Criticism | 'ആർഎസ്എസിനെക്കുറിച്ച് നിങ്ങളുടെ മുത്തശ്ശിയോട് ചോദിക്കൂ'; രാഹുൽ ഗാന്ധിക്ക് മറുപടിയുമായി കേന്ദ്രമന്ത്രി ഗിരിരാജ് സിംഗ്

 
Giriraj Singh responds to Rahul Gandhi’s criticism

Photo Credit: Facebook/ Giriraj Singh

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ഇന്ത്യയുടെ സംസ്‌കാരത്തിൽ നിന്നും പാരമ്പര്യത്തിൽ നിന്നുമാണ് ആർഎസ്എസ് പിറവിയെടുത്തതെന്നും ഗിരിരാജ് സിംഗ് 
 

ന്യൂഡൽഹി: (KVARTHA) മരണപ്പെട്ടയാളുമായി ബന്ധപ്പെടാൻ എന്തെങ്കിലും സാങ്കേതികവിദ്യയുണ്ടെങ്കിൽ, രാഷ്ട്രീയ സ്വയംസേവക് സംഘിൻ്റെ (ആർഎസ്എസ്) പങ്കിനെക്കുറിച്ച് രാഹുൽ ഗാന്ധി തൻ്റെ മുത്തശ്ശിയോട് (ഇന്ദിരാഗാന്ധി) ചോദിക്കണമെന്ന് കേന്ദ്രമന്ത്രി ഗിരിരാജ് സിംഗ്. ഇന്ത്യ ഒരൊറ്റ ആശയമാണെന്നാണ് ആർഎസ്എസ് വിശ്വസിക്കുന്നതെന്നും എന്നാൽ ഇന്ത്യ എന്നത് അനവധി ആശയങ്ങള്‍ ഉള്‍ച്ചേര്‍ന്നതാണ് എന്നാണ് തങ്ങൾ വിശ്വസിക്കുന്നതെന്നും രാഹുൽ ഗാന്ധി അമേരിക്കൻ സന്ദർശനത്തിനിടെ പറഞ്ഞതിനോട് പ്രതികരിക്കുകയായിരുന്നു കേന്ദ്രമന്ത്രി.

Aster mims 04/11/2022

തൻ്റെ മുത്തശ്ശി പാകിസ്‌താനെതിരെ നിർണായക പോരാട്ടം നടത്തിയ കാലത്തെക്കുറിച്ച് രാഹുൽ ഗാന്ധിക്ക് യാതൊരു ധാരണയുമില്ലെന്ന് ഗിരിരാജ് സിംഗ് പറഞ്ഞു. മരണപ്പെട്ടവരുമായി ആശയവിനിമയം നടത്താൻ എന്തെങ്കിലും സാങ്കേതിക വിദ്യയുണ്ടെങ്കിൽ, അക്കാലത്തെ ആർഎസ്എസിൻ്റെ പങ്കിനെക്കുറിച്ച് രാഹുൽ മുത്തശ്ശിയോട് ചോദിക്കണമെന്നും അല്ലെങ്കിൽ ചരിത്രത്തിൻ്റെ താളുകളിൽ അത് തിരഞ്ഞുകണ്ടെത്താമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ആർഎസ്എസിനെ മനസ്സിലാക്കാൻ രാഹുലിന് നിരവധി ജീവിതങ്ങൾ വേണ്ടിവരുമെന്നും ഒരു രാജ്യദ്രോഹിക്ക് സംഘടനയെ മനസ്സിലാക്കാൻ കഴിയില്ലെന്നും അദ്ദേഹം ആരോപിച്ചു. വിദേശത്ത് പോയി രാജ്യത്തെ വിമർശിക്കുന്നവർക്ക് ആർഎസ്എസിനെ ശരിക്കും മനസിലാക്കാൻ കഴിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. രാജ്യത്തിൻ്റെ പ്രതിച്ഛായ തകർക്കാൻ മാത്രമാണ് രാഹുൽ ഗാന്ധി വിദേശത്തേക്ക് പോകുന്നതെന്ന് തോന്നുന്നു. ഇന്ത്യയുടെ സംസ്‌കാരത്തിൽ നിന്നും പാരമ്പര്യത്തിൽ നിന്നുമാണ് ആർഎസ്എസ് പിറവിയെടുത്തതെന്നും ഗിരിരാജ് സിംഗ് പറഞ്ഞു.

#GirirajSingh, #RahulGandhi, #RSS, #IndianPolitics, #PoliticalResponse, #HistoricalContext

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia