കോൺഗ്രസ് ആർഎസ്എസിൻ്റെ ബി ടീമായി പ്രവർത്തിച്ചു: മുഖ്യമന്ത്രി പിണറായി വിജയൻ

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
● യുഎസ്സിൽ നിന്നും ഇന്ത്യൻ പൗരന്മാരെ വിലങ്ങണിയിച്ച് കൊണ്ടുവന്നതിൽ കോൺഗ്രസ് പ്രതികരിച്ചില്ല.
● താരിഫ് അഥവാ നികുതിയും വിസ ഫീസും വർദ്ധിപ്പിച്ചപ്പോൾ കേന്ദ്രത്തിനെതിരെ എതിർപ്പ് രേഖപ്പെടുത്താൻ കോൺഗ്രസിന് സാധിച്ചില്ല.
● ഫലസ്തീൻ ഐക്യദാർഢ്യം നടത്താൻ രാജ്യത്തെവിടെയും കോൺഗ്രസിന് കഴിഞ്ഞില്ല.
● കേരളം തകരട്ടെ എന്ന മനോഭാവമാണ് കേന്ദ്രസർക്കാരിനുള്ളതെന്ന് മുഖ്യമന്ത്രി ആരോപിച്ചു.
കണ്ണൂർ: (KVARTHA) രാജ്യത്ത് ആർഎസ്എസിന് സ്വീകാര്യത നേടിക്കൊടുത്തത് കോൺഗ്രസ് ആണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. തലശ്ശേരിയിൽ കോടിയേരി ബാലകൃഷ്ണൻ്റെ മൂന്നാം ചരമവാർഷിക ദിനാചരണത്തിൻ്റെ ഭാഗമായി നടന്ന പൊതുസമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ആർഎസ്എസ് ആശയത്തോട് കോൺഗ്രസിലെ ഒരു വിഭാഗം മമത പുലർത്തി എന്നും അവരുടെ 'ബി ടീമായി' പ്രവർത്തിച്ചതായും മുഖ്യമന്ത്രി പറഞ്ഞു. വിവിധ വിഷയങ്ങളിൽ കേന്ദ്രത്തിലെ ബിജെപി സർക്കാരും കോൺഗ്രസും പാലിക്കുന്ന മൗനത്തേയും അദ്ദേഹം രൂക്ഷമായി വിമർശിച്ചു.
യുഎസിൽ നിന്നും ഇന്ത്യൻ പൗരന്മാരെ വിലങ്ങണിയിച്ച് കൊണ്ടുവന്നപ്പോൾ പോലും കോൺഗ്രസിൻ്റെ പ്രതികരണം ഉണ്ടായില്ല. അമേരിക്കൻ പ്രസിഡൻ്റ് ട്രംപിന് മുന്നിൽ ഇന്ത്യയുടെ ഭരണാധികാരി വിനീതദാസനായി മാറുന്നതാണ് കണ്ടതെന്നും മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു.
താരിഫ് ഉയർത്തിയപ്പോൾ എതിർപ്പ് പോലും രേഖപ്പെടുത്താൻ ത്രാണി ഉണ്ടായില്ല. വിസ ഫീസ് ഉയർത്തിയപ്പോഴും ഒരക്ഷരം പോലും എതിർ ശബ്ദമായി ഉയർത്തിയില്ല. ഫലസ്തീൻ വിഷയത്തിൽ എന്താണ് കോൺഗ്രസിൻ്റെ നിലപാടെന്നും മുഖ്യമന്ത്രി ചോദിച്ചു.
ഇന്ത്യയിലെ ഏതെങ്കിലും സ്ഥലത്ത് ഫലസ്തീൻ ഐക്യദാർഢ്യം നടത്താൻ കോൺഗ്രസിന് കഴിഞ്ഞോയെന്നും അദ്ദേഹം ചോദിച്ചു. കോൺഗ്രസിൻ്റെ നയവ്യതിയാനമാണ് ബിജെപി പിന്തുടരുന്നതെന്നും പിണറായി വിജയൻ കൂട്ടിച്ചേർത്തു.
കേരളത്തിലെ ഇടതുസർക്കാരിനെ പ്രത്യേക കണ്ണോടെയാണ് കേന്ദ്രം കാണുന്നതെന്നും അദ്ദേഹം പറഞ്ഞു. കേരളം തകരട്ടെ എന്ന മനോഭാവമാണ് കേന്ദ്രത്തിനുള്ളത്. എന്നാൽ ഒരുമയും ഐക്യവും കൊണ്ട് പ്രതിസന്ധികളെ മറികടക്കാൻ കേരളത്തിന് കഴിഞ്ഞതായും അദ്ദേഹം കൂട്ടിച്ചേർത്തു.
പല മേഖലകളിലും കേരളം നമ്പർ വൺ ആയി. പ്രയാസങ്ങൾ മറികടന്ന് കേരളം കുതിക്കുകയാണ്. കേരളത്തിൻ്റെ ആഭ്യന്തര വരുമാനം വർധിക്കുന്നുണ്ട്. അതിൻ്റെ ഭാഗമായി സ്വന്തം കാലിൽ നിൽക്കാൻ കഴിയുന്നു.
കേരളം ചെലവഴിക്കുന്നത് 80 ശതമാനവും സ്വന്തം പണമാണ്. 20 ശതമാനം മാത്രമാണ് കേന്ദ്രത്തിൻ്റെ സംഭാവനയെന്നും അദ്ദേഹം വ്യക്തമാക്കി. നവകേരളം എന്ന ലക്ഷ്യത്തിലേക്ക് മുന്നേറുകയാണ് കേരളമെന്നും മുഖ്യമന്ത്രി പറഞ്ഞു.
മുഖ്യമന്ത്രിയുടെ വാക്കുകളെക്കുറിച്ച് നിങ്ങളുടെ അഭിപ്രായം എന്താണ്? വാർത്ത സുഹൃത്തുക്കൾക്ക് ഷെയർ ചെയ്യുക.
Article Summary: CM Pinarayi Vijayan accuses Congress of acting as RSS's B-team and critiques Central neglect of Kerala's growth.
#PinarayiVijayan #Congress #RSS #KeralaPolitics #KodiyeriBalakrishnan #CPIM