വൈശാഖിനെ തിരിച്ചെടുക്കില്ല; പയ്യന്നൂരിൽ തള്ളേണ്ടവരെ തള്ളും, കൊള്ളേണ്ടവരെ കൊള്ളും: കെ കെ രാഗേഷ്
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
കണ്ണൂർ: (KVARTHA) പയ്യന്നൂരിൽ പാർട്ടി വിരുദ്ധ പ്രവർത്തനം നടത്തിയവരെയും വിമതരെയും തിരിച്ചെടുക്കില്ലെന്ന് വ്യക്തമാക്കി സി.പി.എം കണ്ണൂർ ജില്ലാ സെക്രട്ടറി കെ.കെ. രാഗേഷ്.
പയ്യന്നൂരിൽ തള്ളേണ്ടവരെ തള്ളുമെന്നും കൊള്ളേണ്ടവരെ കൊള്ളുമെന്നും അദ്ദേഹം പറഞ്ഞു. കണ്ണൂർ സി.പി.എം ജില്ലാ കമ്മിറ്റി ഓഫീസായ അഴീക്കോടൻ മന്ദിരത്തിൽ വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
വൈശാഖിന് 'നോ എൻട്രി'
കാര വാർഡിൽ നിന്നും വിമത സ്ഥാനാർത്ഥിയായി മത്സരിച്ച് വിജയിച്ച മുൻ ബ്രാഞ്ച് സെക്രട്ടറി വൈശാഖുമായി പാർട്ടി യാതൊരു ചർച്ചയും നടത്തിയിട്ടില്ലെന്ന് രാഗേഷ് വ്യക്തമാക്കി. പാർട്ടിക്കും മുന്നണിക്കുമെതിരെ സ്ഥാനാർത്ഥിയായി മത്സരിച്ചപ്പോൾ തന്നെ വൈശാഖിനെ പാർട്ടിയിൽ നിന്നും പുറത്താക്കിയതാണ്.
അതിനുശേഷം അദ്ദേഹവുമായി ചർച്ചകളൊന്നും നടന്നിട്ടില്ല. ഒരാളെ പാർട്ടിയിൽ നിന്നും പുറത്താക്കുന്നതും ഒരു തിരുത്തൽ നടപടിയാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. 'തള്ളേണ്ടവരെ തള്ളും' എന്ന് പറഞ്ഞത് ഇത്തരം നടപടികളെ ഉദ്ദേശിച്ചാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അകന്നവരെ ചേർത്തുപിടിക്കും
പയ്യന്നൂരിലെ പ്രശ്നങ്ങൾ പരിഹരിക്കാൻ പാർട്ടി നേതൃത്വം കൃത്യമായി ഇടപെട്ടിട്ടുണ്ട്. തെറ്റിദ്ധാരണ കാരണമാണ് പലരും പാർട്ടിയുമായി അകന്ന് നിൽക്കുന്നത്. ഇതിൽ പാർട്ടി അംഗങ്ങളും അനുഭാവികളുമുണ്ട്. തിരുത്തേണ്ടവരെ തിരുത്തിച്ച് പാർട്ടിയോടൊപ്പം നിർത്താനാണ് തീരുമാനം. എല്ലാവരെയും ഉൾക്കൊള്ളുകയെന്നതാണ് പാർട്ടി നയമെന്നും അദ്ദേഹം പറഞ്ഞു.
പാർട്ടിക്ക് ക്ഷീണമില്ല
പയ്യന്നൂരിൽ പാർട്ടിക്ക് യാതൊരു ക്ഷീണവും പറ്റിയിട്ടില്ലെന്നും ഇപ്പോഴും അവിടെ നല്ല സ്വാധീനം സി.പി.എമ്മിന് തന്നെയാണെന്നും കെ.കെ. രാഗേഷ് അവകാശപ്പെട്ടു. സി.പി.എം നടത്തിവരുന്ന ഗൃഹസന്ദർശനത്തിന് ജനങ്ങളിൽ നിന്ന് നല്ല പ്രതികരണമാണ് ലഭിക്കുന്നത്.
താൻ സന്ദർശിച്ച വീടുകളിൽ നിന്നും ആരും പാർട്ടിയെയോ സർക്കാരിനെയോ വിമർശിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. വാർത്താ സമ്മേളനത്തിൽ സി.പി.എം സംസ്ഥാന കമ്മിറ്റിയംഗം ടി.വി. രാജേഷും പങ്കെടുത്തു.
ഈ വാർത്ത ഷെയർ ചെയ്യൂ. നിങ്ങളുടെ അഭിപ്രായങ്ങൾ കമൻ്റ് ചെയ്യു
Article Summary: CPM Kannur District Secretary K.K. Ragesh clarified that rebel candidate Vaisakh will not be readmitted to the party. He emphasized a strict stance against anti-party activities in Payyannur while stating that those who left due to misunderstandings would be brought back.
#CPIM #Kannur #Payyannur #KKRagesh #KeralaPolitics #Vaisakh #KannurNews
