ശക്തികേന്ദ്രത്തിൽ നിന്നും കൂടുമാറ്റം; മുൻ സിപിഎം നേതാവിനെ രാജീവ് ചന്ദ്രശേഖർ  ബിജെപിയിലേക്ക് സ്വീകരിച്ചു

 
BJP State President Rajeev Chandrasekhar welcoming former CPM leader KK Soman to BJP in Kannur.
BJP State President Rajeev Chandrasekhar welcoming former CPM leader KK Soman to BJP in Kannur.

Photo: Arranged

● മുൻ ബ്രാഞ്ച് സെക്രട്ടറി കെ.കെ. സോമനാണ് പാർട്ടി മാറിയത്.
● എൻ.സി.പി, കോൺഗ്രസ്, ജെ.ഡി.എസ് പ്രവർത്തകരും ചേർന്നു

കണ്ണൂർ: (KVARTHA) സി.പി.എം ശക്തികേന്ദ്രമായ മയ്യിലിൽ നിന്നും മുൻ ബ്രാഞ്ച് സെക്രട്ടറി ബി.ജെ.പിയിൽ ചേർന്നു. ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ കണ്ണൂർ ജവഹർ ഓഡിറ്റോറിയത്തിൽ നടന്ന വികസിത് ഭാരത് പരിപാടിയിൽ വെച്ചാണ് പാർട്ടി വിട്ടു വന്ന സി.പി.എം പ്രവർത്തകനെ സ്വീകരിച്ചത്.

എസ്.എഫ്.ഐ മുൻ മയ്യിൽ ഏരിയാ കമ്മിറ്റി അംഗം, ഡി.വൈ.എഫ്.ഐ മുൻ മയ്യിൽ ബ്ലോക്ക് കമ്മിറ്റി അംഗം, സി.ഐ.ടി.യു മുൻ മയ്യിൽ ഏരിയാ കമ്മിറ്റി അംഗം, 18 വർഷത്തോളം കയരളം മൊട്ട ബ്രാഞ്ച് സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ച മയ്യിൽ പഞ്ചായത്തിലെ കയരളം മൊട്ട സ്വദേശിയായ കെ.കെ. സോമനാണ് സി.പി.എം ബന്ധം ഉപേക്ഷിച്ച് ബി.ജെ.പി അംഗത്വം സ്വീകരിച്ചത്.

ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ പങ്കെടുത്ത കണ്ണൂർ നോർത്ത് ജില്ലയുടെ വികസിത കേരളം കൺവെൻഷനിൽ വെച്ച് സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖർ കെ.കെ. സോമനെ ഷാൾ അണിയിച്ച് പാർട്ടിയിലേക്ക് സ്വീകരിച്ചു. 

കണ്ണൂർ നോർത്ത് ജില്ലാ അധ്യക്ഷൻ കെ.കെ. വിനോദ് കുമാർ, എം.ടി. രമേശ്, അഡ്വ. എസ്. സുരേഷ് കുമാർ, എ.പി. അബ്ദുല്ലക്കുട്ടി, സി.കെ. പത്മനാഭൻ, പി.കെ. കൃഷ്ണദാസ്, കെ. രഞ്ജിത്ത്, മയ്യിൽ മണ്ഡലം പ്രസിഡന്റ് ശ്രീഷ് മിനാത്ത് തുടങ്ങി നിരവധി സംസ്ഥാന ജില്ലാ നേതാക്കളും കണ്ണൂർ നോർത്ത് ജില്ലയിലെ വിവിധ മണ്ഡലം പ്രസിഡന്റുമാരും സജീവാംഗങ്ങളും ചടങ്ങിന് സാക്ഷ്യം വഹിച്ചു.

എൻ.സി.പി, കോൺഗ്രസ്, ജെ.ഡി.എസ് പ്രവർത്തകർ ഉൾപ്പെടെയുള്ളവരും സംസ്ഥാന അധ്യക്ഷന്റെ സാന്നിധ്യത്തിൽ ബി.ജെ.പിയിൽ ചേർന്നു.

ഈ രാഷ്ട്രീയ മാറ്റത്തെക്കുറിച്ച് നിങ്ങളുടെ അഭിപ്രായം പറയൂ!

Summary: Former CPM branch secretary KK Soman joined BJP in Kannur. BJP state president Rajeev Chandrasekhar welcomed him at a Vikasit Bharat program in Kannur. Several other workers from NCP, Congress, and JDS also joined BJP.

#KeralaPolitics, #Kannur, #BJP, #CPM, #PartySwitch, #RajeevChandrasekhar
 

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia