Died | തെരുവ് നായ്ക്കള്‍ ഓടിച്ചതിനെ തുടര്‍ന്ന് ബൈകില്‍ നിന്നുവീണ 55 കാരിക്ക് ദാരുണാന്ത്യം
Mar 6, 2023, 12:05 IST
ചെന്നൈ: (www.kvartha.com) തെരുവ് നായ്ക്കള്‍ ഓടിച്ചതിനെ തുടര്‍ന്ന് ബൈകില്‍ നിന്നുവീണ 55 കാരിക്ക് ദാരുണാന്ത്യം. ഫെബ്രുവരി 24 ന് ചെന്നൈയിലെ ക്രോംപേട്ടിലാണ് സംഭവം. രാധ നഗര്‍ സ്വദേശിയായ തേന്മൊഴിയാണ് മരിച്ചത്. മകനുമായി ബൈകില്‍ യാത്ര ചെയ്യുന്നതിനിടെ ഗാന്ധിനഗറില്‍ വെച്ച് ഒരുകൂട്ടം തെരുവ് നായ്ക്കള്‍ വാഹനത്തിന് പിന്നാലെ ഓടുകയായിരുന്നു.
പ്രദേശത്തെ തെരുവുനായ ശല്യത്തെക്കുറിച്ച് റിപോര്‍ട് തയാറാക്കുമെന്ന് പൊലീസ് അറിയിച്ചു. ജനുവരിയിലും സമാനമായ സംഭവത്തില്‍ സ്കൂള്‍ വിദ്യാര്‍ഥിക്ക് പരുക്കേറ്റിരുന്നു. തെരുവുനായ് ശല്യത്തെക്കുറിച്ച് പ്രദേശവാസികള്‍ പലതവണ പരാതിപ്പെട്ടെങ്കിലും നടപടിയുണ്ടായില്ലെന്ന ആരോപണവും ഉയര്‍ന്നിരുന്നു. ഇതില്‍ പ്രതിഷേധിച്ച് ജനുവരി 31ന് സാമൂഹിക പ്രവര്ത്തകന് വി സന്താനത്തിന്റെ നേതൃത്വത്തില്‍ പ്രദേശവാസികള്‍ തമ്പരം കോര്പറേഷന് സോണല്‍ ഓഫീസിന് മുന്നില്‍ സമരം ചെയ്തിരുന്നു.
Keywords: Woman died after falling from bike while being chased by stray dogs, Chennai, News, Obituary, Injured, Hospital, Treatment, Dead, National.
നായ്ക്കളില്‍ നിന്ന് രക്ഷപ്പെടാനായി മകന് പെട്ടെന്ന് വണ്ടിയുടെ വേഗത കൂട്ടിയതോടെ തേന്മൊഴി താഴേക്ക് വീഴുകയായിരുന്നു. വീഴ്ചയില്‍ തലക്ക് സാരമായ പരുക്കേറ്റ തേന്മൊഴിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. സംഭവത്തില്‍ അപകടമരണത്തിന് പൊലീസ് കേസ് രെജിസ്റ്റര്‍ ചെയ്തു.
പ്രദേശത്തെ തെരുവുനായ ശല്യത്തെക്കുറിച്ച് റിപോര്‍ട് തയാറാക്കുമെന്ന് പൊലീസ് അറിയിച്ചു. ജനുവരിയിലും സമാനമായ സംഭവത്തില്‍ സ്കൂള്‍ വിദ്യാര്‍ഥിക്ക് പരുക്കേറ്റിരുന്നു. തെരുവുനായ് ശല്യത്തെക്കുറിച്ച് പ്രദേശവാസികള്‍ പലതവണ പരാതിപ്പെട്ടെങ്കിലും നടപടിയുണ്ടായില്ലെന്ന ആരോപണവും ഉയര്‍ന്നിരുന്നു. ഇതില്‍ പ്രതിഷേധിച്ച് ജനുവരി 31ന് സാമൂഹിക പ്രവര്ത്തകന് വി സന്താനത്തിന്റെ നേതൃത്വത്തില്‍ പ്രദേശവാസികള്‍ തമ്പരം കോര്പറേഷന് സോണല്‍ ഓഫീസിന് മുന്നില്‍ സമരം ചെയ്തിരുന്നു.
Keywords: Woman died after falling from bike while being chased by stray dogs, Chennai, News, Obituary, Injured, Hospital, Treatment, Dead, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.