്ങൾ നദിയിലേക്ക് തള്ളിയതിനാൽ ഇത് മലിനമായതായി അവർ പറഞ്ഞു. വിഐപികൾക്ക് പ്രത്യേക പരിഗണന ലഭിക്കുന്നുണ്ടെങ്കിലും സാധാരണ ഭക്തർക്ക് ശരിയായ സൗകര്യങ്ങൾ ലഭിക്കുന്നില്ലെന്നും അവർ കൂട്ടിച്ചേർത്തു.
Hema Malini's response to the Kumbh Mela tragedy, where 30 people died, has sparked controversy. She downplayed the incident, leading to criticism and calls for investigation.
#KumbhMelaTragedy #HemaMalini #Controversy #India #Accident #Investigation
