CPM | സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി: മുൻ എംഎൽഎമാരായ എം പ്രകാശൻ മാസ്റ്ററും ടി വി രാജേഷും അന്തിമ പരിഗണനയിൽ


● കണ്ണൂർ സിപിഎമ്മിൻ്റെ ഏറ്റവും വലിയ ശക്തികേന്ദ്രങ്ങളിൽ ഒന്നാണ്.
● അനുഭവ സമ്പത്തും സംഘാടക ശേഷിയുമുള്ള നേതാവിനെയാണ് പരിഗണിക്കുന്നത്.
● മുൻ ജില്ലാ സെക്രട്ടറി പി. ശശിയുടെ പേരും പരിഗണനയിലുണ്ട്.
കണ്ണൂര്‍: (KVARTHA) എം വി ജയരാജനെ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗമായി തെരഞ്ഞെടുത്തതിനെ തുടര്‍ന്ന് സിപിഎം കണ്ണൂര്‍ ജില്ലാസെക്രട്ടറി സ്ഥാനത്തേക്ക് ആരുവരുമെന്ന ചോദ്യം പാര്‍ട്ടി വൃത്തങ്ങളില്‍ നിന്നും ഉയരുന്നു. രാജ്യത്ത് തന്നെ സി.പി.എമ്മിൻ്റെ ഏറ്റവും വലിയ ശക്തികേന്ദ്രങ്ങളിലൊന്നാണ് കണ്ണൂർ. അങ്ങനെയുള്ള ജില്ലയിൽ അനുഭവ സമ്പത്തും മികച്ച സംഘാടക ശേഷിയുമുള്ള നേതാവ് മാത്രമേ ജില്ലാ സെക്രട്ടറി സ്ഥാനത്തേക്ക് വരാൻ സാധ്യതയുള്ളു.
ഈ സാഹചര്യത്തിൽ ദീർഘകാലം ജില്ലാ സെക്രട്ടറിയേറ്റംഗവും മുൻ അഴീക്കോട് എംഎൽഎ യുമായ എം. പ്രകാശൻ മാസ്റ്റർക്കാണ് കൂടുതൽ സാധ്യതയെന്നാണ് വിവരം. സി.പി.എം സംസ്ഥാന കമ്മിറ്റിയംഗങ്ങളായ ടി.വി രാജേഷ്, എൻ. ചന്ദ്രൻ, മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി പി.ശശി, പ്രൈവറ്റ് സെക്രട്ടറി കെ.കെ രാഗേഷ് എന്നിവരുടെ പേരുകളാണ് ഇതിനു പുറമേ ഉയരുന്നത്. എം.വി ജയരാജന്‍ സംസ്ഥാന സെക്രട്ടറിയേറ്റിലേക്ക് പോകുമെന്ന സൂചന കഴിഞ്ഞ തളിപ്പറമ്പ് സമ്മേളത്തില്‍ തന്നെ പാര്‍ട്ടി കേന്ദ്രങ്ങളില്‍ നിന്നു തന്നെ പ്രചരിച്ചിരുന്നു.
ഈ സാഹചര്യത്തിലാണ് പുതിയ സെക്രട്ടറിയാരെന്ന ചര്‍ച്ചയും തുടങ്ങിയത്. സംസ്ഥാന കമ്മിറ്റിയംഗങ്ങളായ നേതാക്കളാണ് പാര്‍ട്ടിയുടെ പരിഗണനയിലുളളത്. കല്യാശേരി മുന്‍ എംഎല്‍എ ടി.വി രാജേഷ്, മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കെ കെ രാഗേഷ്, സംസ്ഥാന കമ്മിറ്റിയംഗങ്ങളായ എന്‍. ചന്ദ്രന്‍, എം. പ്രകാശന്‍ എന്നിവരാണ് ജില്ലാസെക്രട്ടറി സ്ഥാനത്തേക്ക് പരിഗണിക്കപ്പെടുന്നത്. മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി പി ശശിയും പരിഗണിക്കുന്ന നേതാക്കളില്‍ ഒരാളാണ്. നേരത്തെ കണ്ണൂര്‍ ജില്ലാസെക്രട്ടറിയായി പ്രവര്‍ത്തിച്ച നേതാക്കളിലൊരാളാണ് പി.ശശി. ഇക്കുറി സംസ്ഥാന സെക്രട്ടറിയേറ്റിലേക്ക് പി.ശശിയുടെ പേരുയര്‍ന്നിരുന്നുവെങ്കിലും അവസാനനിമിഷം ലിസ്റ്റില്‍ ഇടം പിടിച്ചില്ല.
മുഖ്യമന്ത്രിയുടെ അതീവവിശ്വസ്തരിലൊരാളായ പി.ശശി കണ്ണൂര്‍ ജില്ലാസെക്രട്ടറിയാക്കണമെന്ന് പിണറായി വിജയന് താല്‍പര്യമുണ്ട്. എന്നാല്‍ മുന്‍ എംഎല്‍എയായ ടി.വി രാജേഷിന്റെ പേരാണ് ജില്ലാസെക്രട്ടറി സ്ഥാനത്തേക്ക് ജില്ലാ കമ്മിറ്റി ഏറ്റവും കൂടുതല്‍ പരിഗണന നല്‍കുന്നത്. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ എം വി ജയരാജന്‍ മത്സരിച്ചപ്പോള്‍ ആക്ടിങ് സെക്രട്ടറിയുടെ ചുമതല ടി.വി രാജേഷിനായിരുന്നു.
പാര്‍ട്ടി ജില്ലാസെക്രട്ടറി സ്ഥാനത്തേക്ക് യുവനേതാക്കളെ പരിഗണിച്ചാല്‍ നറുക്ക് വീഴുക ടി വി രാജേഷിനു തന്നെയായിരിക്കുമെന്നാണ് പാര്‍ട്ടിക്കുളളിലെ ചര്‍ച്ചകള്‍. പാർട്ടി സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ, എം.വി ജയരാജൻ, ഇ.പി ജയരാജൻ തുടങ്ങിയവർ ടി.വി രാജേഷിനെ പിൻതുണയ്ക്കുന്നവരാണ്. എന്നാൽ എം. പ്രകാശൻ മാസ്റ്ററുടെ സീനിയോറിറ്റിയും വർഗബഹുജന സംഘടനകളെ നയിച്ചതിൻ്റെ നേതൃപാടവവും പാർട്ടിക്കുള്ളിലെ സ്വീകാര്യതയും എം പ്രകാശൻ മാസ്റ്റർക്ക് അനുകൂല ഘടകങ്ങളിലൊന്നാണ്.
ഈ വാർത്തയെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങൾ പങ്കുവെക്കുക.
CPM Kannur district secretary post is under discussion with possible candidates including M. Prakashan Master, T.V. Rajesh, and others. Seniority and party influence are key factors in the selection.
#CPM #Kannur #DistrictSecretary #MPrakashan #TVRajesh #KeralaPolitics