Amends Rules | കശ്മീരിൽ കേന്ദ്ര സർക്കാർ നിയമം മാറ്റി, ഇനി ലഫ്റ്റനൻ്റ് ഗവർണർ 'സൂപ്പർ ബോസ്'; ഡൽഹിയിലേത് പോലെ അധികാരം

 
Manoj Sinha

Image Credit: Facebook / Manoj Sinha

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ഇനി ലഫ്റ്റനൻ്റ് ഗവർണറുടെ അനുമതിയില്ലാതെ സർക്കാരിന് സ്ഥലംമാറ്റങ്ങളും നിയമനങ്ങളും നടത്താൻ കഴിയില്ല

ഡെൽഹി: (KVARTHA) ജമ്മു കശ്മീരിൽ നിയമസഭാ തിരഞ്ഞെടുപ്പ് നടത്തുമെന്ന ഊഹാപോഹങ്ങൾക്കിടയിൽ ആഭ്യന്തര മന്ത്രാലയം ജമ്മു കശ്മീർ പുനഃസംഘടന നിയമം 2019 ഭേദഗതി ചെയ്തു. സിവിൽ സർവീസ് ഓഫീസർമാരുടെയും പൊലീസിൻ്റെയും നിയമനത്തിലും സ്ഥലംമാറ്റങ്ങളിലും ലഫ്റ്റനൻ്റ് ഗവർണർക്ക് കൂടുതൽ അധികാരങ്ങൾ ലഭിച്ചു. ചട്ടങ്ങൾ ഭേദഗതി ചെയ്ത് കേന്ദ്ര സർക്കാർ വെള്ളിയാഴ്ച വിജ്ഞാപനം പുറപ്പെടുവിച്ചു. ഭേദഗതികൾ ജൂലൈ 12-ന് ഔദ്യോഗിക ഗസറ്റിൽ പ്രസിദ്ധീകരിച്ച തീയതി മുതൽ പ്രാബല്യത്തിൽ വന്നു.

Aster mims 04/11/2022

 

ഐഎഎസ്, ഐപിഎസ് തുടങ്ങിയ സിവിൽ സർവീസസ് ഓഫീസർമാരുടെ സ്ഥലംമാറ്റം, നിയമനം, പൊലീസ്, ക്രമസമാധാനം, ജുഡീഷ്യൽ ഓഫീസർമാരുടെ നിയമനം തുടങ്ങിയവയിൽ ജമ്മു കശ്മീരിലെ ലഫ്റ്റനൻ്റ് ഗവർണർക്ക് കൂടുതൽ അധികാരം നൽകുന്നതാണ് ഈ ഭേദഗതി. നിർദേശങ്ങൾക്ക് ചീഫ് സെക്രട്ടറി മുഖേന ലെഫ്റ്റനൻ്റ് ഗവർണറുടെ അനുമതി ആവശ്യമാണ്. ജമ്മു കശ്മീരിലെ ലഫ്റ്റനൻ്റ് ഗവർണർക്ക് ഡൽഹി ലഫ്റ്റനൻ്റ് ഗവർണറെ പോലെയുള്ള ഭരണപരമായ അധികാരങ്ങൾ ഇനി ലഭിക്കുമെന്നതാണ് പ്രത്യേകത.

 

ഇനി ലഫ്റ്റനൻ്റ് ഗവർണറുടെ അനുമതിയില്ലാതെ സർക്കാരിന് സ്ഥലംമാറ്റങ്ങളും നിയമനങ്ങളും നടത്താൻ കഴിയില്ല. ജമ്മു കശ്മീർ പുനഃസംഘടനയ്ക്ക് ശേഷം ഇവിടെ തിരഞ്ഞെടുപ്പ് നടന്നിട്ടില്ല. എന്നാൽ ജമ്മു കശ്മീരിൽ എപ്പോൾ തിരഞ്ഞെടുപ്പ് നടന്നാലും തിരഞ്ഞെടുക്കപ്പെട്ട സർക്കാരിനേക്കാൾ കൂടുതൽ അധികാരങ്ങൾ ലഫ്റ്റനൻ്റ് ഗവർണർക്ക് ഉണ്ടായിരിക്കുമെന്നതാണ് പുതിയ ഭേദഗതിയുടെ പ്രത്യേകത. ഈ അധികാരങ്ങൾ ഡൽഹി ലെഫ്റ്റനൻ്റ് ഗവർണറുടെ കൈവശമുള്ളതിന് സമാനമായിരിക്കും.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia