കരിങ്കല്‍ ക്വാറിയില്‍ ഉഗ്രസ്ഫോടനം: രണ്ട് സ്ത്രീതൊഴിലാളികള്‍ മരിച്ചു
                                                 Jun 20, 2012, 10:07 IST
                                            
                                        ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
 
  ഉഡുപ്പി : കരിങ്കല്‍ക്വാറിയിലുണ്ടായ ഉഗ്രസ്ഫോടനത്തില്‍ രണ്ട് സ്ത്രീ തൊഴിലാളികള്‍ ചിന്നിച്ചിതറി മരിച്ചു. ചൊവ്വാഴ്ച വൈകുന്നേരം കാര്‍ക്കള താലൂക്കിലെ സൂദാഗ്രാമത്തിലാണ് ദാരുണ സംഭവം നടന്നത്. 
 
 
 
ബാഗല്‍കോട്ട് സ്വദേശിനി അംബിക മലേഷ്, ആന്ധ്ര കൊപ്പല്‍ ജില്ലയിലെ മാളവ്വ(35) എന്നിവരാണ് കൊല്ലപ്പെട്ടവര്‍. വൈകിട്ട് 5.30 മണിയോടെയാണ് സ്ഫോടനം നടന്നതെന്ന് ഉഡുപ്പി പോലീസ് സൂപ്രണ്ട് എം.ബി ബൊറലിങ്കയ്യ പറഞ്ഞു. ക്വാറിയില്‍ കരിങ്കല്‍ പൊട്ടിക്കാന്‍ കരുതിവെച്ചിരുന്ന സ്ഫോടക വസ്തുക്കള്‍ സൂക്ഷിച്ച ഷെഡാണ് സ്ഫോടനത്തില്‍ തകര്‍ന്നത്. തല്‍സമയം കനത്ത മഴയായിരുന്നതിനാല്‍ കൊല്ലപ്പെട്ട ഇരുവരും ഈ ഷെഡ്ഡിനരികില്‍ നില്‍ക്കുകയായിരുന്നു. സ്ഫോടനകാരണം പുറത്തുവന്നിട്ടില്ല. മഴയ്ക്കൊപ്പം നടുക്കുന്ന ഇടിയും മിന്നലുമുണ്ടായിരുന്നതായി എസ്.പി പറഞ്ഞു. അതേസമയം മിന്നലേറ്റാണ് സ്ഫോടനമുണ്ടായതെന്ന് പരിസരവാസികള്‍ പറഞ്ഞു.
 
 
സ്ഫോടനത്തില്‍ ഷെഡ്ഡ് തകര്‍ന്ന് തരിപ്പണമായ നിലയിലാണ്. കൊല്ലപ്പെട്ട സ്ത്രീകള്‍ കഴിഞ്ഞ അഞ്ചുവര്‍ഷമായി ഇവിടെ ജോലി ചെയ്തുവരികയാണ്.
 
  
  
 
  
  
 
  
ബാഗല്‍കോട്ട് സ്വദേശിനി അംബിക മലേഷ്, ആന്ധ്ര കൊപ്പല്‍ ജില്ലയിലെ മാളവ്വ(35) എന്നിവരാണ് കൊല്ലപ്പെട്ടവര്‍. വൈകിട്ട് 5.30 മണിയോടെയാണ് സ്ഫോടനം നടന്നതെന്ന് ഉഡുപ്പി പോലീസ് സൂപ്രണ്ട് എം.ബി ബൊറലിങ്കയ്യ പറഞ്ഞു. ക്വാറിയില്‍ കരിങ്കല്‍ പൊട്ടിക്കാന്‍ കരുതിവെച്ചിരുന്ന സ്ഫോടക വസ്തുക്കള്‍ സൂക്ഷിച്ച ഷെഡാണ് സ്ഫോടനത്തില്‍ തകര്‍ന്നത്. തല്‍സമയം കനത്ത മഴയായിരുന്നതിനാല്‍ കൊല്ലപ്പെട്ട ഇരുവരും ഈ ഷെഡ്ഡിനരികില്‍ നില്‍ക്കുകയായിരുന്നു. സ്ഫോടനകാരണം പുറത്തുവന്നിട്ടില്ല. മഴയ്ക്കൊപ്പം നടുക്കുന്ന ഇടിയും മിന്നലുമുണ്ടായിരുന്നതായി എസ്.പി പറഞ്ഞു. അതേസമയം മിന്നലേറ്റാണ് സ്ഫോടനമുണ്ടായതെന്ന് പരിസരവാസികള്‍ പറഞ്ഞു.
സ്ഫോടനത്തില്‍ ഷെഡ്ഡ് തകര്‍ന്ന് തരിപ്പണമായ നിലയിലാണ്. കൊല്ലപ്പെട്ട സ്ത്രീകള്‍ കഴിഞ്ഞ അഞ്ചുവര്‍ഷമായി ഇവിടെ ജോലി ചെയ്തുവരികയാണ്.
   Keywords:  Mangalore, Udupi, National, Obituary, Accident, Women, Killed 
 
 
  
                                            ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
                                            രേഖപ്പെടുത്താം. സ്വതന്ത്രമായ
                                            ചിന്തയും അഭിപ്രായ പ്രകടനവും
                                            പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
                                            ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
                                            കണക്കാക്കരുത്. അധിക്ഷേപങ്ങളും
                                            വിദ്വേഷ - അശ്ലീല പരാമർശങ്ങളും
                                            പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
                                            ശക്തമായ നിയമനടപടി നേരിടേണ്ടി
                                            വന്നേക്കാം.
                                        
                                        
                                         
  
                                     
                                     
                                     
                                     
                                     
                                     
                                     
                                     
                                     
                                     
   
                                                     
                                                
